ഇടയ്ക്കിടെ കേസിന്റെ കാര്യത്തിനായി സ്റ്റേഷനിലും വക്കീലിന്റെ അടുത്തതും അവർ പോകുമായിരുന്നു. കേസ്സ് നടത്തി അവർക്ക് ശിക്ഷ വാങ്ങി കൊടുക്കണം എന്നുള്ളത് വിജയന് വാശിയായിരുന്നു.
സീതാലക്ഷ്മിക്ക് അതിനൊപ്പം മൂളികൊടുക്കാനെ പറ്റുകയുള്ളു.
മാധവന് വക്കീലിനെ കാണാൻ പോകുന്നത് വല്ലാത്ത ഇഷ്ട്ടമായിരുന്നു. വക്കീലിന്റെ മകൾ ആയിരുന്നു അവനെ പ്രലോഭിപ്പിച്ചത്.
അനിത പിള്ള …….
അച്ഛൻ വക്കീൽ കേസ്സുകൾ ഏറ്റെടുക്കാൻ മാത്രം. കേസ്സുകൾ വാദിച്ചു ജയിക്കുന്നതും മറ്റും മകൾ വക്കീൽ. സുന്ദരി….. സമർത്ഥയും…. വിവാഹ മോചിതയും.
പ്ളേ സ്‌കൂളിൽ പോകുന്ന ഒരു വായാടി കുഞ്ഞു മാലാഖ മോളാണ് അവർക്കുള്ളത്. അതിനോട് ഓരോന്ന് ചോദിച്ചിരിക്കാൻ മാധവന് വല്ലാത്ത ഇഷ്ട്ടമായിരുന്നു.
ഒരിക്കൽ അവൻ അമ്മയോട് ചോദിച്ചു ….. എന്റെ ഇത് പോലെ ഒരു അനുജത്തിയെ പ്രസവിക്കാതിരുതെന്ന് …..
സീതാലക്ഷ്മി തമാശയിൽ വന്നവനെ കളിയാക്കി. സത്യത്തിൽ കൂടപ്പിറപ്പുകൾ ഇല്ലാത്തതിന്റെ വിഷമം അവൻ അറിയുകയായിരുന്നു.
മാധവന് നടക്കാൻ സാധിക്കുന്ന അവസ്ഥയായപ്പോൾ സീതാലക്ഷ്മിയും ഗൾഫിലേക്ക് തിരിച്ചു.
മാധവന്റെ അടുത്ത് കുറച്ച് ദിവസ്സം താമസിച്ചിട്ട് വന്നാൽ മതിയെന്ന് വിജയൻ പറഞ്ഞെങ്കിലും അവളത് കൂട്ടാക്കിയില്ല. ബിസ്സിനസ്സ് അവിടെ ആകെ കുളമായിക്കാണും എന്നായിരുന്നു ‘അമ്മ കണ്ട ന്യായം.
അമ്മയുടെ മുഖം തെളിയാത്തതിന്റെ കാരണവും മാധവന് മനസ്സിലായില്ല…….
ഒടുവിൽ വിജയനും, സീതാലക്ഷ്മിയും ഗൾഫിലേക്ക് പറന്നു …..
ദിവസ്സങ്ങൾ പലതും അങ്ങനെ കടന്ന് പോയി …….
————————————————————
രാത്രി മൂന്നാല് പെഗ്ഗ് അകത്താക്കി ഉറക്കത്തെ വരവേൽക്കാൻ വേണ്ടി കിടക്കയിൽ മലർന്ന് കിടക്കുന്ന നേരത്തായിരുന്നു ഫോൺ ശബ്‌ദിച്ചത്.
അനിതാ പിള്ള …… വക്കീലിന്റെ മകൾ…..
സ്ക്രീനിൽ നമ്പർ കണ്ടപ്പോൾ മാധവനിൽ ചെറിയൊരു അതിശയം തോന്നി. അതും ഈ നേരത്ത്.
മാധവൻ ഫോണെടുത്തു.
” . …… ഹായ് …. മാധവൻ ….. ഒരു ഹെൽപ്പ് വേണമായിരുന്നു ….. “.
” . ….. പറയൂ …..മാഡം “.
മദ്യത്താലുള്ള നാവിന്റെ കുഴച്ചിൽ അറിയാതിരിക്കാൻ ഗൗരവം കൊണ്ടു.
” …… നിങ്ങളുടെ വീടിന്റെ അടുത്ത് വച്ച് കാർ ബ്രെക്ക് ഡൗൺ ആയി …… ഞാൻ മാത്രമേ ഉള്ളൂ … ഇത്തിരി കാട് പിടിച്ച ഭാഗമാണ് ……. പറ്റുമെങ്കിൽ ഇവിടെ വരെ വരാമോ !!!! “.