നീലത്താമര [ഉർവശി മനോജ്]

Posted by

എന്ന് ഞാൻ ചോദിച്ചപ്പോഴേക്കും മീനാക്ഷി ഒരു താക്കോൽ എനിക്ക് നേരെ നീട്ടി. എന്നിട്ട് കാർ പോർച്ചിൽ ഒരു മൂലയ്ക്ക് ആയി വച്ചിരിക്കുന്ന ബൈക്കിലേക്ക്‌ അവൾ നോക്കി. ആ ബൈക്ക് അവളുടെ മരിച്ചു പോയ ഭർത്താവിന്റെത് ആയിരുന്നു. ഇനി ഒരിക്കലും ആ മനുഷ്യന്റെ ഓർമ്മ പോലും ഞങ്ങൾക്ക് ഇടയിലേക്ക് കടന്നു വരരുത് എന്ന് ആഗ്രഹിച്ചപ്പോൾ ബൈക്കിന്റെ രൂപത്തിൽ ആ ഓർമ്മകൾ വീണ്ടും എത്തി. ഈ തുളുനാട് യാത്ര കഴിഞ്ഞു വരുമ്പോഴേക്കും പലതിനും ഒരു മാറ്റം ആയിക്കോട്ടെ .. അപ്പോഴേക്കും എല്ലാ ഓർമ്മകളിൽ നിന്നും മുക്തയായി മീനാക്ഷി പൂർണമായും എനിക്ക് മാത്രം സ്വന്തമാകുമെന്ന് മനസ്സ് പറയുന്നു.

‘ ഗുഡ്നൈറ്റ് ‘ …. പറഞ്ഞ് മീനാക്ഷി പോയെങ്കിലും എനിക്ക് ഉറക്കം വന്നില്ല. മനസ്സ് മുഴുവൻ നാളത്തെ യാത്രയായിരുന്നു.

കോട മഞ്ഞ് ഇറങ്ങുന്ന വഴിയിലൂടെ മേടമാസ രാത്രിയിൽ മീനാക്ഷിയേയും പിന്നിലിരുത്തി ഒരു യാത്ര …

ഓരോന്ന് ആലോചിച്ച് ബാൽക്കണിയിൽ തന്നെ ഇരുന്നു. അതി രാവിലെ മീനാക്ഷി പെട്ടന്ന് വരാം എന്നു പറഞ്ഞ് ചാനലിലേക്ക് പോയി.ഞാൻ മാലതി ആന്റിയുടെ അടുത്തേക്ക് ചെന്നു.

“എന്നോട് ആലോചിക്കാതെ നീയും മീനാക്ഷിയും കൂടെ എവിടേക്കോ പോവുകയാണെന്ന് കേട്ടല്ലോ ?”

എന്നെ കണ്ടപാടെ ആന്റിയുടെ ചോദ്യമിതായിരുന്നു.

“ആന്റി … ഞങ്ങൾ ഒരു ന്യൂസ് റിപ്പോർട്ട് തയ്യാറാക്കാൻ തുളു നാട്ടിലേക്ക് …”

ഞാൻ പറഞ്ഞു തീരും മുൻപേ ആന്റി അല്പം ദേഷ്യത്തോടെ പറഞ്ഞു.

“അവളെ ഞാൻ നിന്നെ ഏൽപ്പിച്ചതും ഇഷ്ടമാണോ എന്ന് ചോദിച്ചതും വെറുതെ കൂടെ കൊണ്ട് നടക്കാൻ അല്ല … ഒരു താലികെട്ടി കൂടെ താമസിപ്പിക്കുവാനാണ് … “

“ആന്റി … ഞാനും അത് ആലോചിക്കാതെ ഇരുന്നില്ല , ഈ യാത്ര കഴിഞ്ഞു വന്നാൽ ഏതെങ്കിലും ഒരു പുണ്യ സ്ഥലത്തു വച്ച് ആന്റിയുടെ മുൻപിൽ നിന്നു കൊണ്ട് ഞാൻ അവളെ താലി ചാർത്താം … പോരേ ?”

“എന്തായാലും ഇനി വെച്ച് താമസിപ്പിക്കരുത് വിനായകനുമായി വർഷങ്ങളായി നടക്കുന്ന കേസിന്റെ അന്തിമ വിധി നാളെയാണ് … ഒരു പക്ഷേ വിധി നമുക്ക് എതിരായാൽ… ?”

പറഞ്ഞു മുഴുമിപ്പിക്കാതെ ആന്റിയുടെ കണ്ണ് നിറഞ്ഞു.

“ഹേയ് … വിധി നമുക്ക് അനുകൂലമായാൽ നമ്മളിവിടെ താമസിക്കും , മറിച്ച് പ്രതികൂലം ആണെങ്കിൽ അന്തസ്സായി നമ്മൾ ഒരു വാടക വീട്ടിലേക്ക് മാറും …”

മുന്നിൽ തെളിഞ്ഞു നിന്ന പ്രത്യാശയുടെ കിരണം പോലെ ആന്റി ഒരു നിമിഷം എന്റെ കണ്ണിലേക്ക് നോക്കി നെഞ്ചിലേക്ക് ചാഞ്ഞു.

ഇറുക്കം ഏറിയ ചുരിദാറും ധരിച്ച് ആ കൊഴുത്ത മാറിടങ്ങൾ എന്റെ നെഞ്ചിൽ അമർന്നപ്പോൾ അതു വരെ മനസ്സിൽ ഉറങ്ങിയ ചിന്തകൾ വീണ്ടും ഉണർന്നു തുടങ്ങി.

“ആന്റി … അജൂട്ടൻ എവിടെ ?”

അങ്ങനെ തന്നെ നിന്നു കൊണ്ട് ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *