“സാർ ഇവിടുന്ന് അമ്പത് മീറ്റർ മുന്നോട്ട് പോയാൽ വലത്തോട്ട് ഒരു ചെറിയ റോഡ് കാണാം അതിലൂടെ ഒരു കിലോമീറ്റർ പോയാൽ ഒരു ശിവക്ഷേത്രം കാണാം. അതിനു പിന്നിലാണ് അവന്റെ വീട്.”
“ശരി എങ്കിൽ ഞാൻ പോകുന്നു എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ നമുക്ക് വീണ്ടും കാണാം.” അയാളുടെ യാത്ര പറഞ്ഞുകൊണ്ട് നന്ദൻ മേനോൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് വോയിസ് റെക്കോർഡർ ഓഫ് ചെയ്തു. ശേഷം അയാൾ ബൊലേറോയ്ക്ക് നേരെ നടന്നു അതിൽ കയറി സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു.
അത് കാത്തുനിന്ന പോലെ കുറച്ച് അപ്പുറത്തെ മാറി നിർത്തിയിരുന്ന ലോറിയുടെ എൻജിൻ മുരൾച്ചയോടെ സ്റ്റാർട്ടായി.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
അരുൺ നേരത്തെ തന്നെ ഓഫീസിലെത്തി. വാതിൽ തുറന്നപ്പോഴാണ് ഒരു മടക്കിയ നിലയിലുള്ള പേപ്പർ നിലത്ത് കിടക്കുന്നത് കണ്ടത്. അവൻ അതും കയ്യിലെടുത്ത് കൊണ്ട് തന്റെ കസാരയിൽ ഇരുന്നു.
പേപ്പർ നിവർത്തി ആകാംഷയോടെ അരുൺ അതിലേക്ക് മിഴികൾ നട്ടു.
നിങ്ങൾക്ക് ഞാനൊരു മുന്നറിയിപ്പ് തന്നതായിരുന്നു. പക്ഷേ നിങ്ങളത് കേട്ടില്ല. അത് കൊണ്ട് നിങ്ങൾക്കൊരു അടയാളം കൂടി തരുന്നു. വ്യാപാരി രാജന്റെ മരണം നിങ്ങൾ ഇരന്ന് വാങ്ങിയതാണ്.
അരുണിന്റെ നെറ്റിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകാൻ തുടങ്ങി.ഇന്നലെ രാത്രി നന്ദൻ മേനോൻ രാജനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. അത് ഇന്ന് വന്നിട്ട് കേൾകാമെന്നായിരുന്നു കരുതിയത്. തന്റെ മനസ്സിന്റെ ഭാരം വർദ്ധിച്ചു വരുന്നതായി അവനനുഭവപ്പെട്ടു.
തുടരും……..
കഴിഞ്ഞ ഭാഗങ്ങളെക്കാൾ കൂടുതൽ എഴുതിയിട്ടുണ്ട് എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.