അദ്ധ്യായം രണ്ട്
ആദ്യാനുഭവങ്ങൾ
ആഴ്ചകൾ കടന്നു പോയി. തുണ്ട് കണ്ട് വിരലിട്ട് മനസ്സിനെ ഫ്രീയാക്കാനായിരുന്നു ആദ്യമൊക്കെ നീലക്കുറിഞ്ഞി ഗ്രൂപ്പിനെ ആശ്രയിച്ചിരുന്നെങ്കിൽ പതിയെ മൊബൈലിൽ ഡോക്ടർ ബിന്ദു ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് നീലക്കുറിഞ്ഞിയിലായി. വീഡിയോകൾക്ക് പുറമെ ഗ്രൂപ്പിലെ മെസേജുകളും, ഫോട്ടോകൾക്കും വീഡിയോകൾക്കും ലഭിക്കുന്ന ചൂടൻ കമന്റുകളും ബിന്ദുവിനെ ഹരം കൊള്ളിച്ചു. സെക്സ് എന്ന ആനന്ദബിന്ദുവിനെ വലയം ചെയ്യുന്ന വ്യത്യസ്‍ത സ്വഭാവങ്ങളുള്ള ഒരു പാട് നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രങ്ങളും ബ്ലാക്‌ഹോളുകളുമൊക്കെ അടങ്ങുന്ന ഒരു മഹാപ്രപഞ്ചമാണ് നീലക്കുറിഞ്ഞി എന്ന് ബിന്ദുവിന് തോന്നി…!
ടോം ക്രൂയിസിന്റെ പ്രൊഫൈൽ ചിത്രമുള്ള ‘ശരത്’ എന്ന ഗ്രൂപ്പ് മെമ്പർക്ക് ബിന്ദു പേഴ്‌സണൽ മെസ്സേജ് ചെയ്യാൻ തയ്യാറായത് ഒരു രാത്രി ഉറങ്ങാൻ കിടന്ന സമയത്തായിരുന്നു. സാധാരണ ഇൻബോക്സിൽ വരുന്ന ചാറ്റ് റിക്വസ്റ്റുകളെ നിഷ്കരുണം ബ്ലോക്ക് ചെയ്തും റിപ്പോർട്ട് ചെയ്തുമാണ് ബിന്ദു പ്രതികരിക്കാറ്. “ഹായ്”, “കൂയ്”, “പെണ്ണാണോ?”, “കമ്പി പറഞ്ഞ് അടിക്കാൻ വരാമോ?” തുടങ്ങിയ ഒറ്റവരി മെസേജുകൾ കാണുന്നത് തന്നെ ബിന്ദുവിന് അസ്വസ്ഥതയുണ്ടാക്കുമായിരുന്നു.
പക്ഷെ അത്തരം മെസ്സേജുകളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ശരത് അയക്കുന്ന മെസ്സേജുകൾ. ദിവസവും നല്ല വൃത്തിയുള്ള ഇംഗ്ലീഷിലോ മലയാളത്തിലോ അഞ്ചോ ആറോ മെസ്സേജുകൾ ശരത്തിന്റേതായുണ്ടാവും. നല്ല സാഹിത്യഭംഗിയുള്ള ആ നെടുനീളൻ മെസേജുകൾ ബിന്ദുവിനെ വല്ലാതെ ആകർഷിച്ചിരുന്നു. ആ നീളൻ മെസ്സേജുകളുടെ ഭംഗി കാരണം ഇതുവരെ ശരത്തിനെ ബ്ലോക്ക് ചെയ്യാൻ ഡോക്ടർക്ക് തോന്നിയില്ല. തന്നെ സ്വാധീനിക്കുന്ന എന്തൊക്കെയോ ശരത്തിന്റെ മെസ്സേജുകളിൽ ഉള്ളത് പോലെ.. യാദൃശ്ചികമെന്ന് വിശ്വസിക്കാൻ പോലും പറ്റാത്ത തരത്തിൽ തന്റെ പല ഇഷ്ടങ്ങളുമാണ് ശരത്തിന്റെയും ഇഷ്ടങ്ങളെന്ന് അവൻ അയക്കുന്ന മെസേജുകളിലൂടെ ബിന്ദു മനസിലാക്കി. അതവന്റെ മെസേജുകൾക്ക് വേണ്ടി കാത്തിരിക്കാൻ ഡോക്ടറെ പ്രേരിപ്പിച്ചു. എങ്കിലും ആത്യന്തികമായി ഇത്തരം മെസേജുകൾ തനുമായിട്ടുള്ള അവിഹിത ബന്ധത്തിനു വേണ്ടിയുള്ള ശ്രമങ്ങളാണെന്ന് അറിയാവുന്നതിനാൽ ആഗ്രഹമുണ്ടായിട്ട് പോലും ഇതുവരെയായി ഒരു മെസേജിനു പോലും മറുപടി അയക്കാൻ ബിന്ദു തുനിഞ്ഞിരുന്നില്ല. ഇന്റർനെറ്റിലെ ചതിക്കുഴികളെ പറ്റി ജാഗ്രത പാലിക്കാനുള്ള വിവേകം ഇതുവരെ ശരത്തിനെന്തെങ്കിലും മറുപടി നൽകുന്നതിൽ നിന്നും ബിന്ദുവിനെ വിലക്കി എന്ന് പറയുന്നതാവും ശരി.