പ്രത്യക്ഷത്തിൽ അങ്ങനെ തോന്നുമെങ്കിലും, സത്യത്തിൽ തന്റെ അമ്മ അത് ആസ്വദിക്കുകയല്ലേ ചെയ്തത് ?????.
ഉത്തരം കിട്ടാത്ത ചിന്തകളിൽ മുഴുകവേ സീതാലക്ഷ്മി ചായയുമായി അവന്റെ അടുത്തേക്ക് വന്നു. നടത്തത്തിനൊക്കെ നല്ല ചുറു ചുറുക്ക്. അവരുടെ കവിൾ തടം സന്തോഷത്താൽ ചുകന്നിരിക്കുന്നു. മുഴുവനായും ശ്രദ്ധിക്കുബോഴേക്കും ഹാളിലെ ഇരുട്ടിലേക്ക് അവർ കടന്നിരുന്നു.
” ….. മോനെ കാലിന്റെ വേദന എങ്ങിനെയുണ്ട് ????? . വിജയനങ്കിൾ വന്നാൽ ഡോക്ട്ടറുടെ അടുത്ത് പോകാട്ടോ ..അങ്കിളിനെ ഫോൺ ചെയ്തിട്ടുണ്ട് …ഇപ്പോൾ വരും കേട്ടോ …..”. സീതാലക്ഷ്മി അവനോടായി ചോദിച്ചു.
സീതാലക്ഷ്മി അടുത്ത് വന്നിരുന്നുകൊണ്ട് ചോദിച്ചു. അതൊന്നും വേണ്ടെന്ന് തലയാട്ടിക്കൊണ്ട് അവൻ വിതുമ്പി.
” ….. എനിക്ക് അമ്മയെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ …… “. അവന്റെ വിതുമ്പലിന് ശക്തി കൂടി.
സീതാലക്ഷ്മി അവനെ അടക്കം പിടിച്ചു.
” ….. മോനേ …. ഈ അമ്മയ്ക്ക് ഒന്നും പറ്റിയിട്ടില്ല …. ഇനി അഥവാ എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ അത് നന്നായി ഒരു ഡെറ്റോൾ സോപ്പിട്ട് കുളിച്ചാൽ പോകുന്നതേ ഉള്ളൂ …. “.
സീതാലക്ഷ്മി കരയുന്ന മകനെ അടക്കം പിടിച്ച് ആശ്വസിപ്പിച്ചു.
അവന്റെ അമ്മയിൽ നിന്ന് അത് കേട്ടപ്പോൾ അവനൊരു ആശ്വാസമുണ്ടായി. പിന്നെയും എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. അപ്പോഴേക്കും വിജയൻറെ വണ്ടി വീടിന്റെ മുന്നിൽ വന്ന് നിന്നു.
വിജയൻ അതി വേഗത്തിൽ വീടിന്റെ ഉള്ളിലേക്ക് കയറി വന്നു.
“……. സീതേ നിനക്കും മോനും കുഴപ്പമൊന്നുമില്ലല്ലോ അല്ലെ …. “.
വന്ന പാടെ അയാൾ അവരോട് ചോദിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞിട്ടും അയാൾ മാധവനെയും സീതാലക്ഷ്മിയെയും കൂട്ടി ഹോസ്‌പിറ്റലിൽ പോകാൻ നിർബന്ധിച്ചു.
അങ്ങനെ അവർ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി സംഭവം നടന്ന സ്ഥലം വിജയന് കാണിച്ച് കൊടുത്തു. ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ വാറുണ്ണിയും ആന്റണിയും ബോധമില്ലാതെ ഉറങ്ങുന്നത് ഞങ്ങൾ കണ്ടു.
പല്ല് ഞെരിച്ചുക്കൊണ്ട് വിജയൻ ഹോസ്പ്പിറ്റലിലേക്ക് വണ്ടിയെടുത്തു.
തലയിലേറ്റ മുറിവിന് അധികം സാരമുള്ളതായിരുന്നില്ല. പക്ഷെ കാൽ പാദത്തിനേറ്റ ക്ഷതം മാറാൻ കുറച്ച് നാൾ പിടിക്കുമെന്ന് ഡോക്റ്റർ പറഞ്ഞു.
ഇതിനിടയിൽ പോലീസ് അവിടേക്ക് വന്നു. സംഭവിച്ച കാര്യങ്ങൾ സീതാലക്ഷ്മിയോടും മാധവനോടും ചോദിച്ചറിഞ്ഞു. വിജയനങ്കിളുടെ ഒപ്പം പഠിച്ച ആളായിരുന്നു അപ്പോഴത്തെ കമ്മീഷണർ. അതിനാൽ വന്ന എസ് ഐ വളരെ അനുഭാവപൂർവ്വമായിരുന്നു പെരുമാറിയത്.