അത് അവിടെ ചെന്നും ആകാല്ലോ.
അതിനുള്ള വഴി ഞാൻ കണ്ടോളാം
കാറിൽ നിന്നിറങ്ങി അവൾ നടന്നകന്നു.അവൻ പാർക്കിങ്ങിലേക്കും.അവന്റെ മനസ്സ് കലങ്ങി മറിഞ്ഞു.ടീച്ചർക്ക് സംശയം തോന്നിത്തുടങ്ങിയത് അവനിൽ അല്പം ആശങ്കയുളവാക്കി.
അപ്പോഴേക്കും വീണയുടെ വിളി അവനെ തേടിയെത്തി.കാര്യം പറഞ്ഞു തുടങ്ങിയപ്പൊഴേക്കും അകത്തേക്ക് പോയ സാവിത്രി അവന്റെ അരികിലെത്തി.കാര്യം പറയാൻ കഴിയാതെ ഫോൺ വച്ചു അവൻ.
“അകത്തു വരാൻ പറഞ്ഞിട്ട് നീ എന്ത് നോക്കി നിക്കുവാ”അവൾ അവനെയും വിളിച്ച് അകത്തേക്ക് നടന്നു.
സാവിത്രിയുടെ സാന്നിധ്യം അവനെ വീണയോട് സംസാരിക്കുന്നതിൽ വിലക്കിക്കൊണ്ടിരുന്നു.അതിൽ ഗർവിച്ചവൾ അവന്റെ ഫോൺ എടുക്കാത്തതും മറ്റൊരു വശം.
ഗായത്രി പോലും ഫോൺ കട്ട് ചെയ്തപ്പോൾ അവിടെ തന്റെ പെണ്ണ് കലിപ്പായി എന്നവൻ ഉറപ്പിച്ചു.ഇനി വരുന്നിടത്തു വച്ചു കാണാം എന്ന മട്ടിൽ അവൻ സാവിത്രിയുടെ കൂടെ ആ തിരക്കിലേക്ക് ഊളിയിട്ടു.
*****
വില്ല്യം ഓഫീസിൽ എത്തി.പക്ഷെ അധികാരങ്ങൾ നീക്കപ്പെട്ടിരുന്നു.
പകരം മേൽനോട്ടം അക്കൗണ്ടന്റ് മേരിക്കുട്ടിക്ക് അധികച്ചുമതലയായി നൽകി.മാധവന്റെ വിശ്വസ്‌തക്ക് അത് അധിക ജോലിയായിരുന്നില്ല.
ചുരുക്കത്തിൽ വില്ല്യം നോക്കുകുത്തി
ആയി.മേരിക്കുട്ടി ചൂണ്ടിക്കാണിച്ചു കൊടുക്കുന്നിടത്തു ഒപ്പിടാൻ മാത്രം നിയോഗിക്കപ്പെട്ട ഒരു കളിപ്പാവ.
അന്ന് മേരിക്കുട്ടി ആട്ടിയതിനു ശേഷം ഗോവിന്ദൻ ഓഫീസിൽ വന്നിരുന്നില്ല.
വൈകിട്ട് വില്ല്യം തിരിച്ചെത്തുമ്പോൾ
കുപ്പിയുടെ കഴുത്തുപൊട്ടിച്ച് അടി തുടങ്ങിയിരുന്നു ഗോവിന്ദൻ.വന്നപാട് ഒന്നും നോക്കാതെ വില്ല്യം ഗോവിന്ദ്
ഒഴിച്ചിരുന്നത് എടുത്തങ്ങു വീശി.
പിന്നാലെ ഒന്നുകൂടിയും.
എടാ കോപ്പേ നിനക്ക് വേണെ വേറെ
ഒഴിക്കരുതോ?മനുഷ്യൻ പ്രാന്തെടുത്ത്
നിക്കുമ്പോൾ തന്നെ വേണോ?
പുല്ലേ കോപ്പിലെ വർത്താനം പറയല്ല്,
ഇപ്പൊ പട്ടിയുടെ വിലയാ ഓഫീസിൽ.
ഒറ്റ ദിവസം കൊണ്ട് എല്ലാം മറിഞ്ഞു.