എണ്ണ, തേച്ചുകുളിക്കാനാണോ വൈദ്യരേ? അപ്പച്ചിയാരാഞ്ഞു.
ആ… അതു വേണം. എന്നാൽ വെറും തേച്ചുകുളി പോരാ. ഇവന്റെ മേലു മുഴുവനും എണ്ണ ചൂടാക്കി തിരുമ്മിപ്പിടിപ്പിക്കണം. എന്നിട്ട് ഒരു മണിക്കൂറെങ്കിലും എണ്ണ നന്നായി മേത്തു പിടിക്കണം. പിന്നെ ഇളം ചൂടുവെള്ളത്തിൽ കുളിപ്പിക്കണം. എന്താ പറ്റില്ലേ?വൈദ്യരെന്നെയൊന്നു നോക്കി. ഞാൻ തലകുലുക്കി. എനിക്ക് വൈദ്യരോട് ചെറിയൊരു പേടി തോന്നിയിരുന്നു.
ആ നീയോ അല്ലേല് ആ ഗോമതിപ്പെണ്ണോ ചെയ്താ മതി. അമർത്തിത്തിരുമ്മണം. വൈദ്യർ അപ്പച്ചിയോടു പറഞ്ഞു. ശരി വൈദ്യരേ. അപ്പച്ചി തലകുലുക്കി.
പിന്നെ എണ്ണപെരട്ടി തിരുമ്മുമ്പോൾ നൂൽബന്ധം പാടില്ല, ഇവന്. കുളികഴിഞ്ഞ് തോർത്തരുത്. നല്ലോണം ഒണങ്ങീട്ടു തുണിയുടുത്താ മതി. എന്താടോ പറ്റില്ലേ? വൈദ്യരെന്നെ ഒന്നൂടെ നോക്കി. തലകുലുക്കി സമ്മതിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.
പിന്നെ വൈദ്യർ അപ്പച്ചിയെ മാറ്റി നിർത്തി എന്തോ പറഞ്ഞു. ഒരു ശിങ്കിടിയെ വിളിച്ച് അപ്പച്ചി നീട്ടിയ സംഖ്യ വാങ്ങാൻ വൈദ്യർ കല്പിച്ചു.
തിരികെ റിക്ഷയിലിരുന്നപ്പോൾ ഇത്തിരി ക്ഷീണം തോന്നി. മെല്ലെയപ്പച്ചീടെ തോളത്തു ചാരിക്കിടന്നു. അപ്പച്ചിയെന്റെ മുടിയിലൂടെ വിരലുകളോട്ടി. പാവം അപ്പി. മോനൂ രണ്ടാഴ്ച! മോനൂനെ ഞാൻ കുട്ടപ്പനാക്കും! നീ പാര്. അപ്പച്ചി ചിരിച്ചു.
ഇന്ന് നീ കൊറച്ചൂടി വിശ്രമിക്ക്. ചികിത്സ തൊടങ്ങാനക്കൊണ്ട് നാളെ നല്ല ദിവസമാണ്. വൈദ്യര് പറഞ്ഞതാണ്. അപ്പച്ചി എന്നെ കനം കുറഞ്ഞ വിരി പുതപ്പിച്ചു.
അന്നത്തെ ദിവസം മുഴുവനും മയക്കത്തിന്റേയും ഉണർവ്വിന്റേയും ഇടനാഴികളിലലഞ്ഞു. ഇടയ്ക്കെണീറ്റപ്പോൾ ഇഡ്ഡലിയും ചമ്മന്തിയും പിന്നെ അത്താഴം പൊടിയരിക്കഞ്ഞിയും… പിന്നെയും തളർന്നുറങ്ങി. അത്രയ്ക്ക് ക്ഷീണമായിരുന്നു.
ജീവിതത്തിൽ മായാത്ത മുദ്രകൾ പതിപ്പിച്ച സംഭവപരമ്പരകൾ അടുത്ത ദിവസങ്ങളിലാണ് എഴുന്നള്ളിയത്.