വീഞ്ഞപ്പെട്ടി തുറന്നു നോക്കി.
വിവിധയിനം പഴങ്ങൾ…
നാട്ടിലെങ്ങും കിട്ടാത്ത പാളയംകോടൻ പഴം, പപ്പായ, ഒതളങ്ങ … എല്ലാമുണ്ട് …
പെട്ടിയുടെ ഒരു വശത്ത് കുപ്പികൾ അടുക്കി വച്ചിരിക്കുന്നു…
ഓരോന്നായി എടുത്തു നോക്കി.
ഷിവാസ് റീഗൽ, ജോണി വാക്കർ, ബാക്കാർഡി, ജവാൻ…
പിന്നെ ബിസ്ലേരി വാട്ടറും സോഡയും.
” എസി ഇല്ല അല്ലേ ” ഞാൻ നിരാശ മറച്ചു വച്ചില്ല.
രാവിലെ തൊട്ട് ചന്ത നിരങ്ങി നടക്കുന്ന ശീലമായിപ്പോയതിനാൽ ഏസി ഇല്ലാതെ പറ്റില്ല.
” രാജഭരണക്കാലം…”
തോഴി ഓർമ്മിപ്പിച്ചു.
” അപ്പോ ഉഷ്ണത്തിന് എന്തു ചെയ്യും “
” കൂളറുണ്ട്. ഭിത്തിയിൽ കാണുന്ന ഈ ചക്രം തിരിച്ചാൽ മതി. മേളിലുള്ള പൈപ്പീന്നു വെള്ളം ദേഹത്തോട്ടു ചീറ്റും. ലീക്കാ… നനഞ്ഞു കഴിയുമ്പം ഞങ്ങളു വീശിത്തരാം. തണുത്തോളും…”
” തണുപ്പാണെങ്കിലോ.”
തോഴിമാർ രണ്ടും മറുപടി പറയാതെ ചിരിച്ചു.കൂട്ടത്തിലെ തടിച്ചിയായ തോഴി ചുണ്ടു കടിച്ച് സ്ഥൂലനിതംബം രണ്ടുവശത്തേക്കും വെട്ടിച്ചു.
തൂലികയ്ക്കു പണിയാകും…
ഞാൻ ചിന്തിച്ചു.
എനിക്കും ഭാര്യയ്ക്കും പ്രത്യേകം പ്രത്യേകം മുറികളായിരുന്നു.
“സർഗ്ഗചേതന തളരേണ്ട”. മന്ത്രി പറഞ്ഞു,
” പിന്നെ സൃഷ്ടി നടത്താൻ മുട്ടുകയാണെങ്കിൽ ഭാര്യയുടെ മുറിയിൽ പോകാം”
പരിചാരണത്തിനു നിയോഗിക്കപ്പെട്ട തോഴിമാരെ രണ്ടിനേയും നോക്കിയപ്പോൾ ഈ അറേഞ്ച്മെന്റ് ആണു നല്ലതെന്നു തോന്നി…
നേരം ഉച്ച കഴിഞ്ഞെങ്കിലും യാത്രാക്ഷീണം മാറ്റാൻ ഒന്നു കുളിച്ചു കളയാം. അറ്റാച്ഡ് ബാത്റൂമുണ്ട്.
” നാലുമണിക്ക് കോഴി കൂവും. അപ്പോൾ പള്ളിക്കാപ്പി രാജാവിനോടൊപ്പം. റെഡിയായി ഇരിക്കണം ” മന്ത്രി.