” ….. ആ കേസ്സിന്റെ കാര്യത്തിന് കോടതിയിൽ പോയി നിൽക്കാൻ എനിക്ക് വയ്യ മോനേ …. എതിർഭാഗം വക്കിലിന്റെ ചോദ്യങ്ങൾക്ക് ഞാനെന്താണ് പറയേണ്ടത് …. മനസാക്ഷിയോട് ചോദിക്കുബോൾ എന്തോ ഒരു നീറ്റൽ …. നമ്മുടെ വക്കീൽ അനിതയെ വിളിച്ചിരുന്നു …. അവരും പറഞ്ഞത് അങ്ങനെ തന്നെയാണ് …. കേസുമായി മുന്നോട്ട് പോകണമെങ്കിൽ ഒരുപാട് ധൈര്യവും തൊലിക്കട്ടിയും വേണം …. അമ്മയ്ക്കതില്ല മോനേ …. “.
സീതാലക്ഷ്മി പറഞ്ഞുകൊണ്ട് നിശബ്ദത പൂണ്ടു. മാധവനും എന്താണ് പറയേണ്ടതെന്ന് പകച്ചുപോയി.
“… അമ്മയുടെ ഇഷ്ട്ടം അതാണെങ്കിൽ, അങ്ങനെ തന്നെയാകട്ടെ ….. “.
മാധവൻ അമർഷത്തോടെ ഫോൺ കട്ട് ചെയ്തു. സീതാലക്ഷ്മി അതിനിടയിൽ മനസ്സിന്റെ ആശ്വാസം പൂണ്ടത് അവൻ അറിഞ്ഞതേയില്ല.
———————————
രാവിലെ എഴുന്നേൽക്കാൻ നോക്കുബോഴാണ് കോളിംഗ് ബെൽ മുഴങ്ങുന്നത് കേട്ടത്. വസ്ത്രങ്ങൾ ശരിയാക്കിക്കൊണ്ട് വാതിൽ തുറന്നപ്പോൾ മുന്നിൽ രണ്ട് സ്ത്രീകൾ. അൽപ്പം തടിച്ച സ്ത്രീയും മറ്റേത് അവരുടെ മകളാണെന്ന് തോന്നിപ്പിക്കുന്ന മെലിഞ്ഞ സുന്ദരിയും.
” . ….. ആരാണ് …. മനസ്സിലായില്ല …. “.
“….. .. ഞങ്ങൾ…. ഞങ്ങൾ …. “. പ്രായത്തിൽ മൂത്ത സ്ത്രീ വാക്കുകൾ കിട്ടാതെ പകച്ചു.
” ….. ധൈര്യമായി പറയൂ ….. നിങ്ങൾ ആരാണ് … “.
“….. കുട്ടിയുടെ അമ്മ ഒന്നും പറഞ്ഞില്ലേ …. ഞാൻ ആന്റണിയുടെ അമ്മയാണ് … ഇപ്പോൾ കേസ് നടക്കുന്ന ….. “.
അവർ പറഞ്ഞത് കേട്ടതും , മാധവൻ വാതിൽ കൊട്ടിയടച്ചു.
അൽപ്പ നേരം മാധവൻ വാതിലിൽ ചാരി തന്നെ നിന്നു. ഫോണിന്റെ ചിലമ്പിച്ച അവനെ ഉണർത്തി.