” അതേയതേ. ഇന്ന് രാജ്യത്തു കിട്ടാവുന്ന ഏറ്റവും നല്ല വെടിയാ.തനി തങ്കം.” നായർ.
” എന്നാലും ഈ വെടിയെ എങ്ങനാ മന്ത്രി കെട്ടിയത് “
” അതൊരു കഥയാ സാഹിത്യകാരാ “
നായർ കഥിക്കാൻ തുടങ്ങി…
കുക്കുടനും പരമകുണ്ടനും സതീർത്ഥ്യരായിരുന്നു. എൽ.കെ.ജി. മുതലേ കളിക്കൂട്ടുകാർ
എങ്കിലും കുക്കുടൻ രാജാവായതോടെ പരമകുണ്ടന് അസൂയയായി.
കുക്കുടനെ ഏതുതലത്തിലെങ്കിലും ഒന്നടിച്ചിരുത്തണം. ഇതായി പരമകുണ്ടന്റെ ചിന്ത.
അങ്ങനെയിരിക്കെയാണ് കൊടുപ്പുകാരി മാധവിയെ കുക്കുടൻ വിവാഹം കഴിക്കുന്നത്.
ഇതു തന്നെ അവസരം. പരമകുണ്ടൻ ചിന്തിച്ചു. മഹാറാണിയെക്കാളും മികച്ച ഒരു പെണ്ണിനെ കെട്ടണം. പറ്റിയാൽ ഒരു രാജകുമാരിയെത്തന്നെ. എന്നിട്ട് കുക്കുടന്റെ മുന്നിൽ ചെന്നു ഞെളിഞ്ഞു നിൽക്കണം.
പെണ്ണു പിടിക്കാനായി പരമകുണ്ടൻ ദേശം വിട്ടിറങ്ങി.
” അപ്പോ മന്ത്രിജി ഗേ അല്ലേ ” ഞാൻ ഇടയ്ക്കു കയറി.
” ഹേയ്… വേണേൽ ബൈസെക്ഷൽ എന്നു പറയാം. കല്യാണത്തിനു മുമ്പ് സ്ട്രെയ്റ്റ് ആയിരുന്നു. കല്യാണം കഴിഞ്ഞതോടെ കക്കോൾഡ് ആയതാ “
നായർ കഥ തുടർന്നു.
ഒരു സാധാരണ കുടുംബത്തിലെ ആയിരുന്നു മന്ത്രിണി. പൂർവ്വാശ്രമത്തിലെ പേര് തങ്കമ്മ.ഇടുക്കിയിലെ സേനാപതിയിൽ വീട്.
തങ്കമ്മയുടെ അച്ഛന്റെ അപ്രതീക്ഷിത വേർപാടിലൂടെ കുടുംബം ദാരിദ്ര്യത്തിലായി. രാജ്യത്താണെങ്കിൽ തൊഴിൽക്ഷാമം. കുടുംബം പോറ്റാൻ തങ്കമ്മയുടെ അമ്മ ഇടുക്കിയിൽ നിന്നും കപ്പലു കയറി. അയൽരാജ്യമായ മൗര്യസാമ്രാജ്യത്തിലെത്തി.
അവിടെ ശുക്രഗുപ്തമൗര്യ മഹാരാജാവിന്റെ കൊട്ടാരത്തിൽ അലക്കു ജോലി കിട്ടി.
സന്ധ്യയാകുമ്പം കൊട്ടാരത്തിൽ ചെല്ലും. രാത്രി കളിക്കാൻ നേരം കൊട്ടാരത്തിലുള്ളവർ പറിച്ചിടുന്ന തുണികളെല്ലാം വാരിക്കെട്ടി രാവിലത്തെ കപ്പലിൽ തിരിച്ചു വീട്ടിലേക്ക്. ഇവിടെയെത്തി പെരിയാറ്റിൽ തുണിയെല്ലാം കഴുകിയുണക്കി വൈകിട്ടത്തെ കപ്പലിന് വീണ്ടും മൗര്യരാജ്യത്തേക്ക്…