ആബിദ് തിരിഞ്ഞു നടക്കാൻ പോവുന്ന ഫർഷാദിനോടായി പറഞ്ഞു ഫർഷാദ് അവളെ നോക്കി ഒന്ന് ചിരിച്ചു അവനറിയാം അവളെ അവൻ കല്യാണം കഴിക്കാൻ എന്നുപറഞ്ഞു കൊണ്ടുനടക്കാൻ ഉള്ള പരിപാടി ആണെന്ന് അല്ലെകിൽ കണ്ടാൽ കൊല്ലാൻ വരുന്ന അവൻ തന്നെ അവൾക്ക് പരിജയപെടുത്തേണ്ട ആവശ്യം ഇല്ലല്ലോ
ഫർഷാദ് മനസ്സിൽ ആ കുട്ടിക്ക് ഒരുപാട് സഹതാപം ചൊറിഞ്ഞു തിരിഞ്ഞു നടന്നു ഒന്നും ചെയ്യാനാവാതെ തന്റെ ആണത്തം അവിടെ പണയംവെച്ചപോലെ തോന്നി അവനു അന്നേരം
പിറ്റേന്ന് എല്ലാരും പോകാൻ ഉള്ള തിരക്കിൽ ആണ് ഫാർഷിദ് പതിവ് ജോലികൾകൊപ്പം അവരുടെ ബാഗുകൾ എല്ലാ വണ്ടിയിൽ എടുത്തു വച്ചുകൊണ്ടിരിക്കുകയാണ് അവനു പോകുന്നവർ എല്ലാരും ടിപ്സ് നൽകിക്കൊണ്ടാണ് പോകുന്നത് അവനും അതില്പരം സന്തോഷ വേറെയില്ല
എല്ലാരും പോയിക്കഴിഞ്ഞപ്പോൾ ഫർഷാദിനെ ഇക്ക വിളിപ്പിച്ചു
എടാ നാളെ നീ ബാംഗ്ലൂർ ഒന്ന് പോണം ഫാത്തിമയുടെയും, ആബിദിന്റെയും കൂടെ
അതിനു എനിക്ക് വഴിയൊന്നും അറിയില്ല ഇക്ക
ഓഹ് നിന്നോട് ടൂർ പോകാനല്ല പറഞ്ഞേ ഡ്രൈവർ ആയി വണ്ടി ഓടിച്ചാൽ മതി പിന്നെ gps നോക്കി പോയാൽ മതി പിന്നെ നിന്റെ പതിവ് കുരുത്തക്കേട് ഒന്നും ഒപ്പിക്കാൻ നിൽക്കണ്ട ഒപ്പിച്ചാൽ അറിയാലോ നിനക്കെന്നെ അവിടെ വന്നു തല്ലും ഞാൻ
അങ്ങനെ പിറ്റേന്ന് തന്നെ അവർ ബാംഗ്ലൂർക്ക് പുറപ്പെട്ടു ആബിദ് മുന്നിൽ കയറി ഫാത്തിമയും അവളുടെ ഒരു ഫ്രണ്ടും ഉണ്ടായിരുന്നു ഫസ്ന അവളും അവരുടെ കൂടെ കൂടി ഫാത്തിമയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടിയാണു അവിടെ പോകുന്നത് അവിടത്തെ കംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഓഫീസിൽ പോയി വേണം സർട്ടിഫിക്കറ്റ് വാങ്ങണം അങ്ങനെ 8മണിക്കൂർ യാത്ര ചെയ്തു അവർ രാത്രിയോടെ അവിടെയെത്തി