അതിന് മറുപടിയായി സിറ്റൗട്ടിൽ നിന്നു കൊണ്ട് തന്നെ ചായിപ്പിലേക്ക് ഞാൻ എത്തി നോക്കി ,
“ചായിപ്പിൽ ലൈറ്റ് ഒന്നും കാണുന്നില്ല .. ശരത്ത് പുറത്ത് എവിടെയോ പോയേക്കുക ആണെന്ന് തോന്നുന്നു ”
ഞാൻ പറഞ്ഞു.
“ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാതായാൽ എന്താ ചെയ്യുക .. അവനെ ഞാൻ നാളെ പിടിച്ചോളാം ”
പിന്നെയും എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് ഗേറ്റ് ചാരി സ്കൂട്ടറും എടുത്തു കൊണ്ട് അയാൾ പോയി.
സത്യത്തിൽ ശ്വാസം അപ്പോഴാണ് ഒന്ന് നേരെ വീണത് , ഒളിഞ്ഞു നോക്കിയ ആ കണ്ണുകളുടെ ഉടമ സുധാകരൻ ചേട്ടൻ അല്ല എന്ന സത്യം ഞാൻ മനസ്സിലാക്കി , ആയിരുന്നുവെങ്കിൽ ഇപ്പോൾ എന്നോടുള്ള അയാളുടെ പെരുമാറ്റം ഇങ്ങനെ ആയിരിക്കില്ല.
പതിവു പോലെ രാത്രിയിൽ പ്രശാന്ത് ഏട്ടന്റെ കോൾ വന്നു .. തെല്ലൊരു കുറ്റ ബോധത്തോടെ ഞാൻ ഫോണെടുത്തു. കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും ഏട്ടന്റെ ശബ്ദം വല്ലാതെ പോലെ എനിക്ക് തോന്നി.
“എന്താ .. ശബ്ദം വല്ലാതെ ഇരിക്കുന്നത് എന്തു പറ്റി ഏട്ടാ …?”
ആധി കലർന്ന എന്റെ ചോദ്യത്തിന് മറുപടിയായി ഏട്ടൻ പറഞ്ഞു ,
“ഹേയ് .. ഇന്ന് കാലത്ത് ഓഫീസിൽ പോകാനായി റോഡ് മുറിച്ച് കടക്കുമ്പോൾ ഒരു ആക്സിഡൻറ് ഉണ്ടായി , റോങ് സൈഡ് കയറി വന്ന ഒരു പിക്കപ്പ് വാൻ ചെറുതായി ഒന്ന് തട്ടി .. ഭാഗ്യത്തിന് കാര്യമായ കുഴപ്പം ഒന്നും സംഭവിച്ചില്ല വലതു കൈക്ക് ചെറിയ പൊട്ടലുണ്ട് .. ഒരാഴ്ച റസ്റ്റ് എടുക്കണം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് “
“അയ്യോ .. എന്നിട്ട് .. ഇപ്പോഴാ വിളിച്ചു പറയുന്നത് .. ”
എന്റെ വാക്കുകൾ ഒരു കരച്ചിലായി മാറി.
“ഇതാ .. നിന്നോട് ഞാൻ ആദ്യം പറയാൻ മടിച്ചത് .. ഞാൻ പറഞ്ഞില്ലേ കാര്യമായിട്ടൊന്നുമില്ല “
“എപ്പോഴാ ഏട്ടാ ഇത് പറ്റിയത് …?”
“നാട്ടിലെ ഒരു 12 മണി ആയി കാണും .. ഹാ പതിനഞ്ചു വർഷത്തെ ഗൾഫ് ജീവിതത്തിലെ ആദ്യത്തെ അനുഭവം ആണിത് ”
ഒരു നെടു വീർപ്പോടെ പ്രശാന്ത് ഏട്ടൻ പറഞ്ഞു നിർത്തി.
ഒരു സത്യം ഞാൻ മനസ്സിലാക്കി , പ്രശാന്ത് ഏട്ടന് ആക്സിഡൻറ് ഉണ്ടായ ആ 12 മണി സമയത്ത് ആയിരുന്നു ശരത്ത് എന്നെ കടന്നു പിടിച്ചത് .. പിന്നീടുള്ള ഓരോ നിമിഷവും ഞാൻ സുഖം കൊണ്ട് പുളയുമ്പോൾ മറ്റൊരു രാജ്യത്ത് എന്റെ ഏട്ടൻ വേദന കൊണ്ട് കരയുക ആയിരുന്നു.
ആഴക്കടലിൽ മീൻ തേടി പോകുന്ന മുക്കുവന്റെ ഭാര്യ പൂർണ്ണ പാതിവ്രത്യത്തോടെ തന്റെ ഭർത്താവിനായി കരയിൽ കാത്തിരിക്കുന്നതു പോലെ , ഞാനും പാതിവൃത്യം കാത്തു സൂക്ഷിച്ചിരുന്നു എങ്കിൽ എന്റെ ഏട്ടന് ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു.