ലെച്ചു താളുകള്‍ മറിച്ചു. ഒന്നാം അധ്യായം എടുത്ത് വായന തുടങ്ങി.
അന്നൊന്നും അവിടേക്ക് ബസ്സുണ്ടായിരുന്നില്ല. കുന്നംകുളത്തോ കൂറ്റനാട്ടോ ബസ്സിറങ്ങാം. അവിടെനിന്നും പോത്തുവണ്ടി. മോക്ഷമാര്‍ഗം പോലെ ദുര്‍ഘടനം പിടിച്ച ചെങ്കല്‍പാത. ഇരുവശവും കാട്ടുപൊന്തകള്‍. അവയക്കിടയ്ക്ക് അങ്ങിങ്ങായി കൊച്ചുകൊച്ചു കുടിലുകള്‍. മഴക്കാലം കഴിഞ്ഞാല്‍ കാട്ടുപൊന്തകളില്‍ പൊട്ടിവിരിയുന്ന കോളാമ്പിപ്പൂക്കള്‍. അവയ്ക്കുമീതെ വട്ടമിട്ടു പറക്കുന്ന പക്കികള്‍, പൂമ്പാറ്റകള്‍. അവയ്ക്കു പിന്നാലെ പാഞ്ഞുനടക്കുന്ന കോണകമുടുത്ത വയറുചാടി നാടന്‍ കുട്ടികള്‍.
അതാണ് ആ നാടിന്റെ മുഖച്ഛായ. തീവണ്ടിക്കുപോയാല്‍ കുറ്റിപ്പുറത്തിറങ്ങാം. അപ്പോള്‍ പക്ഷേ പുഴ കടക്കണം. നന്നേ ഇരുട്ടുന്നതിനു മുമ്പാണെങ്കില്‍ കടത്തുതോണിയില്‍ അക്കരെ കടക്കാം. യോഹന്നാന്റെ അപ്പന്റെ വക കടത്തുതോണിയാണ്. അപ്പന്‍ ഇന്നു ജീവിച്ചിരിപ്പില്ല. ഇന്നുള്ളത് യോഹനന്നാനും അവന്റെ പെമ്പിളയും ആറു മക്കളുമാണ്. മൂത്ത മകന് പൊന്നാനിക്കടുത്ത് ഒരു ഓട്ടുകമ്പനിയില്‍ ജോലിയുണ്ട്. മറ്റ് പിള്ളേരൊക്കെ പറങ്കിയണ്ടി പെറുക്കി വിറ്റു കാശുണ്ടാക്കുന്നു.
പതിവുകാരല്ലാത്തവരോടെല്ലാം യോഹന്നാന്‍ തന്റെ പഴയ കഥകള്‍ പറയും. കേട്ടാലും ശരി കേട്ടില്ലെങ്കിലും ശരി. യോഹന്നാനും അവിടങ്ങളിലെ പിള്ളേരെപോലെയാണ്. കോണകമുടുക്കാറില്ല.
യോഹന്നാന്‍ കോണകമുടുക്കാറില്ല എന്നത് വായിച്ചപ്പോള്‍ ലെച്ചുവിന്റെ മനസ്സില്‍ വന്നത് ഒരു വേനല്‍ക്കാലത്ത് പാന്റി ഇടാതെ ഉറങ്ങാന്‍ കിടന്നതാണ്. ചൂടത്ത് അറിയാതെ പാവാട പൊക്കികിടന്നുപോയി. രാത്രിയിലെപ്പേഴോ ഉണരുന്നത് യോനിഭാഗത്ത് എന്തോ ഇഴയുന്നത് പോലെ തോന്നിയിട്ടാണ്. വേറൊന്നുമല്ലായിരുന്നു ഒരു പല്ലി,. മുകളില്‍ നിന്ന് നേരെ കൃത്യംതന്റെ യോനിമേല്‍ വീണതാവും. ഭാഗ്യത്തിന് അകത്തേക്ക് കയറിപ്പോയില്ല…. അതോര്‍ത്ത് ലെച്ചു ചെറുതായി മന്ദഹസിച്ചിട്ട് ആസ്വദിച്ച് നോവല്‍ വായന തുടര്‍ന്നു.
സൂര്യനെതിരെ കാലുകള്‍ കവച്ചുനിന്ന് തോണിയുന്തുമ്പോള്‍ അവന്റെ നേരിയ ഒറ്റമുണ്ടിനുള്ളില്‍ നാണം തോന്നിക്കുന്നതെല്ലാം വ്യക്തമായി കാണാം.
നാണം തോന്നിക്കുന്നതെല്ലാം… ഹോ… ലത്… ലെച്ചുവിന്റെ മനസ്സില്‍ യോഹന്നാന്റെ ലിംഗത്തെ കുറിച്ചുള്ള ചിത്രം തെളിഞ്ഞു….. അറിയാതെ വായതുറന്ന് ശ്വാസം ഉള്ളിലേക്കെടുത്ത് പോയി ആ കൗമാരക്കാരി.
പതിവുകാരല്ലാത്ത പെണ്ണുങ്ങള്‍ മുഖം കുനിച്ചിരുന്നകളയും. പതിവുകാരികള്‍ ഊറി ഊറി ചിരിക്കും. പള്ളിക്കൂടത്തില്‍ പോകുന്ന കുട്ടികള്‍ ചുണ്ടുകടിച്ച് ചുറ്റും നോക്കും. കാര്യം മനസ്സിലാവാത്ത യോഹന്നാന്‍ ഇടയ്ക്കിടക്കു ചോദിക്കും
‘ഇങ്ങളൊക്കെ എന്തുകണ്ടിട്ടാ ഈ ചിരിക്കണെ?’ അപ്പോള്‍ കുട്ടികള്‍ കൂടുതല്‍ ചിരിക്കും. ഒപ്പം യോഹന്നാനും.
തോണിയിറങ്ങിയാല്‍ കണ്ണെത്താത്ത ദൂരത്തോളം പായ് വിരിച്ചപോലെ പരന്നു കിടക്കുന്ന പാടമാണ്. വടകക്കത്തെ വീടിന്റെ പടിക്കലോളം പോത്തുവണ്ടിക്കുപോകാന്‍ പറ്റിയ വീതിയുള്ള വരമ്പുണ്ട്. കഷ്ടിടച്ച് കാറും പോകും. പക്ഷേ, അന്ന് ആ ദിക്കില്‍ ആര്‍ക്കും കാറുണ്ടായിരുന്നില്ല. വടക്കത്തുപടി കഴിഞ്ഞഅ വഴുക്കുന്ന വരമ്പത്തുകൂടി വീണ്ടും മൂന്നുനാഴിക നടന്നാല്‍ പുത്തനങ്ങാടിയിലെത്താം.