അതെ സമയം ഒരു ജീൻസ് മാത്രമിട്ട് ഹോട്ടലിലെ റൂമിൽ കിടക്കുകയായിരുന്നു റഫീക്ക് അലി . വാതിലിന് മുന്നിൽ ഒരു നിഴൽ അനങ്ങുന്നത് , ഡോറിന്റെ കീഴിൽ കൂടെ ശ്രദ്ധയിൽ പെട്ടപ്പോൾ റഫീക്ക് എഴുന്നേറ്റു ടി ഷർട്ട് ഇട്ടിട്ട് ഡ്രോയിൽ നിന്ന് പിസ്റ്റൾ എടുത്ത് പുറകിൽ വെച്ചു ടി ഷർട്ട് കൊണ്ട് മൂടി . റഫീക്ക് പെട്ടന്ന് ടോയ്‌ലെറ്റിലെ ടാപ്പ് ഓൺ ചെയ്തു . വെള്ളം ചീറ്റിയൊഴുകിയപ്പോൾ അവൻ ഡോറിന്റടുത്തേക്ക് കുതിച്ചു . രാവിലെ മുതൽ ടാപ്പിൽ വെള്ളമില്ലായിരുന്നു . മുറിയിൽ കറന്റും . റിസപ്‌ഷനിലേക്ക് വിളിക്കാൻ നോക്കിയിട്ട് എടുക്കുന്നില്ല . ഫോണിൽ റേഞ്ചുമില്ല . പുറത്ത് സൂര്യന്റെ ആളുകൾ കളിക്കുന്നുണ്ടെന്നവന് മനസ്സിലായി .
റഫീക്ക് അരയിലെ പിസ്റ്റൽ എടുക്കാൻ പാകത്തിന് കൈ വെച്ചുകൊണ്ട് ഡോർ പതിയെ തുറന്നു . ഡോർ തുറന്നു തല പുറത്തേക്കിട്ട് നോക്കി , അവൻ വേഗം പുറത്തിറങ്ങി . കോറിഡോറിലെങ്ങും ആരുമില്ല . അവൻ ലിഫ്റ്റ് ഒഴിവാക്കി സ്റ്റെപ്പിറങ്ങി ഒരുനിമിഷം കൊണ്ട് റിസപ്‌ഷനിലെത്തി . റിസപ്‌ഷനിലോ ലോബിയിലോ ആരെയും അവൻ കണ്ടില്ല . പാർക്കിങ്ങിൽ എത്തി ഒരു നിമിഷം കൊണ്ടവൻ തന്റെ പജീറോ സ്റ്റാർട്ട് ചെയ്തു . ഗേറ്റിനു പുറത്തെത്തി മെയിൻ റോഡിലേക്ക് കയറി പജീറോ കുതിച്ചതും പുറകിൽ രണ്ടു സ്‌കോർപ്പിയോ പ്രത്യക്ഷപ്പെട്ടു .
“”’ഗണാ … പിടികൊടുത്തെ പറ്റൂ …. “” ഓട്ടത്തിനിടയിൽ പുറകിലേക്ക് തിരിഞ്ഞു നോക്കിയ കാമേഷ് ഓട്ടം നിർത്തി പറഞ്ഞു . ഗണേഷിന്റെ തൊട്ടടുത്തെത്തിയിരുന്നു ഗുണ്ടകൾ . ഒരു നിമിഷം കൊണ്ട് അഞ്ചാറുപേർ അവരെ വളഞ്ഞു . അപ്പോഴേക്കും ഇടവഴിയിലൂടെ ബമ്പർ ചളുങ്ങിയ നിലയിൽ ഒരു സ്‌കോർപ്പിയോ അവരുടെ അടുത്തെത്തി . കാമേഷും ഗണേശും കൂസലെന്യേ അതിലേക്ക് കയറി . . തിരിച്ചാ ഇടവഴിയിലൂടെ പോകുമ്പോൾ വഴിയുടെ ഇടതുവശത്തെ ചതുപ്പിൽ തങ്ങളുടെ കാർ തലകീഴായി മറിഞ്ഞു കിടക്കുന്നതവർ കണ്ടു .
“” തീർക്കടാ അവന്മാരെ .,…”” സ്‌കോർപ്പിയോ ഇടവഴിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപേ മുന്നിൽ കൊണ്ട് വന്നു നിർത്തിയ ഓംനിയിൽ നിന്ന് ചാടിയിറങ്ങി ബോബി അലറി . അവന്റെ കയ്യിലിരുന്ന പിസ്റ്റൽ കണ്ടതും സ്കോർപ്പിയോയിൽ ഉണ്ടായിരുന്നവർ ഒന്ന് പരുങ്ങിയെങ്കിലും ജാക്കി ലിവറും വടിവാളുമായി അവർ ഓംനിയിൽ വന്നവരുടെ നേരെ കുതിച്ചു . ഒന്ന് താഴേക്ക് കുനിഞ്ഞു തന്റെ നേരെ വടിവാൾ ഓങ്ങിയവന്റെ കാലിൽ പിടിച്ചു നിലത്തേക്കിട്ട് , നെഞ്ചിൽ ആഞ്ഞു ചവിട്ടി , അവന്റെ കയ്യിൽ നിന്നും വടിവാൾ വാങ്ങി , ബോബി അവന്റെ നെഞ്ചിൽ ആഞ്ഞു വെട്ടി . ചുടുചോര ചീറ്റിത്തെറിച്ചപ്പോൾ അയാൾ അലറിക്കരഞ്ഞ , ശബ്ദം കേട്ട് സ്കോർപ്പിയോയിൽ ഉണ്ടായിരുന്നവർ നാലുപാടും ചിതറി .