“ഇന്നലെ എന്റെ കൈകാലുകൾ കൂട്ടിക്കെട്ടി സാറിന്റെ വണ്ടി മുമ്പിലേക്ക് എന്നെ തള്ളിയിട്ട് ആളുടെ ചിത്രം ഞാൻ വരച്ചിരുന്നു. ഞാൻ ഇങ്ങോട്ട് പോരുമ്പോൾ ആ ചിത്രവും എന്റെ കയ്യിൽ എടുത്തിരുന്നു. ഫിൽറ്റർ വാങ്ങാനായി കടയിലേക്ക് പോകുമ്പോഴാണ് ഗോകുൽ സാറ് ഫോണിൽ റെക്കോർഡ് ചെയ്ത ആദ്യത്തെ വോയിസ് പ്രേമചന്ദ്രന്റെ വീടിന്റെ തൊട്ടടുത്തുള്ള കടക്കാന്റേതാണല്ലോ എന്ന് എനിക്ക് ഓർമ്മ വന്നത്.”
“എന്നിട്ട്.?”
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
അലി കടയിലേക്ക് നടക്കുന്നതിനിടയിൽ ബാങ്കിന്റെ പോക്കറ്റിൽ തപ്പി നോക്കി താൻ വരച്ച ചിത്രം അവിടെത്തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തി.
ഏതാനും മിനിറ്റുകൾ നടന്നപ്പോഴേക്കും അവൻ ആ കടയുടെ അടുത്തെത്തി. ഒരു ചെറിയ കടയാണ്. കഷണ്ടി കയറി തുടങ്ങിയ ഒരാൾ ഉള്ളിൽ ഒരു കസേരയിൽ ഇരിക്കുന്നുണ്ട്. ആ സമയം പരിസരത്ത് മറ്റാരും ഉണ്ടായിരുന്നില്ല.
“ചേട്ടാ ഒരു പാക്കറ്റ് ഫിൽറ്റർ.”
“ഇപ്പൊ തരാം.” അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
അലി ചിത്രത്തിന്റെ കാര്യം എങ്ങനെ അയാളോട് ചോദിക്കണമെന്ന ചിന്തയിലായിരുന്നു.
“ആർക്കാ മോനെ ഇത്.” ഒരു ഫിൽറ്ററിന്റെ പാക്കറ്റ് എടുത്തുകൊണ്ട് അയാൾ അലിയോട് ചോദിച്ചു.
“എന്റെ ഏട്ടന് വേണ്ടിയാണ്.”
“തീപ്പെട്ടി വേണോ.?” ഫിൽറ്ററിന്റെ പാക്കറ്റ് അലിയുടെ നേർക്ക് നീട്ടി കൊണ്ട് അയാൾ ചോദിച്ചു.
“വാങ്ങാൻ പറഞ്ഞിരുന്നില്ല.” അവൻ അത് വാങ്ങി കൊണ്ട് മറുപടി നൽകി.
“ശരി മുപ്പത് രൂപ.”
അലി പോക്കറ്റിൽ നിന്നും അമ്പത് രൂപയുടെ നോട്ട് എടുത്തു കൊടുത്തു.
“വേറെ എന്തെങ്കിലും വേണോ.?” അയാൾ ആ പണം വാങ്ങി കൊണ്ട് ചോദിച്ചു.
“വേറെ ഒന്നും വേണ്ട… പിന്നെ ചേട്ടാ ഈ ചിത്രത്തിൽ കാണുന്ന ആളെ ചേട്ടൻ എവിടെനിന്നെങ്കിലും കണ്ടിട്ടുണ്ടോ.?” അലി പോക്കറ്റിൽ നിന്നും താൻ വരച്ച ചിത്രം എടുത്തു അയാളെ കാണിച്ചു കൊണ്ട് ചോദിച്ചു.
“ഉവ്വ്. കണ്ടിട്ടുണ്ട്.” അയാൾ ആ ചിത്രം വാങ്ങി അതിലേക്ക് നോക്കി കൊണ്ടാണ് മറുപടി പറഞ്ഞത്.
“എവിടെ വെച്ച്.?” അലി ആകാംക്ഷയോടെ തന്റെ അടുത്ത ചോദ്യം തൊടുത്തു. അവന്റെ പുരികങ്ങൾ ഉദ്യോഗത്താൽ വളഞ്ഞ് മുകളിലേക്കുയർന്നിരുന്നു. അയാളുടെ മറുപടിക്കായി അവന്റെ കാതുകൾ ജാഗരൂകമായി.
തുടരും……..
അപ്പോ സുഹൃത്തുക്കളെ വായിച്ചു കഴിഞ്ഞ് 10 സെക്കൻഡ് സമയമെങ്കിലും അഭിപ്രായം അറിയിക്കാനായി മാറ്റിവെക്കുക.