ഉച്ചക്ക് പോകുന്നവഴിക് ഒരു സാമാന്യം തരക്കേടില്ലാത്ത ഹോട്ടലിൽ നിന്നായിരുന്നു ഉച്ച ഭക്ഷണം . പോകുന്ന വഴിയിൽ മമ്മി എന്നോട് കാര്യമായി അധികം ഒന്നും മിണ്ടിയില്ല,കാറിൽ പ്ലേയ് ചെയ്തിരുന്ന പതിഞ്ഞ താളത്തിലുള്ള പാട്ടും ആസ്വദിച്ച് ഞാൻ ഒന്ന് മയങ്ങുകയായിരുന്നു എന്നതാണ് വാസ്തവം . ഉച്ചക്ക് മമ്മി ഭക്ഷണം കഴിക്കാനായി വണ്ടി നിർത്തിയപ്പോഴാണ് ഞാൻ ഉണരുന്നത്. ഉച്ച ഭക്ഷണം കഴിഞ്ഞു വീണ്ടും വണ്ടിയിൽ കയറി. ഏതാണ്ട് നേരം സന്ധ്യ ആയപ്പോഴാണ് ഞങ്ങൾ എസ്റ്റേറ്റിൽ എത്തിയത് .
വിജനമായ ഒരു സ്ഥലത്താണ് എസ്റ്റേറ്റ് . ചുറ്റിനും തേയില തോട്ടം ആണ്. വീടുകളോ മറ്റു കെട്ടിടങ്ങളോ ഒകെ അല്പം മാറിയാണ് .തൊട്ടടുത്തെന് പറയാൻ ഒന്നുമില്ല . കോട മഞ്ഞും നല്ല തണുപ്പും പടർന്നിരുന്നു നേരം സന്ധ്യ ആയപ്പോൾ തന്നെ. വരുന്ന വഴിക് അതുകൊണ്ട് അല്പം സാവധാനത്തിലാണ് വാഹനം നീങ്ങിയത് ! തന്വപ്പടിച്ചു തുടങ്ങിയപ്പോൾത്തന്നെ മമ്മി ഗ്ലാസ് ഒകെ താഴ്ത്തി എ.സി ഓഫ് ചെയ്തിരുന്നു . നല്ല തണുത്ത കാറ്റു ആസ്വദിച്ചായിരുന്നു പിന്നീടുള്ള യാത്ര അത്രയും ! മമ്മി ഈ ദിവസം ആ സമയം വരെയും കാര്യമയിലൊന്നും സംസാരിക്കാത്ത എനിക്കും അത്ഭുതമായിരുന്നു !
വണ്ടി ഗേറ്റിനു മുൻപിൽ വന്നു നിന്നു . മമ്മി ഒന്ന് രണ്ടു വട്ടം ഹോൺ മുഴക്കിയപ്പോൾ..ഒരു കമ്പിളിപ്പുതപ്പും പുതച്ചു എസ്റ്റേറ്റിന് മുൻപിലെ മരത്തിന്റെ സ്റ്റൂളിൽ ബീഡിയും പുകച്ചു ഇരുന്നിരുന്ന കറുത്ത അല്പം പ്രായമുള്ള മനുഷ്യൻ പെട്ടെന്ന് ചാടിയെഴുന്നേൽക്കുന്നത് വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു . ഒരു കാക്കി ട്രൗസറും തണുപ്പ് ചെറുക്കുന്ന തരത്തിലുള്ള ബനിയനും തലയിൽ ഒരു മങ്കീ ക്യാപ്പും അയാൾ ധരിച്ചിട്ടുണ്ട്. കയ്യിൽ ഒരു മുളവടിയും മറുകയ്യിൽ ടോർച്ചുമായി അയാൾ ഗേറ്റിനു നേരെ ഓടിവരുന്നുണ്ട് .
വരുന്ന വഴിക്കു ബീഡി വലിച്ചെറിഞ്ഞു അയാൾ കിതച്ചുകൊണ്ട് ഓടിയെത്തി ഗേറ്റ് അകത്തേക്ക് വലിച്ചു തുറന്നു ഒരു വശത്തേക്ക് മാറിനിന്നു . മമ്മി തല പുറത്തേക്കിട്ടു അയാളെ ഒന്ന് നോക്കിയപ്പോൾ അയാൾ മുഖം കുനിച്ചു നിന്നു .
മമ്മി ;”എവ്‌ലോ നേരം ഉനക്കാകെ ഇപ്പടി നിക്കണും മുരുകാ ? യാര് മുതലാളി നീയാ ഇല്ലേ നാനാ ?
മമ്മി സാമാന്യം നല്ല ഒഴുക്കോടെ തമിഴ് പറഞ്ഞപ്പോഴാണ് വന്നയാൾ തമിഴൻ ആണെന്ന് എനിക്ക് മനസിലായത്. എസ്റ്റേറ്റ് നോക്കാൻ ഏൽപ്പിച്ചിരിക്കുന്നത് അയാളെ ആണ് . മമ്മിയോ അച്ഛനോ വന്നാൽ അയൽവീട്ടിലേക്കു പറഞ്ഞു വിടും . എസ്റ്റേറ്റിന് അടുത്ത് തന്നെയാണ് മുരുകന്റെ വീട് !
മുരുകൻ ;” മന്നിക്കണം മാടം..നാൻ പാർക്കലെ..”
മമ്മി ;”മ്മ് ..ശരി..സാവി കൊട് ..”