ഡിറ്റക്ടീവ് അരുൺ 8 [Yaser]

Posted by

“എങ്കിൽ നീ മടങ്ങിക്കോളൂ. ഇവിടുത്തെ കാര്യങ്ങൾ നോക്കാനൊക്കെ ഇനി അച്ഛനുണ്ടല്ലോ. പിന്നെ പോകുന്ന വഴി സ്റ്റേഷനിൽ കയറാൻ മറക്കണ്ട.” നന്ദന്റെ മരണവാർത്ത അറിഞ്ഞതിന് ശേഷമുള്ള വിപിനിന്റെ മറുപടി അതായിരുന്നു.

“ഇല്ലെടാ. ഞാൻ പോയിട്ട് പിന്നെ വരാം.” അരുൺ വിപിനോട് യാത്ര പറഞ്ഞ ശേഷം ഐ സി യു വിന് പുറത്തിറങ്ങി.

ഐ സി യു വിന് പുറത്ത് നിന്ന വിപിനിന്റെ അച്ഛനോടും അരുൺ കാര്യങ്ങൾ ചുരുക്കി പറഞ്ഞ ശേഷം യാത്ര പറഞ്ഞിറങ്ങി. അവൻ നേരെ പോയത് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കാണ്. അവൻ വേഗം തന്നെ എസ് ഐ രവീന്ദ്രന്റെ മുന്നിലെത്തി.

“സാർ എന്താണ് ത്തിൽ നിന്നും അറിയാനുള്ളത്.” പരിചയപ്പെടുത്തലിന് ശേഷം അരുൺ ചോദിച്ചു.

“മിസ്റ്റർ അരുൺ, വിപിനിനെ കുത്തിയവരെ കുറിച്ച് നിങ്ങൾക്ക് അറിയുണ്ടോ.?”

“പേരും മറ്റും അറിയില്ല. എങ്കിലും ഞാനിപ്പോൾ അന്വേഷിക്കുന്ന കേസിലെ പ്രതികൾ ആയിരിക്കുമെന്ന് ഞാൻ ഊഹിക്കുന്നു.”

“അത് ശരി. നിങ്ങളുടെ അന്വേഷണത്തിന് മുടക്കം വരുത്താനാണ് അവരങ്ങനെ ചെയ്തതെന്ന് താങ്കൾ ഊഹിക്കുന്നു അല്ലേ.”

“ഊഹമല്ല സാർ അവരിൽ നിന്നും കുത്ത് കൊണ്ട വിപിൻ തന്നെ പറഞ്ഞതാണ് ഈ കാര്യം. അവനവരിൽ നിന്നും കേട്ടതാണ് ഈ കാര്യങ്ങൾ.

“ഓകെ. നിങ്ങളുടെ പേരും അഡ്രസും ഫോൺ നമ്പറും ഐഡി കാർഡിന്റെ കോപ്പിയും റൈറ്ററെ ഏൽപ്പിച്ച ശേഷം നിങ്ങൾക്ക് പോവാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം. പെട്ടന്ന് എത്തിയാൽ മതി.”

“വളരെ നന്ദിയുണ്ട് സാർ.” അരുൺ എസ് ഐ രവീന്ദ്രന് നന്ദി പറഞ്ഞ ശേഷം അവിടെ നിന്നും ഇറങ്ങി റൈറ്ററുടെ മുമ്പിലെത്തി.

എസ് ഐ ആവശ്യപ്പെട്ട സാധനങ്ങൾ റൈറ്റർക്ക് കൈമാറി. അയാൾക്ക് കൂടി ഒരിക്കൽ കൂടി നന്ദി പറഞ്ഞ ശേഷം അരുൺ സ്റ്റേഷനിൽ നിന്നിറങ്ങി. അപ്പോഴേക്കും പത്ത് മണി ആയിരുന്നു.

അരുൺ തന്റെ ബൊലോ റോയിൽ കയറി. പിൻ സീറ്റിൽ നന്ദന്റെ ബാഗ് ഇണ്ടെന്നപ് ഉറപ്പു വരുത്തിയ ശേഷം ബൊലേറോ സ്റ്റാർട്ട് ചെയ്തു. ഇനി എത്രയും പെട്ടന്ന് നന്ദന്റെ ലോഡ്ജിനു മുന്നിലെത്തണം. സമയം വൈകുന്നത് കൂടുതൽ അപകടം വിളിച്ച് വരുത്തും. അരുൺ മനസ്സിലോർത്തു.

അരുണിന്റെ കാൽ പാദം ആക്സിലേറ്ററിൽ അമർന്നു. ബൊലേറോ എടുത്തടിച്ചത് പോലെ മുമ്പോട്ട് കുതിച്ചു.

കാറ്റ് മുഖത്തടിച്ചപ്പോഴാണ് തലേ ദിവസത്തെ ഉറക്കത്തിന്റെ പോരായ്മ അരുൺ മനസ്സിലാക്കിയത്. സൈഡ് ഗ്ലാസുകൾ പൊക്കി നോക്കിയപ്പോൾ കണ്ണുകൾ ചൂട് കൊണ്ട് പുകയുന്ന ഒരവസ്ഥ ചെറിയ നീറ്റലുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *