പേരുമാത്രമേ പുത്തനുള്ളൂ. അങ്ങാടി പണ്ടേ പഴയതാണ്യ അവിടെത്തന്നെയാണ് ബോര്‍ഡ്‌ഹൈസ്‌കൂളും രജിസ്ട്രാഫീസും മത്സ്യച്ചന്തയും രാമുണ്ണി മേനോന്റെ സ്‌പെന്‍സര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പലചരക്കുകയും. മേനോന്റെ പലചരക്കുകടയില്‍ സ്‌കൂള്‍കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം കരുതിയിട്ടുള്ള ജം ബിസ്‌കറ്റും നാരങ്ങാമിഠായിയും മുക്കാലിന് മൂന്നെണ്ണം കിട്ടും. പെണ്‍കുട്ട്യോള്‍ക്ക് നാലും. ബുധനാഴ്ച തോറുമാണ് ചന്ത. ഓണക്ക ഏട്ടയും പച്ചമത്തിയുമാണ് ചന്തയിലെ കാര്യമായ വ്യാപാരം.
ചന്തക്കകത്തുകടന്നാല്‍ ഉരുണ്ടുകൊഴുത്ത മുലകളില്‍ തുറിച്ചുനില്‍ക്കുന്ന മുലക്കണ്ണുകളും മുട്ടെത്താത്ത ഒറ്റമുണ്ടിനു താഴെ മുളംതൂണുകള്‍ പോലത്തെ തേമ്പിയെ കാലുകളുള്ള ചെറഉമികളെ കാണാം. കൊച്ചുവരിച്ചില്‍ കുട്ടകളില്‍ അന്നന്നത്തേക്ക് വേണ്ട അരിയും മറ്റു സാധനങ്ങളും കഴുത്തില്‍ കയറുകെട്ടി ഞാത്തിപ്പിടിച്ച കുപ്പികളില്‍ കഷ്ടിച്ച് കാല്‍ഭാഗം വരുന്ന മണ്ണെണ്ണയുമായി വഴുക്കുന്ന വരമ്പത്തുകൂടി അനായാസേന വലിച്ചുവലിച്ചു നടക്കുമ്പോള്‍ അവരുടെ വയറുചാടിയ മുക്കളയൊലിക്കുന്ന കുഞ്ഞുങ്ങള്‍ ഒപ്പം എത്താന്‍ വേണ്ടി കരിഞ്ഞുകൊണ്ട് പിന്നാലെ ഓടുമ്പോള്‍ പടിഞ്ഞാറെ മൊട്ടക്കുന്നുകള്‍ക്ക് പിന്നില്‍ പകല്‍ തപസ്സിരിക്കും.
ബോര്‍ഡ് ഹൈസ്‌ക്കൂളിനും ഓലമേഞ്ഞ രജിസ്ട്രാര്‍ ഓഫീസിനും ഇടയ്ക്കുകൂടി വടക്കോട്ട് ഒരിടവഴിയുണ്ട്. മഴക്കാലത്ത് തോടായും വേനല്‍ക്കാലത്ത് റോഡായും സമയയോചിതംപോലെ സേവനം അനുഷ്ടിക്കുന്ന ആ കുണ്ടനിടവഴിയില്‍കൂടി നേരെ ഏതാണ്ട് ഒരു ഫര്‍ലോങ്ങ് ചെന്നാല്‍ യാതൊരു മുന്നറിയിപ്പും തരാതെ ഇലഞ്ഞിക്കല്‍ അമ്പലത്തിന്റെ പടിഞ്ഞാറെ നടക്കല്‍ ആ വഴി അവസാനക്കുന്നു. ഇലഞ്ഞികക്കല്‍ ക്ഷേത്രത്തിന്റെ ചുറ്റും ചുമരുകളില്ല. ശ്രീകോവിലും കരിങ്കല്‍ മണ്ഡപവും ഇടിഞ്ഞുപൊളിഞ്ഞ തിടപ്പള്ളിയും ചോര്‍്‌നൊലിക്കുന്ന കൂത്തമ്പലവും പൂജയ്ക്കുവരുമ്പോള്‍ മാത്രം പൂണൂലിടുന്ന ഉണ്ണിനമ്പൂതിരിയുടെ ദീപാരാധനയും ഉള്ള ഒരു പഴയ ക്ഷേത്രമാണ് ഇലഞ്ഞിക്കല്‍.
സര്‍പ്പം ചെറുതാണെങ്കിലും വിഷം വലുതാണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.
കിഴക്കേ നടയ്ക്കലാണ് അമ്പലക്കുളവും ആല്‍ത്തറയും ചെത്തിയെടുത്ത ചെങ്കല്ലുകൊണ്ട്് പടവുകള്‍ പണിഞ്ഞ അമ്പലക്കുളത്തിന്റെ തെക്കേകടവില്‍ കുളത്തിലേക്കുചാഞ്ഞിറങ്ങുന്ന കുളിപ്പുര.
ആ കുളിപ്പുരയെ കുറിച്ച് വായിച്ചപ്പോള്‍ ലെച്ചുവിന്റെ മനസ്സില്‍ ഓടിയെത്തിയത് പണ്ട് തങ്ങള്‍ പടവലം വീട്ടില്‍ പോയതാണ്. അവിടെയും ഉണ്ടൊരു കുളിപ്പുര. ഇതേ പോലെ കുളത്തിലേക്ക് ചാഞ്ഞ് കല്‍പ്പടികള്‍ ഉള്ള കുളിപ്പുര. ആദ്യ ദിവസം അച്ഛനും അമ്മയും തങ്ങളും എല്ലാം ഒന്നിച്ചാണ് അവിടെ കുളിക്കാനിറങ്ങിയത്. പാറുക്കുട്ടി അന്ന് ജനിച്ചിട്ടില്ലായിരുന്നു. പക്ഷേ പിറ്റേദിവസം അച്ഛനും അമ്മയും മാത്രം അവിടെ കുളിക്കാന്‍ പോയത് ലെച്ചു ഓര്‍ത്തു. അന്നവര്‍ കുളിപ്പുരയിലേക്കുള്ള വലിയ വാതില്‍ അടച്ചിട്ടിട്ടാണ് കുളിക്കാന്‍ പോയത്… അന്ന് ആ ഉച്ചകഴിഞ്ഞ സമയത്ത് ആ കുളക്കടവില്‍ എന്താവും സംഭവിത്….? ലെച്ചുവിന്റെ കൊച്ചുപൂറിലൊരു വിങ്ങല്‍…
അതിനകത്ത് എപ്പോഴും ഇരുട്ടാണ്. മേല്‍പ്പുരയില്‍ നിന്നും ശീര്‍ഷാസനമനുഷ്ഠിക്കുന്ന നരിച്ചീറഉകള്‍ പകല്‍ മുഴുവന്‍ ധ്യാനനിമഗ്നരായി കഴിയുന്നു. നരിച്ചീര്‍ കാഷ്ഠത്തിന്റെ ദുസ്സഹമായ നാറ്റം. താഴത്ത് ഇടിഞ്ഞുപൊളിഞ്ഞ തറയില്‍ അപ്പടി ഉണക്കച്ചാണകം.
കലപ്പുരയില്‍ നിന്നും പുറത്തേക്കു കടന്നാല്‍ നേരെ മുമ്പിലായി അരയാലും ആല്‍ത്തറയും. ആല്‍ത്തറയ്ക്കപ്പുറത്തകൂടി പാടക്കേക്കുള്ള വെട്ടുവഴി, അങ്ങായില്‍ നിന്നു ഗ്രാമത്തിലേക്കു മടങ്ങുന്നവര്‍ക്ക് അതിരുചേര്‍ന്ന് ഒഴിഞ്ഞുമാറി ഭവ്യതടോയെ കടന്നുപോകും. അവര്‍ അമ്പലത്തിന്റെ നേര്‍ക്ക് ഒരിക്കലും നോക്കാറില്ല. അരയാല്‍ത്തറയിലെ കരിങ്കല്ലില്‍ കൊത്തിയ സര്‍പ്പവിഗ്രഹങ്ങളെപ്പോലും അവര്‍ ഭയത്തോടെയാണ് നോക്കുന്നത്.