“സാറെ ഉമിക്കരി ഉണ്ടോ.?” അലി ഒരു കോട്ടുവായിട്ടുകൊണ്ട് ചോദിച്ചു.
“ഇല്ല. വാഷ് റൂമിൽ പേസ്റ്റ് ഉണ്ട്. നീ പോയി പല്ല് തേച്ചിട്ട് വാ.”
“ഞാൻ ബ്രഷ് ഒന്നും എടുത്തിട്ടില്ല സാറേ.”
“ടൂത്ത് പേസ്റ്റിന് അടുത്തു തന്നെ പൊട്ടിക്കാത്ത ഒരു കവറിൽ പുതിയ ബ്രഷ് ഉണ്ട്. അത് നിനക്കായി വാങ്ങിയതാണ്.”
അലി പല്ലുതേക്കാനായി പോയി. അല്പസമയം കൊണ്ട് തന്നെ അവനും പ്രഭാതകൃത്യങ്ങൾ എല്ലാം തീർത്തശേഷം വന്നു. ശേഷം അവർ ഒന്നിച്ചിരുന്ന് ചായ കുടിച്ചു.
അതുകഴിഞ്ഞ് അലി കുളിക്കാൻ പോയി. കുളി കഴിഞ്ഞ് അവൻ മടങ്ങി വന്നപ്പോൾ ഒരു പഴയ തുടങ്ങിയ വസ്ത്രമായിരുന്നു ധരിച്ചത്. അവന്റെ കയ്യിൽ അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവന്റെ പഴകി തുടങ്ങിയ വസ്ത്രം കണ്ടപ്പോൾ അരുൺ നിന്റെ നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടായി. അവൻ വേഗം അലിയെയും കൂട്ടി അലിക്ക് ഡ്രസ്സ് വാങ്ങാനായി പുറപ്പെട്ടു. തരക്കേടില്ലാത്ത ഒരു ടെക്സ്റ്റൈൽസിൽ കയറി അവൻ അലിക്ക് രണ്ടുമൂന്നു ജോഡി ഡ്രസ്സുകൾ വാങ്ങി.
അലിയോട് ട്രയൽ റൂമിൽ വെച്ച് തന്നെ ഡ്രസ്സ് മാറി വരാൻ അരുൺ പറഞ്ഞു. അരി അപ്രകാരം തന്നെ ചെയ്തു. ബാക്കിയുള്ള ഡ്രസ്സുകൾ ഒരു കവറിലാക്കി അരുൺ തന്നെ ബൊലേറോ യുടെ പിൻസീറ്റിലെക്കിട്ടു.
അരുൺ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയപ്പോൾ അലി ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.
“അലി, ഡ്രസ്സ് വീട്ടിൽ വച്ച ശേഷം നമ്മൾ നേരെ പോകുന്നത് പ്രേമചന്ദ്രനെ കാണാനാണ്. പ്രേമചന്ദ്രൻ ഇനി ഈ കേസ് അന്വേഷിക്കേണ്ട എന്നാണ് എന്നോട് അവസാനമായി പറഞ്ഞത്. ഈ കൂടിക്കാഴ്ചയോടു കൂടി അദ്ദേഹത്തിന്റെ ആ വാക്ക് മാറ്റിയെടുക്കണം.”
“ശരി സാർ.” അലി മറുപടി നൽകി.
അരുണിന്റെ വീട്ടിലേക്ക് എത്താൻ അവർ അധികം സമയമെടുത്തില്ല. അരുൺ അലിക്കായി വാങ്ങിയ ഡ്രസ്സ് അലമാരയിൽ വച്ച് വന്നപ്പോഴേക്കും അലി താനിന്നലെ വരച്ച ചിത്രം കയ്യിൽ എടുക്കുകയായിരുന്നു. ആ ചിത്രം അരുൺ കാണാതെ അവൻ മടക്കി കീശയിൽ നിക്ഷേപിച്ചു.
അപ്പോഴേക്കും പത്ത് മണി ആയിരുന്നു. അവർ പ്രേമചന്ദ്രന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു.
പ്രേമചന്ദ്രന് വീടിന്റെ ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ അരുൺ വണ്ടി ഒന്നു നിർത്തി. അവൻ മനസ്സിൽ എന്തോ ആലോചിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നു.
“അലി നീ പോയിട്ട് ഒരു ഒരു പാക്കറ്റ് ഫിൽറ്റർ വാങ്ങിയിട്ട് വാ.” പോക്കറ്റിൽ നിന്നും അമ്പത് രൂപ എടുത്ത് അലിക്ക് നേരെ നീട്ടിക്കൊണ്ട് അരുൺ പറഞ്ഞു.
“എന്താ സാർ പെട്ടെന്ന് സിഗരറ്റ് വലിക്കാൻ ഒരു തോന്നൽ.” അവൻ കൈ നീട്ടി അത് വാങ്ങി കൊണ്ട് അരുണിനോട് ചോദിച്ചു.
“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല നീ പറഞ്ഞത് കേട്ടാൽ മതി. കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട.” അരുൺ സ്വരമൊന്നു കടുപ്പിച്ചു.