“” റീബാ ..കഴുവേർട മോളെ നീയെവിടെപോയി കിടക്കുവാരുന്നു ?”” പലതവണ ഫോൺ റിംഗ് ചെയ്തു കട്ടായിട്ടും റീബ കോൾ അറ്റൻഡ് ചെയ്യാത്ത ദേഷ്യം കാറിൽ വന്നിറങ്ങിയ ഉടനെ സൂര്യപ്രസാദ് അവളോട് കാണിച്ചു
‘എന്താ സൂര്യാ …രാവിലെ തന്നെ കലിപ്പിലാണല്ലോ “” റീബ വശ്യമായി ചിരിച്ചുകൊണ്ട് കാറിൽ നിന്നിറങ്ങി അയാളെ നോക്കി . അവൾ ഫോണിൽ എന്തോ ചെയ്തിട്ട് അയാളുടെ നേരെനോക്കി പറഞ്ഞു .
“‘ ചർച്ചിൽ ഒന്ന് കയറി . ഫോൺ സൈലന്റ് ആയിരുന്നു ..എന്താ അർജെന്റ് ?”’
“‘ ഷാപ്പ് ലേലം … ഏതോ ഒരു പരനാറി പത്തെണ്ണം പിടിച്ചെന്ന് ഇന്നലെ “‘
“‘ഒഹ് ..ഷാപ്പ് പോയാലെന്താ നമുക്ക് “‘ റീബ സിറ്റൗട്ടിലേക്ക് കയറി ചെയറിലിരുന്നു . സൂര്യനും അവളുട പിന്നാലെ കയറി ചെയറിലമർന്നു .
“‘ ഷാപ്പ് പോട്ടേന്നൊ …ഡിസ്റ്റ്ലറീലേക്ക് വേണ്ടുന്ന സ്പിരിറ്റ് ഒക്കെ കള്ള് വണ്ടീലാ ഇങ്ങോട്ട് കടത്തുന്നെ . നിനക്കറിയില്ലേ അത് .””
“‘അതൊക്കെ ഇപ്പൊ റിസ്കല്ലേ സൂര്യാ … ഇനി അതൊന്നും വേണ്ട “” റീബക്ക് കൂസലില്ല .
“‘പിന്നെയെങ്ങനെ ?””
“‘ ജെയ്‌മോനെ ഒന്ന് കാണണം . ഞാൻ രണ്ടു ദിവസമായി വീട്ടിൽ പോയിട്ടില്ല .ജെയ്‌മോനും വീട്ടിൽ ചെന്നിട്ടില്ലന്ന് സെക്യൂരിറ്റി പറഞ്ഞു . ഈ പുകിലൊക്കെ ഒന്ന് തണുക്കട്ടെ . ജെയ്‌മോനോട് ചോദിക്കാം “‘
“‘ജെയ്‌മോൻ ..ജെയ്മോനിനി പറയുമോ ?”’ സൂര്യന് സംശയം .
“‘ അതൊക്ക പറയും ..പറയിക്കാം . പാലക്കാട് സ്ഥലം വാങ്ങിയതും തെങ്ങുകളും മറ്റും ലേലത്തിൽ പിടിച്ചതും അതിന്റെ മറവിൽ ഡിസ്റ്റലറിയിലേക്ക് സ്പിരിറ്റ് കൊണ്ടുവരാമെന്നതുമൊക്കെ ജെയ്മോന്റെ ഐഡിയ അല്ലെ . ഒടുക്കത്തെ തലയല്ലേ അവന് . അതാ ഞാനീ താലിച്ചരട് പൊട്ടിച്ചറിയാത്തെ “”’ “‘
“‘മാഡം കോഫി ..”” അകത്തുനിന്ന് ഒരു പെൺകുട്ടി ട്രേയിൽ കോഫിയുമായി വന്നപ്പോൾ റീബ അവളെ സൂക്ഷിച്ചു നോക്കി .
“”ഇവൾ ?”’