” വേണ്ട രാജൻ. വേറാരേക്കൊണ്ടെങ്കിലും വായിപ്പിച്ചാ ശീലം “
” ശരി. ആസ്ഥാനവായനക്കാരനോടു വരാൻ പറയൂ “
വായനക്കാരനെത്തി. വായന തുടങ്ങി.
തീർന്നു കഴിഞ്ഞപ്പോൾ ആണ് ധൈര്യമായത്…
ഭാഗ്യം ! എല്ലാവരും ജീവനോടെ തന്നെ അവശേഷിക്കുന്നു.
വലുതും ചെറുതുമായ മന്ത്രിമാർ പദ്യത്തെ പുകഴ്ത്തി. രാജാവിനു പെരുത്തിഷ്ടമായി…
” സാഹിത്യകാരാ ആ ഇടയ്ക്കുള്ള ആ അലങ്കാരമില്ലേ…” മന്ത്രി.
” യേത് ?”
” ആ മൃച്ഛഘടികസ്ഫടികസമാനമാം ആസനം
മൃഷ്ടാന്നമായി ഭുജിക്കുന്ന സത്കൃതൻ എന്നുള്ളതേയ്… അതു സൂപ്പർ”
ഹാവൂ! സമാധാനമായി. രണ്ടുമൂന്നു പേരൊന്നു തള്ളിത്തന്നാൽ മതി. ഇനി സ്വന്തമായി പല പേരിൽ ചെന്നു ലൈക്കും കമന്റുകളും കൊട്ട കണക്കിനു കുടഞ്ഞിടാം…
എഴുതിപ്പിടിപ്പിച്ചിരിക്കുന്ന സാധനം തറയല്ല ‘ തത്തറ’ ആണെന്നുള്ള കോംപ്ലക്സ് മാറിക്കിട്ടും…
രാത്രി അത്താഴം കഴിഞ്ഞ് കിടക്കണോ വേണ്ടയോ എന്നു സംശയിച്ചു നിൽക്കവേ പാലും പഴവുമായി തോഴിമാരെത്തി.
ചിന്നമ്മയും പൊന്നമ്മയും.
” സാഹിത്യകാരൻ കിടക്കാൻ പോകുവാണോ”
” അല്ലാതെന്തു ചെയ്യാൻ. ടിവി ഇല്ലല്ലോ “
” എന്റർടെയ്ൻമെന്റ് പോരേ? ഞങ്ങൾ കലാപരിപാടികൾ നടത്താം “
” എന്തൊക്കെയുണ്ട് കലകൾ “