” … നല്ല മഴയാണല്ലോ മേരിയമ്മേ, തിപ്പൊളൊന്നും കുറയുന്ന ലക്ഷണം കാണുന്നില്ല …. “.
” …. കുറയുന്നത് വരെ കാത്തിരുന്നല്ലോ …. “.
തണുത്ത് വിറച്ചുകൊണ്ട് മേരി പറഞ്ഞു. റിൻസി അവിടെ ഇരുന്ന് മുഷിയുന്നുണ്ടാകും എന്നുള്ള ചിന്തയാണ് മാധവന്റെ മനസ്സിൽ.
” …. റിൻസി … അവിടെ ഒറ്റക്കല്ലേ… “. മാധവൻ മേരിയെ നോക്കിക്കൊണ്ട് പറയണോ വേണ്ടയോ എന്ന മട്ടിൽ ചോദിച്ചു.
” …. റിൻസിയെ കാണാതെ ഇരിക്കപ്പൊറുതിയില്ലാ എന്നായല്ലേ …. നടക്കട്ടെ നടക്കട്ടെ …. “.
മേരി കള്ളച്ചിരിയോടെ മാധവനെ ചെറുതായി കളിയാക്കി.
” …. അതെല്ലാ, അവൾ ഒറ്റയ്ക്ക് പരിചയമില്ലാത്ത സ്ഥലത്ത് …. “. മാധവൻ ചമ്മലൊതുക്കി കൊണ്ട് പറഞ്ഞു.
” …. ഓ … എന്നാ ഒറ്റയ്ക്കാനാന്നേയ് ….. തൊട്ടടുത്ത് നമ്മളൊക്കെ ഇല്ലേ മോനേ …. “.
മേരി വിദൂരതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. തന്റെ അരികിൽ ഒറ്റയ്ക്ക് ഒരുപാട് സമയം ചെലവഴിക്കണം എന്നുള്ള മേരിയമ്മയുടെ മനസ്സിലെ ആഗ്രഹമാണ് പുറത്ത് വന്നതെന്ന് മാധവന് മനസ്സിലായി.
” …. എന്നാലും മേരിയമ്മേ … “.
” …. ഇനി ഞാനായിട്ട് എതിര് നിൽക്കുന്നില്ല … പക്ഷെ ഈ ഇളം പെണ്ണിനെ കിട്ടുബോൾ ഈ കിളവിയെയും പരിഗണിക്കണം …. “.
കള്ള ചിരി ചിരിച്ചുക്കൊണ്ട് മേരി മുന്നിൽ നടന്നു. ചമ്മിയ മുഖവുമായി മാധവൻ പിന്നാലെ വച്ചു പിടിച്ചു. കൂട്ടം കൂടി നിൽക്കുന്ന പുല്ലുകൾ സധൈര്യം വകഞ്ഞു മാറ്റിക്കൊണ്ട് മേരി മുന്നോട്ട് നീങ്ങി.
വീടിന്റെ മുന്നിലെത്തിയ മാധവൻ ഒന്ന് ഞെട്ടി.
വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നു. കാറിൽ റിൻസിയെ കാണുന്നുമില്ല.
“…. റിൻസിയെ കാണുന്നില്ലല്ലോ മേരിയമ്മേ … “.