അവരിരുവരും വീടിന്റെ മുന്നിലെത്തിയപ്പോൾ വീതികുറഞ്ഞ ആ വഴിയിലൂടെ മാധവൻ കാർ എടുത്തു. വീടിന്റെ മുന്നിൽ വരാതെ ഇല്ലാത്തതിനാൽ മഴ പൂർണമായും കൊള്ളുകയായിരുന്നു അവരിരുവരും. മാധവൻ താക്കോലെടുത്ത് കാറിൽ നിന്നും പെട്ടെന്ന് ഇറങ്ങി. പൂട്ട് തുറക്കാൻ വേണ്ടി താക്കോൽ ഇട്ടപ്പോഴാണ് ആ താഴിന്റെ താക്കോൽ അതല്ല എന്ന് മനസ്സിലായത്.
” …. ചതിച്ചല്ലോ … താക്കോൽ ഇതെല്ലാ എന്ന് തോന്നുന്നു…. “.
“.. .. അയ്യോ അപ്പോൾ നമ്മൾ എന്ത് ചെയ്യും …”. റിൻസി നിരാശയോടെ ചോദിച്ചു.
” …. കുഴപ്പമില്ല നമുക്ക് ഈ പൂട്ട് തല്ലി പൊട്ടിക്കാം… ഞാൻ വല്ല കല്ലും കിട്ടുമോയെന്ന് നോക്കട്ടെ… അതുവരെ നിങ്ങൾ കാറിൽ ഇരിക്ക് … “.
ഇത് കേൾക്കാൻ കാത്തിരുന്ന പോലെ റിൻസി വേഗത്തിൽ കാറിനുള്ളിലേക്ക് കയറി. മേരി വീടിന്റെ പടിക്കെട്ടിൽ ആ മഴയും കൊണ്ട് നിന്നു.
മാധവൻ നല്ല ഭാരമുള്ള കല്ല് നോക്കി വീടിന്റെ പുറകിലേക്ക് നടന്നു. ഒരാൾ ഉയരത്തിൽ നിൽക്കുന്ന പുല്ലുകൾ വകഞ്ഞുമാറ്റി കൊണ്ടാണ് മാധവൻ നടന്നിരുന്നത്. പുറകിലെ കാലടി ശബ്ദം ശ്രദ്ധിച്ച മാധവൻ തിരിഞ്ഞുനോക്കിയപ്പോൾമേരി അനുഗമിക്കുന്നതാണ് കണ്ടത്.
“. … അയ്യോ പുറകെ വരണ്ടായിരുന്നു മേരിയമ്മേ .. “.
“. …. അയ്യോ അത് കുഴപ്പമില്ല മോനേ …”. ചിരിയോടെ അവർ മാധവനോട് പറഞ്ഞു.
അന്നേരമാണ് അന്തരീക്ഷത്തിൽ മഴ കനത്തത്. മാധവൻ നോക്കിയപ്പോൾ വീടിന്റെ പുറകിൽ പ്രകൃതി ഭംഗി ആസ്വദിക്കുവാൻ വേണ്ടി പണി കഴിപ്പിച്ച ചുറ്റും ചില്ലിലെ വാതായനങ്ങൾ ഉള്ള ചെറിയ മുറി വീട്ടിൽ നിന്നും അല്പം ദൂരെയായി കണ്ടു. മഴയിൽ നിന്നും രക്ഷനേടാനായി മാധവൻ അങ്ങോട്ടേക്ക് ഓടി. അതിന്റെ വാതിൽ പൂട്ടിയിരുന്നു. ഒറ്റ ചവിട്ടിന് മാധവൻ വാതിൽ തുറന്നു. അകത്തേക്ക് കയറിയതിന്റെ പിന്നാലെ തന്നെ മേരിയും കയറി.
” …. നല്ല മഴയാണല്ലോ മേരിയമ്മയെ … “.
” ….. അതേ …. എന്താ തണുപ്പ് ….അല്ലേ മോനേ… “.