തൊട്ടടുത്ത് ഒരു സ്റ്റൂളിൽ ഇരുന്ന് കൊണ്ട് റൈറ്റർ കാര്യങ്ങൾ എഴുതിയെടുക്കുന്നുമുണ്ട്. അയാളുടെ സമീപം മറ്റൊരു കോൺസ്റ്റബിളുമുണ്ട്.
“ഞാൻ പറയുന്നതല്ല സാർ എനിക്കവരുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായതാണ്.
“എന്നിട്ട് അരുൺ എവിടെ.? എന്താണ് അയാളുടെ ജോലി.”
“അരുൺ ഒരു പ്രൈവറ്റ് ഡിറ്റക്ടീവാണ് സാർ. അവൻ ഇത്രയും സമയം ഇവിടെ തന്നെ ഉണ്ടായിരുന്നു. ചായ കുടിക്കാനോ മറ്റോ പുറത്ത് പോയതാവും.”ഐ സി യു വിന്റെ വാതിൽ കൽ എത്തിയിരുന്ന അരുണിനെ അവൻ കണ്ടിരുന്നില്ല.
മയക്കം വിട്ടുണർന്ന വിപിൻ ആദ്യം തിരക്കിയത് അരുണിനെ ആയിരുന്നു. വിപിനിന്റെ അച്ഛനാണ് അരുൺ പുറത്ത് പോയതാണെന്ന വിവരം അവനെ അറിയിച്ചത്.
“അപ്പോൾ ശരി കൂടുതലായി എന്തെങ്കിലും ഓർമ്മ വരുന്നുണ്ടെങ്കിൽ അറിയിക്കണം. പിന്നെ അരുൺ വന്നാൽ അവനോട് സ്റ്റേഷൻ വരെ ഒന്ന് വരാൻ പറയണം.” എസ് ഐ രവീന്ദ്രൻ വിപിനിന്റെ കട്ടിലിൽ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
“ശരി സാർ ഞാൻ പറയാം.” എസ് ഐക്ക് മറുപടി നൽകിയ ശേഷം വിപിൻ ഐ സി യു വിന്റെ വാതിൽകലേക്കാണ് നോക്കിയത്. വാതിൽ പാതി തുറന്ന് അകത്തേക്ക് നോക്കുന്ന അരുണിനെ അവൻ കണ്ടു.
“സാർ അതാണ് അരുൺ.” ഐ സി യു വിന്റെ വാതിലിനു സമീപം നിൽ കുന്ന അരുണിന് നേർക്ക് ചൂണ്ടിക്കൊണ്ട് വിപിൻ പറഞ്ഞു. അത് കേട്ട എസ് ഐ രവീന്ദ്രനും വാതിലിനു നേരെ നോക്കി. അയാളും അരുണിനെ കണ്ടു.
ഇതിനോടകം മൊഴിയെടുക്കൽ പൂർത്തിയായിരുന്ന എസ് ഐ രവീന്ദ്രൻ പുറത്തേക്ക് നടന്നു. അരുണിന്റെ മുമ്പിലാണ് അയാളുടെ നടത്തം അവസാനിച്ചത്.
“മിസ്റ്റർ അരുൺ താങ്കൾ പോലീസ് സ്റ്റേഷൻ വരെ ഒന്ന് വരേണ്ടി വരും. ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്.” സ്വരത്തിന് അൽപം ഗൗരവം കൊടുത്ത് കൊണ്ടയാൾ അരുണിനോട് പറഞ്ഞു.
“ഞാൻ അര മണിക്കൂറിനകം വരാം സാർ.”
“ഇപ്പോൾ തന്നെ വരികയാണെങ്കിൽ ഞങ്ങൾക്ക് ആ ജോലി ഇപ്പോൾ തന്നെ തീർക്കാമായിരുന്നു.”
“സോറി സാർ. എനിക്ക് വിപിനിൽ നിന്നും ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. അത് കഴിഞ്ഞാൽ എരണാകുളത്തേക്ക് മടങ്ങണം. അത് വഴി ഞാൻ സ്റ്റേഷനിൽ കയറാം.”
“ഒകെ അതികം വൈകരുത്.” എസ് ഐ രവിന്ദ്രൻ ആശുപത്രിയുടെ പുറത്തേക്ക് നടന്നു. റൈറ്ററും കോൺസ്റ്റബിളും. അയാളെ അനുഗമിച്ചു.