കുമാരി പണിയെല്ലാം തീർത്തു എപ്പോഴോ പോയിരുന്നു. ഞാൻ എഴുന്നേറ്റു പോയി മുഖം കഴുകി വന്നു. കുമാരി എനിക്കുവേണ്ടി ഫ്ലാസ്കിൽ കട്ടൻ ഉണ്ടാക്കി വെച്ചിരുന്നു. ഞാൻ ചായയുമായി ബാൽക്കണിയിൽ വന്നിരുന്നു. ഇപ്പോഴും മനസ്സിൽ നിന്നു ആ സുന്ദര രൂപം മാഞ്ഞിട്ടില്ല. നാളെ മുതൽ ഫീൽഡിൽ ഇറങ്ങി കളിക്കണം. എന്നാലേ ആ ചേച്ചിയിലേക്കു എനിക്ക് എത്തിച്ചേരാൻ കഴിയൂ.
ഞാൻ ചായ കുടിച്ച് കഴിഞ്ഞു പുറത്തിറങ്ങി. ഡിന്നർ പുറത്തുപോയി കഴിക്കാം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഞാൻ അപാർട്മെന്റിന്റെ താഴെ ലോണിൽ വാക് വേയിലൂടെ കുറച്ച് നടന്നു. സായാഹ്ന സമയത്തു ഒരുപാട് പേർ നടക്കാൻ ഇറങ്ങുന്ന സ്ഥലമാണ്. ഞാൻ ടെന്നീസ് കോർട്ടിന്റെ അടുത്തെത്തിയതും എന്നെ ആരോ വിളിക്കുന്ന പോലെ തോന്നി തിരിഞ്ഞുനോക്കി.
“ഹേയ് ശരത്, ഇവിടെ.. ഇവിടെ.. ”
ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അവിടെ കോർട്ടിന് പുറത്ത് മേനോൻ സാർ ഇരിക്കുന്നുണ്ടായിരുന്നു. നേരത്തെ കുമാരി പറഞ്ഞ ഇരുപതു സി യിലെ താമസക്കാരാണ് മേനോൻ സാറും ഫാമിലിയും. മേനോൻ സാർ ഇവിടുത്തെ ഒരു ഇന്റർനാഷണൽ സ്കൂളിന്റെ പ്രിൻസിപ്പൽ ആയിരുന്നു. ഇപ്പൊ പ്രായമായി എന്ന് പറഞ്ഞു ജോലി നിറുത്തി. എന്നാലും ഒരു അറുപത്തഞ്ചു വയസ്സ് കാണും. മേനോൻ സാറിന് മൂന്നു മക്കളാണ്. മൂത്തത് പെണ്ണ് സ്റ്റെഫി ഭർത്താവിന്റെ വീട്ടിലാണ്. മകൻ കല്യാണം കഴിഞ്ഞു അമേരിക്കയിൽ ആണ്. ഇളയവൾ
പ്രെറ്റി, ഇപ്പൊ സെന്റ് തെരേസ്സ കോളേജിൽ പഠിക്കുന്നു. ഭാര്യ സുഷമ, , അമ്പത്തെട്ടു വയസ്സ് ഹൌസ് വൈഫ് ആണ് എന്നാലും മഹിളപ്പടയുടെ നേതാവാണ്.
മേനോൻ സാർ ആണ് ഞങ്ങളുടെ അസോസിയേഷൻ പ്രസിഡന്റ്. ഞാൻ മേനോൻ സാറിന്റെ അടുത്തേക്ക് നടന്നു കൂടെ സുഷമ മേടം ഉണ്ടായിരുന്നു.
ഞാൻ : ഹായ് സാർ…
മേനോൻ : വാ ശരത്… ഇരിക്കൂ…
മേനോൻ സാർ ഇരിക്കുന്ന ബെഞ്ചിൽ കുറച്ച് സ്ഥലം വിട്ടു എന്നോട് ഇരിക്കാൻ പറഞ്ഞു. എനിക്കും സുഷമ മേടത്തിനും നടുവിൽ മേനോൻ സാർ ഇരുന്നു. സുഷമ മേടത്തെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ സംസാരിച്ചിട്ടില്ല.
മേനോൻ : താങ്ക്സ് ശരത്… ഇന്ന് ഞങ്ങൾക്ക് വേണ്ടി കുമാരിയെ അഡ്ജസ്റ്റ് ചെയ്തതിനു.
ഞാൻ :അതൊന്നും കുഴപ്പമില്ല സാർ. പിന്നെ സാറിന്റെ ആരോ മരണപെട്ടു എന്ന് കുമാരി ചേച്ചി പറഞ്ഞു. ഇങ്ങനെയുള്ള സിറ്റുവേഷനിൽ അല്ലെ നമ്മൾ പരസ്പരം സഹായിക്കേണ്ടത്.
മേനോൻ : യാ… യൂ ആർ റൈറ്റ്… പിന്നെ എങ്ങനെ പോകുന്നു തന്റെ ജോലികൾ ഒക്കെ…
ഞാൻ : ഗോയിങ് വെൽ സാർ… സാർ എന്നും വരാറുണ്ടോ നടക്കാൻ?
മേനോൻ : യെസ്… വയസ്സായില്ലേ… കൊളെസ്ട്രോൾ പ്രഷർ എല്ലാം തലപൊക്കി തുടങ്ങി.
ഇത് കേട്ട് ഞാൻ ഒന്ന് ചിരിച്ചതേ ഉള്ളു. ഞങ്ങൾക്കിടയിൽ ഒരു നിശബ്ദത വന്നു.
മേനോൻ : പിന്നെ ശരത്… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…
ഞാൻ : എന്താണ് സാർ…
കാര്യമെന്താണെന്നു പറയാതെ തന്നെ എനിക്ക് മനസിലായി. എന്നാലും വെറുതെ ഞാൻ ചോദിച്ചു. ഇത്ര നേരം മൈൻഡ് ചെയ്യാതിരുന്ന സുഷമ ഞങ്ങള്കിടയിലേക്കു ശ്രദ്ധിക്കാൻ തുടങ്ങി.
മേനോൻ : ശരത്തിനറിയാലോ… ഇവിടെ താമസിക്കുന്നവർ എല്ലാം ഫാമിലി ആയിട്ടുള്ളവർ ആണ്. ഞങ്ങൾ ബാച്ചിലേഴ്സിനു ഇവിടെ ഇടം കൊടുക്കാറില്ല. ഇപ്പൊ എല്ലാവരും കംപ്ലയിന്റ് ചെയ്യുന്ന കാര്യമാണ്. ശരത്തിന്റെ ഫ്ലാറ്റിൽ ആരൊക്കെയോ വന്നുപോകുന്നുണ്ട് എന്ന്. അതും കൂടുതൽ സ്ത്രീകൾ ആണെന്ന്. അടുത്ത അസോസിയേഷൻ മീറ്റിംഗിൽ ഇതിനെതിരെ ആക്ഷൻ എടുക്കാൻ എന്നോട് പറഞ്ഞിട്ടുണ്ട്. അതിനു മുൻപ് ശരത്തിനോട് ഒന്ന് പറയണം എന്ന് തോന്നി.
ഞാൻ പ്രതീക്ഷിച്ചതു തന്നെയാണ് മേനോൻ സാർ പറഞ്ഞത്. ഞാൻ ഒന്നാലോചിച്ചിരുന്നു.
മേനോൻ : എന്താ ശരത്തിനു ഒന്നും പറയാനില്ലേ.?
ഞാൻ : ഞാൻ എന്ത് പറയാനാ സാർ, ഇവിടെ ആരും കാലം മാറിയതൊന്നും അറിഞ്ഞിട്ടില്ലേ?? ഞാൻ അമേരിക്കൻ ബേസ്ഡ് ആയിട്ടുള്ള കമ്പനിക്ക് വേണ്ടി കേരളത്തിൽ എന്റെ വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്ന കാലമാണിത്. എന്നെ കാണാനും വർക്കിൽ ഹെല്പ് ചെയ്യാനും അങ്ങനെ പലരും വരും. അതെല്ലാം ഈ അപാർട്മെന്റിന്റെ നിയമങ്ങൾക്കനുസരിച്ചാണ്. എല്ലാവരും താഴെ രെജിസ്റ്ററിൽ എൻട്രി ചെയ്തിട്ടാണ് വരുന്നത്. ഇവിടെ അനുവദിച്ച വിസിറ്റിംഗ് ടൈമിൽ ആണ് വരുന്നത്. ഞാൻ എന്റെ അടുത്ത ഫ്ലാറ്റിൽ ഉള്ളവർക്ക് പോലും ശല്യമില്ലാതെയാണ് ജീവിക്കുന്നത്. മറ്റുള്ളവർ എല്ലാം എന്റെ ഫ്ലാറ്റിന്റെ വാതിക്കലേക്കു കണ്ണുംനട്ട് നോക്കിയിരിക്കുന്നതുകൊണ്ടാ ഇങ്ങനെയൊക്കെ തോന്നുന്നത്. എന്റെ പ്രൈവസി നഷ്ടപ്പെടുന്നു എന്ന് പറഞ്ഞു ഞാനാണ് ശെരിക്കും കംപ്ലയിന്റ് ചെയ്യേണ്ടത്.