ഡിറ്റക്ടീവ് അരുൺ 8 [Yaser]

Posted by

വാതിലിന്റെ ഹാന്റിലിൽ അരുണിന്റെ കൈ അമർന്നു. വാതിൽ ഉള്ളിലേക്ക് തുറന്നപ്പോൾ അവന്റെ ഉള്ളിലൊരു ആന്തലുണ്ടായി. അകത്താകമാനം ഇരുട്ടാണ്. ഇരുട്ടുമായി അവന്റെ മിഴികൾ പെരുത്തപ്പെട്ട് തുടങ്ങി. എങ്കിലും ഒന്നും വ്യക്തമായി കാണാനാവുമായിരുന്നില്ല.

അവൻ മൊബൈലിന്റെ ഡിസ്പ്ലേ ലൈറ്റ് പ്രകാശിപ്പിച്ചു കൊണ്ട് റൂമിനകത്തേക്ക് നോക്കി. അവ്യക്തമായ ആ പ്രകാശത്തിൽ ഇരുണ്ട ഒരു രൂപം തൂങ്ങിക്കിടക്കുന്നതവൻ കണ്ടു. അത് നന്ദനാണെന്ന തോന്നലിൽ ശരീരം മരവിച്ചത് പോലെ അവൻ ചുമരിലേക്ക് ചാരി .

ഏതാണ്ട് അഞ്ച് മിനുട്ടുകളോളം കഴിഞ്ഞപ്പോൾ അരുൺ ആ അവസ്ഥയിൽ നിന്നും മോചിതനായി. നന്ദന്റെ മെസേജ് ഓർമ്മ വന്ന അവൻ ഫോണെടുത്ത് വീണ്ടും ആ മെസേജ് വായിച്ചു.

അതിനിടയിലാണ് അരുണിന്റെ ഫോൺ ശബ്ദിച്ചത്. നമ്പർ നോക്കിയപ്പോൾ വിപിനിന്റേതാണ്. അപ്പോഴാണ് നന്ദേട്ടനെ പോലെ വിപിനും അപകടത്തിലായിരുന്നല്ലോ എന്ന കാര്യം അവന് ഓർമ്മ വന്നത്. അവൻ വേഗം ആ കോൾ അറ്റന്റ് ചെയ്ത് സംസാരിക്കാൻ തുടങ്ങി. “ഹലോ വിപിൻ.”

“വിപിൻ അല്ല. നീ എവിടെ എത്തി.” അപ്പുറത്ത് വിപിനിന്റെ ശബ്ദത്തിന് പകരം നേരത്തെ കേട്ട പരുക്കനായ ആ ശബ്ദമായിരുന്നു.

“ഇപ്പോൾ പുറപ്പെടുന്ന തേയുള്ളു.നേരത്തെ പുറപ്പെട്ടെങ്കിലും ഫോണെടുക്കാൻ മറന്നത് കൊണ്ട് തിരിച്ചു വരേണ്ടി വന്നു.” അരുൺ താൻ നന്ദന്റെ ലോഡ്ജിലാണെന്ന കാര്യം മറച്ച് വെച്ച് കൊണ്ട് പറഞ്ഞു.

“അരുൺ നീ സമയം വെറുതെ കളയുന്നു. നിനക്കിനി നാല് മണിക്കൂർ സമയം മാത്രം അത് കഴിഞ്ഞാൽ നീ വരണമെന്നില്ല. വിപിൻ പിന്നെ ഈ ഭൂമുഖത്ത് ബാക്കി കാണില്ല. താക്കീതിന്റെ രൂപത്തിലുള്ള ആ സ്വരത്തിനു ശേഷം ഫോൺ ഡിസ്കണക്ടായ ശബ്ദവും അരുണിന്റെ കാതിലേക്കെത്തി.

അവനൊരു നിമിഷം അസ്ത്ര പ്രജ്ഞനായി നിന്നു പോയി. എന്തു ചെയ്യണമെന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൊബൈലിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞു നിന്ന നന്ദന്റെ മെസേജിലേക്ക് അരുണിന്റെ ശ്രദ്ധ വീണ്ടുമെത്തിയത്.

I have enemies around me. lfanything happens to me, find out my voice recorder and laptop. നന്ദന്റെ വോയ്സ് റെക്കോർഡറും ലാപ്ടോപ്പുമെവിടെ.? അരുണിന്റെ മിഴികൾ മുറിയിലാകമാനം ഒന്ന് കറങ്ങി.

കുറച്ചപ്പുറത്ത് മേശയുടെ സൈഡിലായി വെച്ചിരുന്ന ലാപ് ടോപ്പിന്റെ ബാഗവൻ കണ്ടു.അത് തുറന്ന് അതിൽ ലാപ്ടോപ് ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം ആ ബാഗവൻ കയ്യിലെടുത്തു. ഒറ്റ നോട്ടത്തിൽ വോയ്സ് റെക്കോർഡർ അവന് കണ്ടെത്താൻ കഴിഞ്ഞില്ല. തിരയാൻ കൂടുതൽ സമയവുമുണ്ടായിരുന്നില്ല.

പോലിസ് എത്തിയാൽ തന്റെ അന്വേഷണം ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ അരുൺ ഷെൽഫിൽ നിന്നും താക്കോലെടുത്ത് പുറത്തേക്കിറങ്ങി. വാതിൽ പുറത്ത് നിന്ന് പൂട്ടിയ ശേഷം താക്കോൽ നന്ദൻ ചെയ്യുന്നത് പോലെ കാർപെറ്റിന്റെ അടിയിൽ വെച്ചു.

ലാപ് ടോപ്പിന്റെ ബാഗ് ബൊലേറോയുടെ പിൻ സീറ്റിലേക്ക് വെച്ച ശേഷം അരുൺ ബൊലേറോ സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. ഇരുന്നൂറ് കിലോമീറ്ററിൽ കൂടുതൽ ഓടിയെത്താൻ തന്റെ മുന്നിലുള്ളതിനി നാല് മണിക്കൂറിൽ കുറവ് മാത്രം. അവൻ മനസ്സിലോർത്തു. ആ ചിന്ത അവന്റെ വണ്ടിയുടെ വേഗം വീണ്ടും വർദ്ധിപ്പിച്ചു. പക്ഷേ വളവും തീരവും നിറഞ്ഞ റോഡ് അതികം സ്പീഡിൽ പോവാൻ പര്യാപ്തമായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *