“‘ എടി … എടി ചേച്ചീ … എടീ ..ഞാനാ രുക്കു ..രുക്കുവാടീ “‘ രണ്ടാം ദിവസം രാഗിണി കണ്ണ് തുറന്നെന്തോ പറയുന്നത് പോലെ കണ്ടപ്പോൾ രുഗ്മിണി അവളുടെ തലക്കിലിരുന്നു തലയിൽ തലോടി ..
“‘ ശാ ..ശാരദാ മ്മ …. ശാരദാമ്മ ..”‘ അവൾ പിറുപിറുത്തത് കേട്ട രുഗ്മിണിയുടെ കണ്ണുകൾ സജലങ്ങളായി .
ഡ്രിപ്പ് മാറ്റി ജ്യൂസും മറ്റും കഴിക്കാൻ തുടങ്ങിയ രാഗിണി പതിയെ പതിയെ ജീവിതത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരുന്നു .ഒരു കാരണവശാലും അവൾ പറയാതെ നടന്ന കാര്യങ്ങളെ കുറിച്ചവളോട് ചോദിക്കരുതെന്നു ഡോക്ടർ പറഞ്ഞിരുന്നത് കൊണ്ട് രുഗ്മിണി പിന്നെയതിന് ശ്രമിച്ചില്ല . ജെയ്മോന്റെ നിർബന്ധത്തിന് വഴങ്ങി കേസില്ലായെന്ന് പറഞ്ഞതിനാൽ , സൂര്യന്റെ പണവും കാശും വാങ്ങിയ പോലീസും മൊഴിയെടുക്കാനോ മറ്റും പിന്നെ വന്നതുമില്ല .
വീട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞാണ് രാഗിണി ശാരദാമ്മ മരിച്ചെന്ന വിവരം അറിയുന്നത് . അന്നാ സംഭവത്തിന് ശേഷം അവൾ അധികം സംസാരിച്ചിരുന്നില്ലെങ്കിലും സ്വന്തം കാര്യങ്ങൾക്ക് രുഗ്മിണിയെ ബുദ്ധിമുട്ടിച്ചിരുന്നില്ല . പലഹാരങ്ങൾ ഉണ്ടാക്കുന്നത് ജെയ്‌മോൻ പറഞ്ഞതിനാൽ രുഗ്മിണി നിർത്തി വെച്ചിരുന്നു തത്കാലത്തേക്ക് .
മനോജ് കോളേജിൽ വരാൻ തുടങ്ങിയിരുന്നെങ്കിലും ഒരു കാരണവശാലും രുഗ്മിണിയുടെ മുന്നിൽ പെടാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു . തന്റെയും തന്റെ ആളുകളുടെയും ശ്രദ്ധ ഇപ്പോഴും വീട്ടിൽ കാണുമെന്നു പറഞ്ഞു നിർബന്ധിച്ചാണ് ജെയ്‌മോൻ രുഗ്മിണിയെ കോളേജിൽ വിട്ടത്
ഒരു ദിവസം പതിവുപോലെ രുഗ്മിണി കോളേജിലേക്ക് യാത്രയായി ഗേറ്റിങ്കൽ എത്തിയപ്പോഴാണ്
ജെയ്മോന്റെ കോൾ അവൾക്ക് വന്നത് . മറുവശത്ത് ജെയ്മോന്റെ പരിഭ്രാന്തി നിറഞ്ഞ സ്വരം കേട്ടതും രുഗ്മിണി സ്‌കൂട്ടർ നിർത്തി
“‘എന്താ ..എന്താ അങ്കിൾ ?”
മറുവശത്തുനിന്നുമുള്ള മറുപടി കേട്ടതും അവൾ സ്‌കൂട്ടർ വട്ടം തിരിച്ചു . അവളുടെ സ്‌കൂട്ടർ റോഡിലൂടെ പാഞ്ഞപ്പോൾ കോളേജിന്റെ ഗേറ്റ് കടന്നു കുറെ ബൈക്കുകളും പുറകെ പാഞ്ഞു .
“‘ എവിടെയാ ..എവിടെയാ രാഖി ?’”‘ കോളനിക്കടുത്തുള്ള ക്ലിനിക്കിൽ വിഷാദനായി ഇരിക്കുന്ന ജെയ്മോന്റെ അടുത്തേക്കവൾ പാഞ്ഞെത്തി .
“‘ മോളെ .. അവൾ ..അവൾ ഡോക്ടറുടെ റൂമിലുണ്ട് “” അത് കേട്ടതും രുഗ്മിണി ഡോക്ടർ സീതാലക്ഷ്മി എന്നെഴുതിയ റൂമിന്റെ ഹാഫ്‌ഡോർ തുറന്നകത്തേക്ക് കയറി
“‘എന്താ ..എന്താ പറ്റിയെ ഡോക്ടർ “”‘ രുഗ്മിണിയെ അറിയാവുന്ന ഡോക്ടർ അവളെ കണ്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു .
“‘രുക്കൂ ..രാഖിക്ക് … രാഖിക്കൊന്നുമില്ല .. ബട്ട് ..ബട്ട് “” സീതാലക്ഷ്‍മി രുഗ്‌മിണിയുടെ കയ്യിൽ മുറുകെ പിടിച്ചിട്ട് മെല്ലെ പറഞ്ഞു
” ബട്ട് ..ഷീ ഈസ് പ്രഗ്നൻറ് “”
“‘തുടരും “”
സ്നേഹത്തോടെ -രാജ