“നാളെ വെള്ളിയാഴ്ച അല്ലേ.? നമുക്ക് ഇന്ന് എന്തെങ്കിലും ചെയ്യാൻ ഉണ്ടോ.?
“തൽക്കാലം ഒരു കല്യാണ കേസില്ലേ.? നമുക്ക് തൽക്കാലം അതിന്റെ പിന്നാലെ പോകാം. അല്ല.. നീയെന്താ നാളെ വെള്ളിയാഴ്ച അല്ലേ എന്ന് ചോദിച്ചത്.?” സംശയത്തോടെ നെറ്റി ചുളിച്ചു കൊണ്ട് ഗോകുൽ ചോദിച്ചു.
“ഒന്നുമില്ല ഗോകുൽ. നാളത്തേക്ക് രശ്മിയെ കാണാതായിട്ട് പതിനൊന്ന് ദിവസമായി. ഇതുവരെ കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല. നമ്മൾ ഈ കേസ് അന്വേഷിക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസവും ആയിരിക്കുന്നു.” നിരാശയോടെ അരുൺ പറഞ്ഞു.
“നിരാശനാവുകയൊന്നും വേണ്ട അരുൺ. നമ്മൾ ഒരാഴ്ചയ്ക്കു ശേഷമല്ലേ കേസന്വേഷണം ആരംഭിച്ചത്. അതിന്റെതായ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും. അത് സ്വാഭാവികമാണ്.”
“നിരാശയൊന്നുമല്ല ഗോകുൽ. ഒരു വസ്തുത പറഞ്ഞെന്നേയുള്ളൂ. തൽക്കാലം നമുക്ക് ആ കല്യാണ ചെറുക്കനെ കുറിച്ചുള്ള ഡീറ്റൈൽസ് തിരക്കി ഇറങ്ങാം.”
“അല്ല… രശ്മിയുടെ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ഒരു ഫയലിൽ ആകേണ്ടേ.”
“വേണം നാളെ രാവിലെത്തെ അന്വേഷണം കൂടി കഴിയട്ടെ. എന്നാൽ എല്ലാം ഒരു ഓർഡറിൽ ആക്കാൻ കഴിയുമെന്ന് തോന്നുന്നു.”
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
അടുത്ത ദിവസം രാവിലെ തന്നെ അരുൺ ഓഫീസിലെത്തി. ഷട്ടർ ഉയർത്തിയപ്പോൾ ആണ് അവൻ മടക്കിയ നിലയിൽ ഒരു പേപ്പർ വാതിലിനടുത്ത് കണ്ടത്. അവൻ വേഗം കുനിഞ്ഞ് അതെടുത്തു. ശേഷം വാതിൽ തുറന്ന് അവൻ തന്റെ കസേരക്കരികിലേക്ക് നടന്നു.
അവൻ കസേരയിലേക്ക് ഇരുന്നുകൊണ്ട് പേപ്പറിന്റെ മടക്കുകൾ നിവർത്തി. അതിലെ വാചകങ്ങളിലൂടെ അവന്റെ കണ്ണുകൾ അരിച്ചിറങ്ങി. അതിന്റെ സംഗ്രഹം മനസ്സിലാക്കിയ അവൻ ആ കടലാസ് മുഖത്തേക്ക് അമർത്തിവെച്ച് ഇതികർത്തവ്യാമൂഢനായി ഇരുന്നു.
തുടരും……..