തടിയൻ 4 [ഉന്മാദാസക്തി]

Posted by

“പുറത്തേക്കു ഇറങ്ങിയാൽ മതി. എനിക്കൊന്നു തനിച്ചു സംസാരിക്കാനാ. രാത്രി ഒരു 12 ഒക്കെയാവുമ്പോ, വരില്ലേ?”
“നീ വീട്ടിലേക്ക് വാ. നമുക്കവിടെ അകത്തിരുന്നു സംസാരിക്കാം. അവിടെ നമ്മളെ ആരും ശല്യപ്പെടുത്തില്ല. പുറത്തിറങ്ങി വെറുതെ എന്തിനാ , ആരെങ്കിലും കണ്ടാൽ അതുമതി.”
“ദേവൂമ്മ ഞാൻ പറയണത് പോലെ ചെയ്യാൻ പറ്റോ? ഇല്ലെങ്കിൽ വേണ്ട ഞാൻ വരണില്ല. ഇന്ന് കൂടിയേ സമയമുള്ളു ദേവൂമ്മേ, പ്ലീസ്…”
“ശോ, ഈ ചെറുക്കൻ, വാശി പിടിക്കല്ലേ കണ്ണാ… എന്തെങ്കിലും പ്രശ്നമായാൽ…”
“ഞാൻ പറഞ്ഞില്ലേ ദേവൂമ്മേ, പ്രശ്നമൊന്നുമില്ല. ദേവൂമ്മക്ക് പറ്റില്ലെങ്കിൽ ഞാൻ വരണില്ല.”
ഞാൻ കള്ളപ്പിണക്കം കാണിച്ചു.
“ഇവനെക്കൊണ്ട്‌ തോറ്റല്ലോ, മംമം ശരി ഞാൻ നോക്കാം.”
“ഞാൻ ഉമ്മറത്ത് കാത്തു നിൽക്കും. പുറത്തേക്കിറങ്ങി വരണോട്ടോ”.
“വരാന്നു പറഞ്ഞില്ലേ ചെക്കാ, പിന്നേം പിന്നേം ചോദിക്കല്ലേ, എനിക്കെന്തോ പേടി.”
പേടിയൊക്കെ ഞാൻ മാറ്റിത്തരാം. മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ തിരികെ ഓടിപ്പോയി. സമയം കടന്നു പോയി. ശ്യാമേച്ചി ആറേമുക്കാലിന് കൂടും കുടുക്കയും ഒക്കെ റെഡിയാക്കി ആറു മണിക്ക് പത്തു മിനിട്ടുള്ളപ്പോൾ ബൈ ബൈ പറഞ്ഞു. ഞാൻ മനസ്സിൽ പലതും കണക്കുകൂട്ടി വീട്ടിലേക്ക് ഇന്നില്ലന്നു വിളിച്ചു പറഞ്ഞ് കമ്പ്യൂട്ടറിൽ ഒരു ഇംഗ്ലീഷ് കുത്തുപടത്തിന്റെ സീടി ഇട്ടു കറക്കി. ഏഴു മണി വരെ സായിപ്പ് മദാമ്മയെ പല പൊസിഷനിൽ തകർത്തു പണ്ണുന്നത് കണ്ടു കഴച്ചു കുത്തിയിട്ടും ഞാൻ കൈപ്പിടിച്ചില്ല. ഒന്നര മണിക്കൂറിന്റെ കുത്ത്‌ കണ്ടു തീരാൻ നിൽക്കാതെ ഞാൻ ഓഫീസ് പൂട്ടിയിറങ്ങി. ബസ്സ് കയറി മറൈൻ ഡ്രൈവിൽ ചെന്നിറങ്ങി മഴവിൽ പാലത്തിനു മുകളിൽ നിന്ന് ചക്രവളാത്തിലേക്ക് നോക്കി നിന്നു. കായലിൽ നിരന്നു കിടക്കുന്ന കപ്പലുകളിൽ നിന്നും ഇരുട്ടിൽ മിന്നാമിനുങ്ങുകളെ പോലെ തെളിഞ്ഞു കാണാവുന്ന വെളിച്ചം നോക്കി നിന്നു നേരം കളഞ്ഞു. പിന്നെ അടുത്തുള്ള തീയേറ്ററിൽ പോയി കാത്തുകെട്ടി നിന്ന്‌ ആംഗലേയ സംഘട്ടന ചലച്ചിത്രത്തിന് സെക്കന്റ് ഷോയ്ക്കുള്ള ടിക്കറ്റ് എടുത്തു. സിനിമ ഓടിക്കൊണ്ടിരിക്കുമ്പോളും എന്റെ മനസ്സ് ബിനുവിന്റെ വീടിന്റെ പിന്നാമ്പുറവും അലക്കുകല്ലും പറമ്പും എല്ലാം ഇഞ്ചോടിഞ്ച് അളന്നു കൊണ്ടിരിക്കുകയായിരുന്നു. സിനിമ പതിനൊന്നു മണിക്ക് തീർന്നു ഞാൻ ബസ് കയറി, പതിനൊന്നര ആയപ്പോൾ ഇറങ്ങേണ്ട സ്റ്റോപ്പിന് മുൻപുള്ള സ്റ്റോപ്പിൽ ഇറങ്ങി ബിനുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു. എന്നത്തേയും പോലെ ആ സമയത്തു വഴിയിലൊന്നും ആരുമില്ല. ആകെയുള്ള പേടി സ്ട്രീറ്റ് ലൈറ് ആണ്. ഞാൻ വിറക്കുന്ന കാൽവെയ്പ്പോടെ ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കയറി മെല്ലെ ഗേറ്റ് അടച്ചു. ഗേറ്റിനോട് ചേർന്ന് ഏട്ടടിപ്പൊക്കത്തിൽ വളർന്നു നിറഞ്ഞു നിൽക്കുന്ന നന്ത്യാർവട്ടത്തിന്റെ നിഴലിൽ പതുങ്ങി നിന്നു. ഞാൻ മൊബൈൽ എടുത്ത് നോക്കി, പന്ത്രണ്ടാവാൻ അഞ്ചു മിനിറ്റ് കൂടിയുണ്ട്. പെട്ടെന്ന് ഉമ്മറത്തെ വാതിൽ ചെറിയ ശബ്ദത്തോടെ ഞരങ്ങി തുറന്നു. ഞാൻ വാതിൽക്കലെ ഇരുട്ടിലേക്ക് ഒന്നു കിടുങ്ങിക്കൊണ്ടു നോക്കിയപ്പോൾ വെള്ളചുറ്റിയ ദേവകിയമ്മയുടെ രൂപം പുറത്തേക്കിറങ്ങി വാതിൽ മെല്ലെ അടച്ച് എന്റടുത്തേക്കു വന്നു.

Leave a Reply

Your email address will not be published. Required fields are marked *