കുറെ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നിട്ടും ഒന്നും ഒരു രക്ഷയുമില്ല. ഉറക്കം എന്ന സാധനം എന്റെ കണ്ണുകളെ തഴുകിയില്ല.
ഞാൻ പതുക്കെ എഴുന്നേറ്റു മുറിയുടെ കതക് തുറന്ന് പുറത്തേക്കിറങ്ങി.
ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തിട്ട്, ഓപ്പൺ ടെറസ്സിലേക്കുള്ള വാതിൽ തുറന്നു പുറത്തേക്കിറങ്ങി.
മിക്കരാത്രികളിലും വല്ലാതെ ബോറടിക്കുമ്പോൾ, അവിടെ ഇരുട്ടിലെ ഓപ്പൺ എയറിൽ ഇരുന്നിട്ടാണ് ഞാൻ സിഗരറ്റ് വലിക്കാറുള്ളത്.
തെറ്റില്ലാത്ത കാറ്റ് ഉഷ്ണത്തെ അതിജീവിച്ചു. മുകളിലെ എല്ലാ മുറികളുടെയും ജനലുകൾ ടെറസിലേക്ക് തുറക്കാറുള്ളതാണ്.
ഞാൻ സിഗേരറ്റ് എടുത്ത് കത്തിച്ചു. ആഞ്ഞു രണ്ട് പുകയെടുത്തു.
നേരിയ നിലാവിൽ ചുറ്റും നോക്കിയിരുന്നു.
പക്ഷെ ഒരിക്കലും തുറക്കാറില്ലാത്ത റേച്ചലിന്റെ മുറിയുടെ ജനലിന്റെ ഒരു പാളി തുറന്ന് കിടക്കുന്നത് ഞാൻ കണ്ടു.
വെറുതെ ഒന്ന് അങ്ങോട്ട് നോക്കി. അവയുടെ കണ്ണാടികളിലൂടെ വെളിച്ചം, പുറത്തോട്ടൊഴുകി.
ഒന്ന് വെറുതെ അതിനടുത്തേക്ക് പോയി. തുറന്ന് നിൽക്കുന്ന പാളിയിലൂടെ എന്റെ കണ്ണുകൾ അകത്തേക്ക് അരിച്ചിറങ്ങി.
അകത്തെക്ക് നോക്കിയ എനിക്ക്, എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല…
റേച്ചൽ…
കയ്യിൽ ഒരു വലിയ നോട്ട് ബുക്കുമെടുത്ത് നിശബ്ദം മുറിക്കുള്ളിൽ നടന്ന് ഉലാത്തി കൊണ്ട് വായിച്ചു പഠിക്കുന്ന റേച്ചൽ.