രശ്മിയുടേതെന്ന് സംശയിക്കുന്ന ഒരു ബോഡി കണ്ടെത്തുന്നു. അരുൺ ബോഡി കാണുന്നു.
തിങ്കളാഴ്ച പ്രേമചന്ദ്രൻ അരുണിനോട് ഈ കേസ് അന്വേഷിക്കണ്ട എന്ന് പറയുന്നു. നന്ദൻ മേനോൻ ശത്രുക്കളിൽ ഒരാളെ കണ്ടെത്തുന്നു.
ചൊവ്വാഴ്ച അരുണിന് വീണ്ടും ഭീഷണിക്കത്ത് ലഭിക്കുന്നു. അരുൺ ചന്ദ്രികയെ കാണാൻ പോകുന്നു. അവൾ അവനെ അപമാനിക്കുന്നു. ഭഗീരഥനെയും രാകേഷിനെയും നന്ദൻ മേനോൻ കണ്ടെത്തുന്നു. അന്ന് രാത്രി തന്നെ നന്ദൻ മേനോനെ രാകേഷ് കൊലപ്പെടുത്തുന്നു.
രാത്രി അരുണിനെ കോഴിക്കോട് ഉള്ള സുഹൃത്ത് വിളിക്കുന്നു. നന്ദന്റെ മെസേജ് അരുൺ കാണുന്നു. നന്ദന്റെ മരണം അരുൺ അറിയുന്നു. അവൻ കോഴിക്കോടിന് പുറപ്പെടുന്നു.
കുത്തേറ്റ് അവശനിലയിൽ കിടക്കുന്ന വിപിനിനെ അരുൺ ആശുപത്രിയിലെത്തിക്കുന്നു. മടങ്ങും വഴി അലി അരുണിനോടൊപ്പം കൂടുന്നു. നന്ദന്റെ മുറിയിൽ നിന്ന് അവർ വോയ്സ് റെക്കോർഡർ കണ്ടെടുക്കുന്നു. രാകേഷിന്റെയും ഭഗീരഥന്റെയും ശബ്ദം അവർ കേൾക്കുന്നു.
അരുൺ മുറി പൂട്ടി പോയത് അവന് വിനയാവുന്നു. നന്ദന്റെ മരണത്തിൽ പോലീസ് അരുണിനെ സംശയിക്കുന്നു. എസ് ഐ സ്വാമിനാഥൻ സ്റ്റേഷനിലെത്തുമ്പോൾ അരുണിനെ അവിടെ കാണുന്നു.
തുടർന്ന് വായിക്കുക.

സ്വാമിനാഥൻ ജീപ്പിൽ നിന്നിറങ്ങി സ്റ്റേഷനിലേക്ക് നടന്നു. രാമൻ ജീപ്പ് പാർക്ക് ചെയ്യാനായി പോയി. സ്വാമിനാഥൻ വേഗം തന്റെ ക്യാബിനിലേക്ക് കയറിപ്പോയി.
കസാരയിലേക്ക് ഇരുന്നപ്പോഴാണ് കോൺസ്റ്റബിൾ സിദ്ധാർത്ഥൻ ഹാഫ് ഡോറിൽ മുട്ടിയത്. “yes com in.” അയാൾ അവനെ അകത്തേക്ക് വിളിച്ചു.
സിദ്ധാർത്ഥൻ ഹാഫ് ഡോർ തുറന്ന് അകത്ത് കയറി. അയാൾ സ്വാമിനാഥന് മുന്നിൽ അറ്റൻഷനായി സല്യൂട്ട് ചെയ്തു.
“സർ അരുൺ എന്നൊരാൾ കാണാൻ വന്നിട്ടുണ്ട്. ഒരു മണിക്കൂറായി അദ്ദേഹം താങ്കൾക്കായി കാത്തിരിക്കുകയാണ്.”