“എന്റെ അറിവിൽ ഇല്ല ഇനിയുണ്ടെങ്കിലും ഒഴിവാക്കാവുന്നതേയുള്ളു. ഏട്ടൻ കാര്യം പറ.” രാകേഷ് അക്ഷമനായി.
“നാളെ പത്ത് മണിക്ക് നീ കോഴിക്കോട് എത്തണം. അവിടെ നിനക്കൊരു ജോലിയുണ്ട് അതിന് ഇവിടുന്ന് അഞ്ച് മണിക്കെങ്കിലും പുറപ്പെടേണ്ടി വരും.”
“അതിനെന്താ ഏട്ടാ ഞാൻ രാവിലെ തന്നെ പുറപ്പെടാം.”
“എങ്കിൽ പണി എന്താണെന്ന് ഞാൻ പോകുന്ന വഴി അറിയിക്കാം. അല്ലെങ്കിൽ അതിനു മുമ്പ് നേരിൽ കാണാം.”
“ശരി ഏട്ടാ.” രാകേഷിന്റെ മറുപടിക്ക് ശേഷം ഫോൺ കട്ടായ ശബ്ദമാണ് അയാളുടെ കാതിലേക്കെത്തിയത്.
രാവിലത്തെ പണി എന്തിനെ കുറിച്ചാണെന്ന് അയാൾക്കൊരു ഊഹവും ഉണ്ടായിരുന്നില്ല. അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. എത്രയും പെട്ടന്ന് വീടു പിടിച്ച് ഉറങ്ങണം അതായിരുന്നു അയാളുടെ ചിന്ത.
ഏകദേശം മിനുട്ടുകളോളമെടുത്തു അരുൺ വീട്ടിലേക്ക് തിരിച്ചെത്താൻ. വാതിൽ തുറന്ന് അകത്ത് കയറിയ അരുൺ ബെഡ് റൂമിലെ കിടക്കയിൽ തന്നെ അവന്റെ ഫോൺ കണ്ടെത്തി.
വിപിനിന്റെ നമ്പറിൽ നിന്ന് കോൾ വന്നിരുന്നോ എന്നറിയാനായി അവൻ ഫോണിന്റെ ലോക്ക് തുറന്നു. മിസ്ഡ് കോളൊന്നും കണ്ടില്ലെങ്കിലും നന്ദന്റെ മെസേജ് വന്ന് കിടക്കുന്നത് അരുൺ കണ്ടു. അവൻ വേഗമത് ഓപ്പൺ ചെയ്ത് നോക്കി.
I have enemies around me. If anything nappens to me, find out my voice recorder and laptop. മെസേജിന്റെ അർത്ഥം ഗ്രഹിച്ച അരുൺ വിയർക്കാൻ തുടങ്ങി. നന്ദേട്ടൻ അപകടത്തിലാണെന്ന് അവന് മനസ്സിലായി.
അവൻ വേഗം മെസേജിന്റെ സമയം നോക്കി. 9.50pm ഇപ്പോൾ 11:08 pm എത്രയും പെട്ടന്ന് തന്നെ നന്ദന്റെ ലോഡ്ജ് വരെ പോയി നോക്കാനുള്ള തീരുമാനം ആസമയത്താണവൻ എടുത്തത്.
അരുൺ വേഗം മൊബൈൽ പോക്കറ്റിലിട്ട് വാതിൽ പൂട്ടി വീടിന് പുറത്തിറങ്ങി. എത്രയും പെട്ടന്ന് നന്ദൻ മേനോന്റെ ലോഡ്ജ് മുറിയിലെത്താൻ തുടിക്കുന്ന ഹൃദയത്തോടെ അവൻ ബൊലേറോ സ്റ്റാർട്ട് ചെയ്തു. അപ്പോഴേക്കും വിപിനിന്റെ കാര്യം അവൻ പാടെ മറന്നിരുന്നു.
അവൻ 11.30 pm ആയപ്പോഴേക്കും നന്ദൻ താമസിച്ചിരുന്ന ലോഡ്ജിനു മുന്നിലെത്തി. ബൊലേറോയിൽ നിന്നിറങ്ങിയ അരുൺ നന്ദന്റെ റൂമിന് നേരെ കുതിച്ചു. നന്ദന്റെ റൂമിന്റെ വാതിൽ ചാരിക്കിടക്കുകയായിരുന്നു. പരിസരം മുഴുവനും ശാന്തമായ ഉറക്കത്തിലാണ്.