അനന്തുവിന് കഴിക്കുവാൻ പ്രാതൽ മേശപ്പുറത്തേക്ക് വെക്കുന്നതിനോടൊപ്പം അവന്റെ നേർക്ക് നൂറ് രൂപ കൂടി നീട്ടി കൊണ്ട് സുമ പറഞ്ഞു.
“ങ്ഹെ … പുറത്തു നിന്നും ഒന്നും കഴിക്കരുത് എന്നല്ലേ അമ്മ പറയാറ് .. ഇന്നിപ്പോ എന്താ ഇങ്ങനെ ?”
നൂറ് രൂപ വാങ്ങി പോക്കറ്റിലേക്ക് ഇടുന്നതിനിടയിൽ അനന്തുവിന്റെ ചോദ്യം കേട്ടില്ലെന്ന് നടിച്ചു കൊണ്ട് സുമ പറഞ്ഞു ,
“സംസാരിച്ച് ഇരിക്കാതെ നീ ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് വേഗം ഇറങ്ങാൻ നോക്കിക്കോളൂ .. ക്ലാസ്സിൽ എത്താൻ വൈകും …”
അത് പറഞ്ഞ് അവസാനിപ്പിക്കുന്നതിനിടയിൽ ഒരു തേങ്ങൽ അവളിലേക്ക് ഓടിയെത്തി. ഇന്നലെ വരെ അറപ്പോടെ കണ്ടിരുന്ന ഒരുത്തനുമായി കിടക്ക പങ്കിടുവാൻ പോകുന്നതിന് തൊട്ട് മുൻപുള്ള നിമിഷം … അതും സ്വന്തം മകനെ ഒഴിവാക്കിക്കൊണ്ട് .. തന്റെ കണ്ണു നിറഞ്ഞ് ഒഴുകുന്നത് അനന്തു കാണാതിരിക്കാൻ സുമ വേഗം അടുക്കളയിലേക്ക് നടന്നു.
സൈക്കിളും ഉരുട്ടി അനന്തു ഗേറ്റ് കടന്നു പോകുന്നത് നിറകണ്ണുകളോടെ സുമ അടുക്കളയുടെ ജനാല വഴി നോക്കി നിന്നു.
കോഴി കട തുറക്കുന്നതിനു വേണ്ടി ചായ്പ്പിൽ നിന്നും ഇറങ്ങിയ ശരത്ത് പതിവു പോലെ സുമയെ ഉമ്മറത്ത് കാണാത്തതു കൊണ്ട് മുറ്റത്തു നിന്ന് പരുങ്ങുന്നതും സുമ കണ്ടു. ഈ ഒരു സാമ ദ്രോഹി കാരണമാണ് ഞാൻ ഈ കെണിയിൽ വീണത് .. !!
‘ അല്ലെങ്കിൽത്തന്നെ അവനെ പറഞ്ഞിട്ട് എന്ത് കാര്യം ? … സ്വന്തം ഇഷ്ടം സാധിച്ചു എടുക്കുന്നതിനു വേണ്ടി ആ പയ്യനെ വശീകരിക്കുവാൻ ശ്രമിച്ചു .. ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ കെണിയിൽ വീണ എലിയുടെ അവസ്ഥയായി തനിക്ക്. ‘
ആരോടെന്നില്ലാതെ സുമ സ്വയം പറഞ്ഞു.
ഹാളിലെ ചുമരിൽ തൂക്കിയിരിക്കുന്ന ക്ലോക്കിൽ മണി പത്ത് അടിച്ചു .. ആ മണി മുഴക്കം തന്റെ ചങ്കിൽ ഒരു പെരുമ്പറ പോലെ മുഴങ്ങുന്നത് സുമ അറിഞ്ഞു .. പെട്ടെന്ന് തൊട്ടടുത്തിരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചു … അതിൽ തെളിഞ്ഞ നമ്പർ സുമയെ ഭയപ്പെടുത്തി ,
‘പ്രശാന്ത് ഏട്ടൻ ‘ … ആ പാവം എന്റെ തല വേദന എങ്ങനെയുണ്ടെന്ന് അറിയുന്നതിനു വേണ്ടി വിളിക്കുകയാണ് .. ഫോൺ എടുത്താൽ ഒരു പക്ഷേ താൻ പൊട്ടിക്കരഞ്ഞുവെന്നിരിക്കും .. ചിലപ്പോൾ മനസ്സിൽ താങ്ങുന്ന ഈ ഭാരം മുഴുവൻ ഏട്ടനോട് താൻ ഏറ്റു പറയും … വേണ്ട .. ഫോൺ എടുക്കാതിരിക്കുന്നതാണ് നല്ലത്.