‘അല്ല നിങ്ങൾ എന്താ ഈ വഴിക്ക്?’
‘ഞങ്ങൾ ചെറുവട്ടൂർ വരെ പോയതാ, ഇവിടെ ദേ ആ മൂലയിൽ നിൽക്കുന്ന തേക്ക് കൊടുക്കുന്നുണ്ടോ എന്ന് ചോദിക്കാൻ വന്നതാ’
ആ പറഞ്ഞത് എളാപ്പക്ക് അത്ര പിടിച്ചില്ല.
‘തത്ക്കാലം കൊടുക്കുന്നില്ല, ഇടക്കിടെ ഇതും ചോദിച്ച് ഇവിടെ വരണമെന്നില്ല.അറിയിക്കാം’
‘ശരി’
സലാം തിരിഞ്ഞ് നോക്കി.സൈനബ അകത്തേക്ക് പോയിരുന്നു. വഴിയിലേക്ക് ഇറങ്ങുമ്പോൾ മൈനയും വരുന്നത് കണ്ട് സലാം വണ്ടി ഒതുക്കി, അവൾ കടന്നു പോയി.ഇതെല്ലാം ഇറ്റാമൻ ശ്രദ്ധിച്ചു.
‘എന്താ ഒരു ഇത്?’
‘എന്ത്?’
‘അല്ല പേരക്ക തിന്ന് മതിയായില്ല എന്ന് തോന്നുന്നു’
‘ഹൊ അത് എത്ര തിന്നാലും മതിയാവില്ല ആശാനേ.അതിന് ദിവസവും സ്വാദ് കൂടി വരികയാണ്. പേടിക്കാതെ ധൈര്യമായി തോന്നുമ്പോഴെല്ലാം തിന്നാൻ എന്താ ആശാനേ ഒരു വഴി?’
‘അതിനൊരു വഴി ഉണ്ട്. പക്ഷേ എല്ലാത്തിനും ഒരു വിഘ്നം കാണുന്നു. അത് ഒഴിവാക്കണം ആദ്യം.’
‘അതെന്നതാ വിഘ്നം?’
‘ആ കൊണാപ്പനില്ലേ, എളാപ്പ. അവൻ ആള് പിശകാണ്. ആ നോട്ടം ഒക്കെ ശ്രദ്ധിച്ചോ?’
‘ഉം’
‘അവനുമായി കുഞ്ഞ് മൂന്നാം നാളാണെന്ന് തീർച്ച. ഒരു യുദ്ധം ഞാൻ കാണുന്നുണ്ട്’
‘നമുക്ക് പണി ഉണ്ടാക്കുമോ ആ തായോളി?’