അദ്രു പൈപ്പിനടിയിലേക്ക് ബക്കറ്റ് എടുത്ത് വെച്ച് വെള്ളം ചാമ്പി എടുത്ത് അവളേയും ചേർത്ത് നിർത്തി രണ്ട് പേരുടെയും മേത്തേക്ക് വെള്ളം കോരി ഒഴിച്ച് തോർത്തി വീട്ടിലേക്ക് നടന്ന് കളസവും എടുത്തിട്ട് തോർത്തും ചുറ്റി പണിസ്ഥലത്തേക്ക് നടന്നു….
രാവിലേയും വൈകീട്ടും അദ്രു കുളിക്കാൻ പോകുന്ന നേരം നോക്കിയുള്ള പെണ്ണമ്മയുടെ തൂറാൻപോക്ക് അവസാനം സുഗന്ധിയായി…..താൻ തൊടാതെ തന്നെ പെണ്ണമ്മ ഗർഭിണി ആയിട്ടും പെറും വരെ കുഞ്ഞപ്പൻ ആരാണ് കുഞ്ഞിന്റെ തന്തയെന്ന് അവളോട് ചോദിച്ചില്ല പക്ഷെ അദ്രുവിന്റെ പരിചരണത്തിൽ നിന്നും അയാൾ ആളെ തിരിച്ചറിഞ്ഞു… കുഞ്ഞപ്പന്റെ മൗനം അദ്രുനുള്ള ലൈസൻസായി.. ആ വീട്ടില് അയാൾ ഹൈക്കമാൻഡായി മാറി.. മകം പിറന്ന മങ്കയായ സുഗന്ധിയുടെ ജനനത്തോടെ അച്ഛൻ രക്ഷപ്പെടും എന്ന ജ്യോതിഷവിധി അക്ഷരം പ്രതി ശരിയാക്കികൊണ്ട് അദ്രുവിന്റെ തടിക്കച്ചവടം പൊടി പൊടിച്ചു, അതോടൊപ്പം പറമ്പ് കച്ചവടം കൂടി ആയപ്പോൾ പാത്തുവിൽ ജനിച്ച ഏകപുത്രൻ ഷിയാസ് ഗൾഫുകാരൻ എഞ്ചിനീയറായി.. അദ്രുവിന്റെ പുരോഗതിയുടെ നേട്ടം പെണ്ണമ്മക്കും കിട്ടി കഴുത്തിലും കാതിലും സ്വർണം വന്നതും മൂന്ന് നേരം അന്നം മുട്ടാതെ വന്നതും മക്കൾ മൂന്നുപേരും പഠിച്ചതുമെല്ലാം അദ്രുവിന്റെ ചെലവിലാണ്..
അതോടൊപ്പം പെണ്ണമ്മക്ക് മുമ്പിൽ കുഞ്ഞപ്പന്റെ മണിയറ വാതിലും അടഞ്ഞു… പെണ്ണമ്മ സിന്ധുവിനെ പ്രസവിച്ചതിന് ശേഷം ഇതുവരെ അവർ തമ്മിൽ ശാരീരികബന്ധം ഉണ്ടായില്ല. ഒരേ വീട്ടില് ഭർത്താവും ഭാര്യയുമായി മക്കളുടെ അച്ഛനും അമ്മയുമായി അവരങ്ങനെ രണ്ടായി ജീവിച്ചു.