ഡിറ്റക്ടീവ് അരുൺ 8 [Yaser]

Posted by

“പുറത്ത് ജീപ്പിൽ കത്തിരിക്കുന്ന കോൺസ്റ്റബിൾ രാമന്റെ അടുത്തേക്കാണയാൾ ചെന്നത്.

“രാമേട്ടാ വണ്ടിയെടുക്ക്. നമുക്ക് മരണപ്പെട്ടയാളുടെ ലോഡ്ജ് വരെ ഒന്ന് പോകണം.”

“എന്ത് പറ്റി സാർ.” ജീപ്പിന്റെ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിക്കൊണ്ടയാൾ ചോദിച്ചു.

“അയാൾ മരണപെട്ടിട്ട് പന്ത്രണ്ട് മണിക്കൂറിലതികമായിരിക്കുന്നു. തീർച്ചയായും രാവിലെ ആരെങ്കിലും അവിടെ ചെന്നിട്ടുണ്ടാവും. അതാരാണെന്ന് നമുക്ക് കണ്ടെത്തണം.”

“Sure sir.” അയാൾ ജീപ്പ് സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്ത് കൊണ്ട് പറഞ്ഞു.

സി ഐ ശേഖരനെ കുറേ തവണ സൂര്യൻ വിളിച്ചെങ്കിലും അപ്പോഴെല്ലാം അയാൾ തിരക്കിലായിരുന്നു. അതിന്റെ ഒരു ദേഷ്യത്തിൽ ഫോൺ മാറ്റി വെച്ച് ഇരിക്കുമ്പോഴാണ് അവന്റെ ഫോൺ ബെല്ലടിച്ചത്.

സി ഐ ശേഖരനായിരുന്നു വിളിച്ചത്. അവൻ വേഗം തന്നെ ആ കോൾ അറ്റന്റ് ചെയ്തു. “ഹലോ സാർ. ഞാൻ സൂര്യനാണ്.”

“മനസ്സിലായി അത് കൊണ്ടാണല്ലോ തിരിച്ച വിളിച്ചത്. എന്താ പ്രത്യേഗിച്ച്.”

“ഒന്നുമില്ല. ചെറിയൊരു സഹായം ആവശ്യമുണ്ടായിരുന്നു. ഇന്ന് ആത്മഹത്യ ചെയ്ത നന്ദൻ മേനോന്റെ ലോഡ്ജിൽ നിന്നും അവിടേക്ക് തെളിവെടുപ്പിന് വന്ന പോലസുകാർക്ക് ഒരു വോയ്സ് റെക്കോർഡർ കിട്ടിയിട്ടുണ്ടോ എന്നറിയണം.”

“നിലവിൽ ആ കേസ് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഒരു പക്ഷേ സ്വാമിനാഥനായിരിക്കാം അപ്പേഷിച്ചത്. അവർ ഒരു തന്നിഷ്ടകാരനാണ്. എങ്കിലും ഞാനൊന്ന് അന്വേഷിച്ച ശേഷം വിവരം തരാം.”

“ശരി. സാർ പെട്ടന്ന് തന്നെ വേണം.”

“ഒകെ.” അയാളുടെ മറുപടി കേട്ടയുടൻ സൂര്യൻ ഫോൺ കട്ട് ചെയ്തതും ഒരുമിച്ചായിരുന്നു.

പിന്നെയും കുറേ മിനുട്ടുകൾ കഴിഞ്ഞു സി ഐ ശേഖരന്റെ കോൾ സൂര്യന്റെ മൊബൈലിലെത്താൻ. നിങ്ങൾ തിരയുന്നത് പോലെ ഒരു സാധനവും പോലീസിന് കിട്ടിയിട്ടില്ലെന്നായിരുന്നു അയാളുടെ മറുപടി.

അവൻ ശേഖരനിൽ നിന്നും അറിഞ്ഞ വിവരങ്ങൾ ധരിപ്പിക്കാനായി രാകേഷിന്റെ നമ്പർ വീണ്ടും ഡയൽ ചെയ്തു.

“ഹലോ ഏട്ടാ.” രാകേഷിന്റെ ശബ്ദം സൂര്യന്റെ കാതിലേക്കെത്തി.

“രാകേഷ്… സാധനം പോലീസിന്റെ കയ്യിൽ കിട്ടിയിട്ടില്ല. ഇനിയത് ഒന്നുകിൽ നന്ദൻ മേനോൻ താമസിച്ച ലോഡ്ജിലായിരിക്കും. അല്ലെങ്കിൽ അരുണിന്റെ കയ്യിൽ.”

“ഏട്ടാ. എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ മതി.”

Leave a Reply

Your email address will not be published. Required fields are marked *