കൃഷ്ണമേനോന്‍ മാഷ് എന്തോ ചിന്തിച്ചുകൊണ്ട് നടന്നടുക്കുന്നു. മാഷക്ക് എപ്പോഴും ചിന്തയാണ്. നീണ്ടവളര്‍ന്ന നരച്ച തലമുടി, ഉണ്ടമുളകുപോലെ ഉരുണ്ട മൂക്കിന് മുകളില്‍ അപകടരമാംവണ്ണം തങ്ങിനില്‍ക്കുന്ന കറുത്തചട്ടയുള്ള കണ്ണട, അതിനുതൊ എന്തോ ഉരുവിടുംപോലെ സദാ ചലിച്ചുകൊണ്ടിരിക്കുന്ന തടിച്ച ചുണ്ടുകള്‍.
‘അപ്പോ മാഷ് എവിടേക്കാണാവോ’ കാര്യസ്ഥന്‍ കേളുനായര്‍ ആല്‍ത്തറയില്‍ നിന്നും താഴത്തേക്കിറങ്ങി ഭവ്യതയോടെ തെരക്കി.
മാഷ് ഞെ്ട്ടിപ്പോയി.
തിരിഞ്ഞുനോക്കിയപ്പോള്‍ കേളുനായര്‍ കൈകൂപ്പി തൊഴുതു.
‘വെറുതേ ഒന്നിങ്ങനെ നടന്നിട്ട് വരാംച്ചിട്ട് എറങ്ങേ, ഇരുന്നോളൂ ഇരുന്നോളൂ നിക്കണ്ട..’ ചുമലിലെ തോര്‍ത്തുമുണ്ടുകൊണ്ട് മുഖം തുടയ്ക്കുന്നതിനിടയില്‍ മാഷ് പറഞ്ഞു. ‘മകള് മിടുക്കത്തിയാണ് ഇന്ദിര, ഇന്ദിരാന്നല്ലേ പേല്..’
‘അതെ’
‘കണക്കിലിത്തിരി പിന്നോക്കമാ അതൊന്ന് ശ്രദ്ധിക്കണം…എന്നാല്‍ ഞാനങ്ങട്ട് നിക്കട്ടെ, ഇരുന്നോളീന്‍ ഇരുന്നോളീന്‍ എന്തിനാ നിക്കണെ’ ഇതിനിടയില്‍ ഒന്നൊന്നായി താഴേക്കുതിര്‍ന്നുവീണ യോഗാംഗങ്ങളെ പൊതുവേ സംബോധനചെയ്തുകൊണ്ട് മേനോന്‍ മാഷ് പറഞ്ഞു. എന്നിട്ട് ഉടമുണ്ടിന്റെ താഴത്തെ കോന്തല തിടുക്കത്തില്‍ തിരുകിയിട്ട് അയാള്‍ നടന്നു.
കൃഷ്ണമേനോന്‍മാഷിനെ കുറിച്ച് വായിച്ചപ്പോള്‍ ലെച്ചുവിന്റെ മനസ്സില്‍ നിറഞ്ഞു നിന്ന രൂപം നെയ്യാറ്റിന്‍കര മുത്തച്ഛന്റെ രൂപമാണ്. ആ പതിനെട്ടുതികഞ്ഞപെണ്ണ് ആദ്യത്തെ കമ്പിവായനയിലൂടെ തന്റെ ചുറ്റുപാടുമുള്ളവരില്‍ നിന്നും കാമപാഠങ്ങള്‍ തിരഞ്ഞു തുടങ്ങുകയായിരുന്നു.
‘ഇപ്രായമൊക്കെ ആയിട്ടും എന്താരോഗ്യാ മാഷ്‌ക്ക്’ വീണ്ടും ആല്‍ത്തറയിലേക്ക് ചാടിക്കയറി ഇരിക്കുമ്പോള്‍ ഗോപാലക്കുറുപ്പ് പറഞ്ഞു.
‘ആരോഗ്യം എങ്ങനാ ക്ഷയിക്കാ. സ്‌കൂളില്‍ പോകുക, മടങ്ങുക, എന്തെങ്കിലും കഴിക്കുക, കെടന്നുറങ്ങുക അത്രല്ലേയുള്ളു പണി. മറ്റൊന്നും അന്വേഷിക്കാനില്ലല്ലോ. ഭാര്യ, കുട്ടികള്, നാട്, വീട് അതൊന്നും. അപ്പോപ്പിന്നെ ആരോഗ്യംണ്ടാവും. ഇല്ലെങ്കില്‍ ഇബടെച്ചെലരെപ്പോലെ നാട്ടിലുള്ള മണ്ണാന്റെം മൂശാരീടേം ഒക്കെ വീടിന്റെ പിന്നില്‍ പരുങ്ങി നടക്കണ പണിണ്ടാവണം, അതിനും മാഷ് പോരാ…’ കേളുനായര്‍ പറഞ്ഞു.