” സമ്മതിച്ചു. എന്നാ ഓളെ വിളി “
ഞാൻ മൊബൈലു കുത്തി മോക്ഷാ ഭരതിന്റെ മാനേജരെ വിളിച്ചു. അതായത് ഓൾടെ ഭർത്താവു തന്നെയാ മാനേജരും.
കൊട്ടാരത്തിലാണ് കളി എന്നറിഞ്ഞതോടെ മോക്ഷ കണ്ണും പൂട്ടി സമ്മതം മൂളി. അടുത്ത ഫ്ലൈറ്റിനു തന്നെ എയർപോർട്ടിൽ ലാൻഡു ചെയ്തേക്കാമെന്നും അറിയിച്ചു.
മന്ത്രി വീണ്ടും വ്യാകുലനായി.
” ഒരു പ്രശ്നമുണ്ടു സാഹിത്യകാരാ “
” എന്തിര്. ലോൺ കിട്ടില്ലേ “
” അതല്ലാ… ഫ്ലൈറ്റ് നെടുമ്പാശ്ശേരി വരെയല്ലേ ഉള്ളൂ “
” അതിനെന്താ. അരമണിക്കൂർ ദൂരമല്ലേ ഉള്ളൂ. കൂട്ടിക്കോണ്ടു വരണം “
” എന്നാപ്പിന്നെ രഥമയയ്ക്കാം അല്ലേ ?”
” മതി. കാളവണ്ടി ആകാതിരുന്നാ മതി “
” ഹേയ്. ഉശിരൻ കുതിരകള്… യാഗാശ്വം…പിന്നെ രാജസൂയം കഴിഞ്ഞേപ്പിന്നെ പണിയൊന്നുമില്ലാതെ ഇരുന്നതിന്റെ ഒരിത് ഉണ്ടെന്നു മാത്രം…”
” ഫ്ലൈറ്റെത്താൻ രണ്ടു മണിക്കൂറെങ്കിലും പിടിക്കത്തില്ലേ. അപ്പോഴേക്കും ആ ജയനെ വിളിച്ച് കുതിരകളെ എണ്ണ തേപ്പിച്ച് റെഡിയാക്ക്…”
ജയൻ കുതിരയ്ക്ക് എണ്ണയിടുമ്പോഴേക്കും രഥത്തിന്റെ സാരഥി എത്തി…
ഡ്രൈവർ കരുണൻ.
ഈ കരുണൻ മഹാരാജാ കുക്കുടന്റെ മൂത്ത സഹോ ആണെന്നു ഒരു ഗോസ്സിപ്പ് ജനങ്ങൾക്കിടയിലുണ്ട്.
അതായത് കുക്കുടന്റെ അമ്മ കുണ്ടീദേവിയുടെ കല്യാണത്തിനു മുമ്പ് കുണ്ടീദേവിയെ ഭാസ്കരൻ എന്നൊരു മാസ്റ്റർ യോഗ പഠിപ്പിച്ചിരുന്നത്രേ…
ക്രമേണ യോഗ പഠനം ഭോഗപഠനമായി പരിണമിച്ചെന്നും ആ പരിണാമപ്രക്രിയയിൽ കരുണൻ ഉളവാകുകയും ചെയ്തത്രേ. കുഞ്ഞു കരുണനെ വീട്ടിലെ ഡ്രൈവർക്ക് കൊടുത്ത് ഒഴിവാക്കി കുണ്ടീദേവി കുക്കുടന്റെ പിതാശ്രീ രാജാവിനെ കെട്ടി…