“രാമേട്ട നമുക്ക് എത്രയും പെട്ടന്ന് അരുണിനെ അറസ്റ്റ് ചെയ്യണം. അയാളാണ് കൊലപാതകി എന്നെനിക്ക് തോന്നുന്നു.” പോലീസ് ജീപ്പിന്റെ കോ- ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിക്കൊണ്ട് സ്വാമിനാഥൻ പറഞ്ഞു.
“എന്ത് കൊണ്ടാണ് സാർ അങ്ങനെ ഒരു സംശയം.” ജീപ്പ് സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്ത് കൊണ്ട് രാമൻ ചോദിച്ചു.
“രാമേട്ടാ, സാവിത്രി നന്ദന്റെ ബോഡി കാണുന്നതിന് മുമ്പ് അരുൺ വന്നിരിക്കുന്നു. പെട്ടന്ന് തിരിച്ച് പോയിട്ടുമുണ്ട് അയാൾ വന്നത് എന്തിന് എന്നറിയണം.”
“സാർ ഒരു പക്ഷേ അരുൺ വന്നപ്പോഴും വാതിൽ പൂട്ടിക്കിടക്കുകയായിരുന്നെങ്കിലോ.?”
“അങ്ങനെയെങ്കിൽ അയാളെന്തിന് ഇരുപതോളം മിനുട്ടുകൾ അവിടെ ചെലവഴിക്കണം. അതിൽ നിന്ന് എനിക്ക് മനസ്സിലാവുന്നത്, തെളിവ് നശിപ്പിക്കാനാണ് അരുൺ വന്നതെന്നാണ്.”
“ഇപ്പോൾ എനിക്കും അങ്ങനെ തോന്നുന്നു സാർ.”
ഏകദേശം പതിനഞ്ച് മിനുട്ട് കൊണ്ട് അവർ കയറിയ പോലീസ് ജീപ്പ് സ്റ്റേഷനിലെത്തി. സ്റ്റേഷന്റെ മുറ്റത്ത് തന്നെ അവരെയും കാത്തെന്ന പോലെ അരുണിന്റെ ബൊലേറോ കിടക്കുന്നുണ്ടായിരുന്നു.
തുടരും……..
നിങ്ങളുടെ വിലയേറിയ അഭിപ്രായ നിർദ്ദേശങ്ങൾ ക്ഷണിച്ചു കൊള്ളുന്നു. അത് മാത്രമാണ് ഇവിടെ എന്നെ പോലുള്ള എഴുത്തുകാർക്കുള്ള പ്രചോദനം.