സംഗതി ശരിയാണ്. കോടതി കാര്യത്തിനായി കഴിഞ്ഞ മാസങ്ങളിൽ രണ്ടോ മൂന്നോ തവണയെ വിളിച്ചിട്ടുള്ളൂ.
“.. അനിത പോയതിൽ പിന്നെ ഒരു സുഖമില്ല … ഇന്ന് ലീവ് എടുത്തു.. .”.
” …. ചെറുക്കാ വെറുതെ ലീവെടുത്ത് ഓരോന്ന് ആലോചിച്ച് തല പുണ്ണാക്കാൻ നോക്കേണ്ട കേട്ടോ…. “.
അനിത സംസാരത്തിലൂടെ അപായസൂചന മുഴക്കി.
” …. എനിക്കിപ്പോൾ .. .. ഇപ്പോൾ തന്നെ അനിതയെ കാണണമെന്നുണ്ട് ….”.
” …. മാധവ . എനിക്കിപ്പോൾ നിന്നെ കാണണം എന്നില്ല …. ഇന്നലെത്തെ രാത്രി മാധവാ നീ സൗകര്യപൂർവ്വം അങ്ങ് മറന്നേക്ക് ….. ഒരു കൊച്ചു പെൺകുട്ടി എന്റെ വീട്ടിൽ വളർന്നുവരുന്നുണ്ട് . . .. എന്റെ മകൾ …. ചുരുങ്ങിയപക്ഷം അവടെങ്കിലും ഞാൻ നീതി പുലർത്തേണ്ടേ ???? “..
മറുവശത്ത് അനിതാ കിതയ്ക്കുകയായിരുന്നു.
” . .. മാധവാ ഞാൻ പറഞ്ഞത് ശരിയല്ലേ …. “.
അനിത വീണ്ടും അതേ പ്രസ്താവനയിൽ ഉറച്ച് നിന്നു.
പിന്നീട് പ്രിത്യേകിച്ച് സംസാരിക്കാൻ ഒന്നും തന്നെയില്ലാത്തതിനാൽ മാധവൻ ഫോൺ കട്ട് ചെയ്ത് എന്തോ ഓർത്ത് കിടന്നു.
——————————-
പുലർച്ചെ മാധവന്റെ ഫോൺ വീണ്ടും അടിച്ചു.
വലിയ പ്രതീക്ഷയോടെ മാധവൻ ഫോണെടുത്ത് നോക്കിയപ്പോൾ അവന്റെ അമ്മ സീതാലക്ഷ്മി ആയിരുന്നു.
അവരെന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. ഉറക്കച്ചടവിൽ മാധവനൊന്നും പെട്ടെന്ന് മനസ്സിലായില്ല. അമ്മയെ ഗൾഫിൽ കൊണ്ട് പോയ അങ്കിൾ ഹോസ്പിറ്റൽ അത്യാസന്ന നിലയിലാണെന്ന് അമ്മയുടെ വാക്കുകളിൽ നിന്നവന് മനസ്സിലായി.
സീതാലക്ഷ്മി മനസ്സിന് ആശ്വാസം കിട്ടാനായി എന്തൊക്കെയോ അവന്റെ അടുത്ത് പുലമ്പുന്നുണ്ടായിരുന്നു.
അങ്ങനെ കരച്ചിലിനൊടുവിൽ എപ്പോഴോ ഫോൺ കട്ടായി.
എല്ലാം കേട്ട് മാധവൻ തരിച്ചിരിക്കുന്നതെയുള്ളൂ. തന്റെ കാര്യങ്ങളിൽ എല്ലാം കണ്ടറിഞ്ഞു ചെയ്ത ആൾ. അച്ഛന്റെ സ്ഥാനമായിരുന്നു ചിലപ്പോഴൊക്കെ അവന് തോന്നിരുന്നത്.
എല്ലാം ജീവിതത്തിൽ നിന്ന് വിട്ട് മാറിപോകുകയാണല്ലോ …….
വാതായനങ്ങളിലൂടെ പുറത്ത് കനത്ത് നിൽക്കുന്ന മഞ്ഞിന്റെ പാളികളിലേക്ക് നിർവികാരതയോടെ മാധവൻ നോക്കിക്കൊണ്ട് നിശ്വസിച്ചു.
( തുടരും )