ഞാൻ അമ്മാവനോട് വാങ്ങിക്കോളാം. പിന്നെ കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല. അവളുടെ മ്ലാനമായ. മുഖം എന്നെ ഏറെ വേദനിപ്പിച്ചു. എങ്ങനെയൊന്നു അവളെ നല്ല മൂഡിലേക്കു കൊണ്ടുവരാം എന്നായി എന്റെ ചിന്ത. ആര്യക് ഓർമ്മയുണ്ടോ. നമ്മുടെ കുട്ടികാലം. അതിനി ഒരിക്കലും തിരിച്ചു വരില്ലല്ലോ. ഞാൻ പറഞ്ഞു.
ഞാൻ ഒന്നും മറന്നിട്ടില്ല. പക്ഷെ ഇനി അതൊക്കെ ഓർത്തിട്ടു എന്താ പ്രയോജനം.പക്ഷെ ഒര്കുമ്പോ ഇപ്പോഴും ഒരു പ്രത്യേക ഫീൽ ആണ്. എന്ത് രസമായിരുന്നു ഒരു ടെൻഷൻനും ഇല്ലാത്ത ഒരു കാലം. ഇപ്പൊ എക്സാം പ്രാക്ടിക്കൽ എല്ലാം കൂടി ഒന്നും ഓർക്കാൻ സമയം കിട്ടാത്ത അവസ്ഥ അത് പറഞ്ഞപോഴാ ഞാൻ ഓർത്തെ. ആര്യക് ഇവിടെ ബോയ്‌ഫ്രണ്ട്സ ഒന്നും ഇല്ലേ.
അപ്പോ അവളുടെ മുഖത്തു ഒരു കുസൃതി കലർന്ന നാണം എനിക്ക് കാണാൻ കഴിഞ്ഞു. എന്തിനാ അതൊക്കെ അറിയുന്നേ.
ഒരു ചുള്ളൻ ആർ എം ഓ പുറകെ നടപ്പുണ്ടെന്നു ലത പറഞ്ഞു ഞാൻ അവളുടെ മനസ്സ് അറിയാൻ ഒന്ന് എറിഞ്ഞു നോക്കി. ചുള്ളനാണെന്നു അവൾക്കു മാത്രം മതിയോ. എനിക്ക് കൂടി തോന്നേണ്ട.എനിക്കയാളെ ഇഷ്ടല്ല. അത് ഞാൻ അയാളുടെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്.കുറച്ചെങ്കിലും നാണം ഉണ്ടായിരുന്നെങ്കിൽ പിന്നെയും പുറകെ വരില്ലായിരുന്നു.അവൾക്കയാളോടുള്ള അവജ്ഞ മുഴുവൻ അവളുടെ മുഖത്തു പ്രതിഭലിക്കുന്നുണ്ടായിരുന്നു.
പിന്നെ എങ്ങനെയുള്ളവരെയാ ആര്യക് ഇഷ്ടം. ഞാൻ ചോദിച്ചു.
അയ്യെടാ എന്നെകൊണ്ട് പറയിക്കാനാണല്ലേ. ഞാൻ പറയില്ല. പറഞ്ഞുകഴിഞ്ഞാണ് ആ പറഞ്ഞതിൽ ഒളിഞ്ഞു കിടന്ന രഹസ്യം മറന്നു നീക്കി പുറത്തു വന്നത്. എനിക്ക് അധികം പൊക്കം വേണം എന്നൊന്നും ഇല്ല. പിന്നെ എന്നെപോലെ വെളുത്തിട്ടാവണം. പിന്നെ നല്ല കട്ടി മേശയും വേണം. അതിങ്കടുള്ള എന്റെ പ്രതികരണം കാണാൻ ഇമവെട്ടാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്റെ മുഖത്തു കാർമേഘം ഉണ്ടുണ്ടു കൂടുന്നത് എത്ര ശ്രമിച്ചിട്ടും എനിക്ക് അവളിൽ നിന്നും മറച്ചുവെക്കാൻ കഴിഞ്ഞില്ല. അവൾ മെല്ലെ അന്റെ മുഖത്തോടു മുഖം അടുപ്പിച്ചു എന്റെ കാതിൽ മെല്ലെ മന്ത്രിച്ചു. ഇതൊന്നും ഇല്ലെങ്കിലും നന്നായി പാട്ടുപാടുന്ന ഒരാളാണെങ്കിൽ ഞാൻ ഓ കെ ആണുട്ടോ.
അവളതു പറഞ്ഞതിന്റെ പൊരുൾ സ്വതവേ അപകർഷതാബോധത്തിന്റെ നിയന്ത്രണത്തിൽ ചലിച്ചിരുന്ന എന്റെ ബുദ്ധിക്കു ഗ്രഹിച്ചെടുക്കുന്നതിനും മേലെയായിരുന്നു. പക്ഷെ അവളുടെ സംഗീതത്തോഡു ള്ള ഇഷ്ടത്തിന്റെ ഒരു ചെറിയ പങ്കു എനിക്കും കൂടി അവകാശപ്പെടാൻ ആവും എന്നത് എനിക്ക് അല്പം ഒരു ആത്മവിശ്വാസവും ആശ്വാസവും നൽകി. പക്ഷെ അവളെ ഒരു നല്ല മൂഡിലേക്കു കൊണ്ടുവരാൻ കഴിഞു എന്നതായിരുന്നു എനിക്കേറ്റവും സന്തോഷം നൽകിയത് ഞങ്ങൾ മനസ്സു തുറന്നു സംസാരിച്ചു. എനിക്കവളോടുള്ള ഭ്രാന്തമായ ഇഷ്ടം ഒഴികെ മറ്റെല്ലാം ഞങ്ങൾ പരസ്പരം പങ്കുവെച്ചു അവൾ എന്നോട് കൂടുതൽ ചേർന്നിരുന്നു. പലപ്പോഴും അവകൂടെ മുഖം എന്റെ കവിളിൽ മുട്ടി മുട്ടി എന്നാ രീതിയിൽ ആയിരുന്നു. എന്റെ ഹൃദയമിടിപ്പ് അവൾ കേൾക്കുമോ എന്നാ പേടിയായിരുന്നു. എങ്കിലും അവളുടെ സാമീപ്യം ഞാൻ മതിവരുവോളം ഞാൻ ആസ്വദിക്കുകയായിരുന്നു.