ഭാര്യ പണ്ടേ മരിച്ചുപോയി… ഒറ്റത്തടി… നല്ല ആരോഗ്യം…
ഇപ്പോഴും പച്ച പുലർച്ചക്ക് എണീറ്റ് നാലഞ്ച് കിലോമീറ്റര് നല്ല പയറുപോലെ ഓടും…
കരിങ്കല്ലുപോലത്തെ ഒരു മനുഷ്യൻ….
വെറുതെ വീട്ടിലിരുന്ന് മടുത്തെന്ന് പറഞ്ഞപ്പോഴാ ഞാൻ ഇവിടെ ഇങ്ങനൊരു ആളെ ആവശ്യമുണ്ടല്ലോ ന്നു ഓർത്തത്… പറഞ്ഞപ്പോ ആള് സമ്മതിക്കുകേം ചെയ്തു…
അല്ലാതെ നിങ്ങള് വിചാരിക്കുന്നപോലെ അത് കള്ളനും കൊള്ളക്കാരനുമൊന്നും അല്ല…”
എല്ലാരുടേം അഭിപ്രായം കേട്ട മാധവേട്ടൻ എണീറ്റുനിന്ന് കൈ മലർത്തി…
മാധവേട്ടൻ ഞങ്ങളുടെ അപ്പാർട്ട്മെന്റ്സിന്റെ മുൻപിൽ കച്ചവടം തുടങ്ങിയിട്ട് ഇപ്പൊ ഏഴെട്ടു വര്ഷങ്ങളായി.. ഇന്നേവരെ ആരെക്കൊണ്ടും ഒരു ചീത്തവാക്ക് കേൾപ്പിച്ചിട്ടില്ല…
ന്യായമായ വില..
വേണ്ട സാധനങ്ങൾ വിളിച്ചുപറഞ്ഞാൽ പുള്ളി തന്നെ റൂമിൽ കൊണ്ടുവന്നു തരും..
സഹായത്തിനൊരു പയ്യനുള്ളതിനെപോലും അപ്പാർട്ട്മെന്റിന്റെ ഉള്ളിലേക്കടുപ്പിക്കാറില്ല…
അത്യാവശ്യം പ്ലംബിങ്, ഇലെക്ട്രിഷ്യൻ പണികൾ വശമുള്ളതിനാൽ, പുള്ളിക്കാരൻ കയറി ഇറങ്ങാത്ത ഫ്ലാറ്റുകൾ ഈ അപ്പാർട്ട്മെന്റ് കോമ്പ്ലെക്സുകളിലില്ല…
ഒരേ കോമ്പൗണ്ടിനുള്ളിൽ, മൂന്നു നിലകൾ വീതമുള്ള മൂന്നു ബിൽഡിങ്ങുകളാണ് ഞങ്ങളുടെ അപ്പാർട്ട്മെന്റ് ഗ്രൂപ്പ്…
ഓരോ നിലയിലും രണ്ടു ഫ്ലാറ്റുകൾ വീതം പതിനെട്ടു ഫ്ലാറ്റുകൾ…
അതിൽ നാലെണ്ണമൊഴിച്ച് ബാക്കി പതിനാലെണ്ണത്തിലും ഫാമിലികൾ താമസമുണ്ട്…
ഞങ്ങൾ ഇങ്ങോട്ടു മാറിയിട്ട് ഇപ്പോൾ അധികം നാളായിട്ടില്ലെങ്കിലും മറ്റെല്ലാ ഫാമിലികളും വര്ഷങ്ങളായി ഇവിടെ താമസമുള്ളവർ തന്നെ…
“……..നിനക്ക് അത്രയ്ക്ക് വിശ്വാസമാണെങ്കിൽ പിന്നെ എന്താ പ്രശനം മാധവാ……
എല്ലാര്ക്കും സമ്മതമാണെങ്കിൽ നമുക്കയാളെ അങ്ങുറപ്പിച്ചാലോ…”
ഭാസ്കരേട്ടൻ ഓക്കേ പറഞ്ഞാൽ പിന്നെ, സാധാരണ, അസോസിയേഷനിൽ വേറെ എതിർവാക്കുകൾ ഉയരാറില്ല.. അത്രയ്ക്ക് ബഹുമാനമാണ് അയാളെ എല്ലാര്ക്കും…
ഇത്തവണയും അതുതന്നെ സംഭവിച്ചു….
“……..ആട്ടെ… ആരെങ്കിലും ഈ വെക്കേഷന് ഇവിടെ കാണുമോ??”
ഭാസ്കരേട്ടന്റെ ചോദ്യം കേട്ടപ്പോൾ എല്ലാരും തമ്മിൽ തമ്മിൽ നോക്കി…
“……..ഞാ….ഞാനുണ്ടാകും…
കുട്ടികൾ അമ്മവീട്ടിൽ പോവും.. പക്ഷെ ജോയിൻ ചെയ്തിട്ട് കുറച്ചു നാളല്ലേ ആയുള്ളൂ..