“അത് വേണം കുഞ്ഞുട്ടാ…അവൻ വരണം…നിനക്കെന്താ ഒരു പേടി…അവനെയോർത്താണോ…”
“ആ പേടി ഒരിക്കലും അവനെയോർത്താവില്ല എന്നു സാറിന് അറിയില്ലേ”
“നീ എന്താ പേടിപ്പിക്കുകയാണോ…?”
“പേടിക്കണം സലാം സാറേ…അതിന് കൂടുതൽ ഒന്നും ആലോചിക്കേണ്ട…അവൻ എങ്ങനെ അവിടെനിന്ന് പോന്നു എന്ന് മാത്രം ചിന്തിച്ചാൽ മതി..അത് പോരെ…”
പഴയകാര്യങ്ങൾഎല്ലാം സലാമിന്റെ മുന്നിൽ തെളിഞ്ഞു വന്നു…അതിന്റെ ഭീകരത അവനിൽ തെളിഞ്ഞു നിന്നു…കുഞ്ഞുട്ടന്റെ ചോദ്യത്തിന് സലാം മറുപടി പറഞ്ഞില്ല
“അത് അന്ന്… അതിന് ശേഷം കാലചക്രം കുറെ ഉരുണ്ടു…”
“കാലചക്രം… അതിപ്പൊ തേയുന്നവരെ ഉരുണ്ടാലും അവൻ അവൻ തന്നെയാ..ഒരു മാറ്റവുമില്ല…”
“നിന്റെ ഈ ആത്മവിശ്വാസം ഉണ്ടല്ലോ…അവൻ നിന്റെ പിന്നിൽ ഉണ്ട് എന്നുള്ള ആത്മവിശ്വാസം അത് ഞാൻ വളരെ വൈകാതെ മാറ്റിത്തരുന്നുണ്ട്…”
“തെറ്റി സലാമിക്ക…അവൻ എന്റെ പിന്നിൽ അല്ല ഉള്ളത്…എന്റെ നെഞ്ചിലാണ്…ആ ആത്മവിശ്വാസം തകർക്കാൻ നോക്കിയവരൊക്കെ ഇപ്പൊ മണ്ണിന്റെ അടിയിൽ നരകവും കാത്തു കിടപ്പുണ്ട്….അതിപ്പോ അന്നായാലും ഇന്നായാലും…”
സലാം അത് കേട്ട് പൊട്ടിച്ചിരിച്ചു….
“നീ ഇന്നും അവന്റെ വാലാട്ടിപട്ടി തന്നെ..” സലാം പറഞ്ഞു…
“ശെരിയാ ഞാൻ അവന്റെ വാലാട്ടിപട്ടി തന്നെയാ… കാരണം ഈ ശരീരത്തിൽ ഓടുന്ന ഓരോ രക്തതുള്ളിയിലും അവൻ ഒരാളുടെ കാരുണ്യവും സ്നേഹവും ഉണ്ട്…അതുകൊണ്ട് ആ കൂറ് ഈ വാലാട്ടിപട്ടി കാണിക്കും..”
“കൊള്ളാം… വാലാട്ടി പട്ടിയുടെ ശൗര്യം കൊള്ളാം… നിന്റെ ഓരോ രക്തത്തുള്ളിയിലും അവൻ ഉണ്ടെങ്കിൽ ആ ഓരോ രക്തത്തുള്ളിയേയും എന്റെ പക എത്ര മൂർച്ചയുള്ളതാണ് എന്ന് ഞാൻ അറിയിക്കും….” സലാം ക്രൂരമായ മനോഭാവത്തോടെ പറഞ്ഞു….കുഞ്ഞുട്ടൻ അതിന് മറുപടി നൽകിയില്ല…
“അവന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്…അവനെ ഞാൻ എന്റെ അങ്കതട്ടിലേക്ക് വരുത്തും…അവൻ എല്ലാം നഷ്ടപ്പെട്ട് വരും നിസ്സഹായനായി…ഞാൻ അവനെ അറിയിക്കും ഞാൻ ആരാണെന്ന്..അവനെ എനിക്ക് വേണം അതിന്…അവൻ എത്ര ഓടിയൊളിക്കാൻ ശ്രമിച്ചാലും അവനെ ഞാൻ വേട്ടയാടി കൊണ്ടുവരും..അവൻ വരും…തിരിച്ചുവരുത്തും ഞാൻ…” സലാം വാശിയോടെ പ്രതിജ്ഞയെടുത്തു പറഞ്ഞു…എന്നിട്ട് വണ്ടിയിൽ കയറി പോയി….
“വേട്ടയാടാൻ…. യമരാജനെ വേട്ടയാടാൻ ഒക്കെ ഈ കൊച്ചുണ്ടാപ്രി വളർന്നോ..” കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് മനസ്സിൽ ഓർത്തു…
【】【】【】【】【】【】【】【】【】
ചന്ദ്രനെ ഉറക്കികിടത്തുന്ന രാത്രി…
ഇരുട്ട്…