കാരണം ബൈകില്‍ പെട്രോള്‍ തീര്‍ന്നു , മൊബൈല്‍ റേഞ്ച് ഇല്ല . ഒരു മനുഷ്യനെയും കാണാനില്ല . കനത്ത തണുപ്പും ഇരുട്ടും . ഞാന്‍ ആ കെട്ടിടത്തിന്റെ ഫ്രെണ്ടിലെ ഇരുമ്പ് ഗ്രില്‍ തള്ളി തുറന്നു അകത്തു കയറി . മൊബൈല്‍ പ്രകാശത്തില്‍ അകത്തു കയറി . അവിടെ ഒരു റൂമില്‍ കുറച്ചു പെയിന്റ് അടിക്കാന്‍ ഉള്ള ഐറ്റംസ് കുറെ കാര്‍ഡ് ബോര്‍ഡ് കൂറെ ചൂലും ഐറ്റംസ് കണ്ടു .ഞാന്‍ അവിടെ കാര്‍ഡ് ബോര്‍ഡ് നിലത്തു വിരിച്ചു കിടന്നു . കുറച്ചു കഴിഞ്ഞു കനത്ത തണുപ്പ് കൊണ്ട് എണിറ്റു. ഞാന്‍ അവിടെ മുഴുവന്‍ ഒരു തീപട്ടിക്കു വേണ്ടി തപ്പി .ഭാഗ്യത്തിന് ഒരു ലൈറ്റര്‍ കിട്ടി . അവിടെ നോക്കിയപോള്‍ പഴയ ഒരുവലിയ പെയിന്റ് ടിന്‍ കണ്ടു .അതില്‍ അവിടെ കണ്ട കീറാതുണിയും പേപ്പറും കാര്‍ഡ് ബോര്‍ഡ് ഒക്കെ കൊണ്ട്
ആ ടിനില്‍ ഇട്ടു കത്തിച്ചു . തണുപ്പിനു ഒരു ആശ്വാസം ആയി എന്നാലും നല്ല വിശപു തോന്നി . ഞാന്‍ തീയുടെ പ്രകാശത്തില്‍ ആ റൂം കണ്ടു ഒരു പഴയ തുരുമ്പിച്ച ബോര്‍ഡ് ഒരു മൂലയില്‍ ഇരിക്കുന്നു .ഞാന്‍ അത് വായിച്ചു ഞെട്ടി പോയി “ക്രൈസ്റ്റ് മിഷൻ ഹോസ്പിടല്‍ “ .അപ്പോള്‍ ഈ ഹോസ്പിടല്‍ തുറക്കാന്‍ ആണോ പെയിന്റ് അടിക്കാരും മറ്റും ഇവിടെ വന്നെകുന്നത്. അപ്പോള്‍ ഈ ഹോസ്പിടല്‍ തുറക്കാന്‍ പോകുന്നത് കൊണ്ട് പുതിയ എന്റെ ചെറിയ ഹോസ്പിടല്‍ ഐഡിയ പള്ളികാര് ഉപേക്ഷിച്ചു കാണുമോ .. ഞാന്‍ ചുമ്മാ ഒന്ന് നടന്നു നോക്കി . എല്ലായിടവും നല്ല കല്ല് കൊണ്ട് ആണ് തീര്തെകുനത് പക്ഷെ മൂന്ന് നിലയുണ്ട് . ഞാന്‍ എല്ലായിടവും പൊടി ആയതു കൊണ്ട് വീണ്ടും തീയുടെ അടുത്ത് വന്നു കിടന്നു ഉറങ്ങി .
അടുത്ത ദിവസം ഒരു വണ്ടിയുടെ സൗണ്ട് കേട്ട് ഞാന്‍ ഉണര്‍ന്നു . നോക്കിയപോള്‍ .എന്റെ ബൈക്കിന്റെ അടുത്ത് ഒരു കൈനെടിക് ഹോണ്ടയില്‍ രണ്ടു പേര്‍ . പുറകില്‍ ഇരിക്കുന്ന ആളു ഒരു ലോഹ ധരിചിടുണ്ട് . ഞാന്‍ പുറത്തേക്കു ഇറങ്ങി ചെന്നു ചോദിച്ചു ഫാദര്‍ ജോര്‍ജ് ആണോ . പുള്ളി പറഞ്ഞു അതെ . ഡോക്ടര്‍ അരുണ്‍ അല്ലേ .
ഞാന്‍ ; ഫാദര്‍ ഞാന്‍ ഇന്നലെ രാത്രി എത്തി നമ്മുടെ ഹോസ്പിടല്‍ കണ്ടു പിടിക്കാന്‍ പറ്റിയില്ല .
ഫാദര്‍ : ഇത് തന്നെ ആണ് ഹോസ്പിടല്‍ .
എനിക്ക് ദേഷ്യം വന്നു. ഈ പൊടി പിടിച്ചു കിടക്കുന്ന സ്ഥലതാണോ ഞാന്‍ രോഗി കളെ നോക്കേണ്ടത് . ഫാദർ ആളെ കളിയാകുക ആണോ . പള്ളില്ലേ അച്ഛന്‍ ആണ് എന്നാ കാര്യം ഒക്കെ ഞാന്‍ മറന്നു .
ഫാദര്‍ : ഡോകടര്‍ സര്‍ ചൂടാവല്ലേ ഞാന്‍ എല്ലാം പറയാം . ആദ്യം ഡോകടര്‍ക്ക് വിശപ്പ് കാണും ഇല്ലേ , വര്‍ഗിസേ ഇവിടെ അടുത്തല്ലേ രീത്ത യുടെ വീട് അവളുടെ വീട്ടില്‍ ചെന്നിട്ടു പറ പുതിയ ഡോകടര്‍ ക്ക് കുടിക്കാന്‍ ഇത്തിരി ചായ ഉണ്ടാക്കി കൊണ്ട് വരാന്‍. പിന്നെ കഴിക്കാന്‍ വല്ലതും .
ഇത് കേട്ടതോടെ ഫാദര്‍ ഇന്റെ കൂടെ വന്നയാള്‍ കൈനേടിക് ഹോണ്ട എടുത്തു കൊണ്ട് പോയി .