ചുറ്റും നടക്കുന്നതൊന്നും ഞാൻ കേൾക്കുകയോ കാണുകയോ ചെയുന്നില്ലായിരുന്നു. എങ്ങും നിശബ്ധമായി തോന്നിയ നിമിഷങ്ങൾ. പെട്ടന്നു ഒരു നിമിഷത്തിൽ എന്റെ ചെറുവിരൽ നന്ദുട്ടിയുടെ ചെറുവിരലുമായി മുട്ടി. പെടുന്നനെ നന്ദുട്ടിയുടെ വിരൽ ഒന്ന് ഒരു നിമിഷത്തേക്ക് മാറി വീടും പഴയതുപോലെ എന്റെ ചെറുവിരൽ മുട്ടി ഇരുന്നു. നിശബ്ദമായ നിത്യതപോലെ എനിക്ക് അപ്പോൾ അനുഭവപെട്ടു. ക്ലോക്കിലെ സൂചികൾ ഒന്നും ചലിക്കുന്നില്ല. ടി. വി നിശ്ചലമായതു പോലെ.
എത്രനേരം അങ്ങെനെ കടന്നുപോയി എന്ന് എനിക്ക് അറിയില്ല. ഒടുവിൽ ഞാൻ നോക്കുമ്പോൾ ഞങ്ങളുടെ ചെറുവിരൽ പരസ്പരം പിണഞ്ഞിരിക്കുവായിരുന്നു. നന്ദുട്ടി അപ്പോൾ ടി വി നിന്നും കണ്ണെടുക്കാതെ അതുതന്നെ നോക്കി ഇരിക്കുവായിരുന്നു. അവളുടെ മുഖത്തു ആർക്കും വായിച്ചെടുക്കാൻ കഴിയാത്ത, ഒരു സൂചനയും തരാത്ത ഒരു ഭാവം ആയിരുന്നു അപ്പോൾ. ഞാൻ ഞങ്ങളുടെ പിണഞ്ഞിരിക്കുന്ന ഞങ്ങളുടെ ചെറുവിരൽ നോക്കി ഇരുന്നു. പണ്ട് കുഞ്ഞുനാളിലെ നന്ദുട്ടി എന്റെ കൈകൾ ഇങ്ങെനെ പിടിച്ചു നടക്കുമായിരുന്നു. അതൊക്കെ ഒരു ഓർമ്മപോലെ പെട്ടന്ന് എന്നിൽ മിന്നി മറിഞ്ഞു.
ഞങ്ങൾ അങ്ങെനെ തെന്നെ ആ സോഫയിൽ ഇരുന്നു. രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടിയില്ല, നോക്കിയതും ഇല്ല. ഇതു പുതിയ ഒരു ബന്ധത്തിന്റെ തുടക്കമാണോ? അതോ ഉള്ള ബന്ധം ദൃഡമാക്കാൻ പോകുന്നതാണോ? ഞാൻ എന്നോട് തന്നെയായി ചോദിച്ചു.അപ്പോൾ ആ നിമിഷം എനിക്ക് തോന്നി ഞാൻ ഒരിക്കലും ആ വിരലുകൾ എന്നിൽ നിന്നും അക്കത്തില്ല എന്ന്. അകലാൻ സമ്മതിക്കില്ല എന്ന്.
ലക്ഷ്മി ഞങ്ങൾക്കിടയിൽ വരുന്നതുവരെ ഞങ്ങൾ അങ്ങനെ തന്നെ ഇരുന്നു ഒന്നും മിണ്ടാതെ, ഒന്നും പറയാതെ, ചെറുവിരൽ പിണഞ്ഞു ചേർന്ന് അങ്ങെനെ തന്നെ ഇരുന്നു.
ലക്ഷ്മി വന്നപ്പോൾ ഞങ്ങൾ തന്നെ അറിയാതെ ഞങ്ങൾ കൈകൾ മാറ്റി.
“ഒരനക്കവും ഇല്ലാലോ രണ്ടാളുടെയും’. ലക്ഷ്മി ചോദിച്ചു.
“ഞാൻ കുട്ടിക്കളി എക്കെ അവസാനിസിപ്പിച്ചു.” നന്ദുട്ടി ലക്ഷ്മിയെ നോക്കി പറഞ്ഞു.
“അത് നന്നായി. ഇപ്പോളെകിലും ബോധം വച്ചല്ലോ” ലക്ഷ്മി പറഞ്ഞു
“ഞാൻ ഇപ്പോൾ വരാമേ” എന്ന് പറഞ്ഞു ഞാൻ മുകളിലത്തെ നിലയിലെ എന്റെ റൂമിലേക്ക് പോകാൻ തുടങ്ങുമ്പോൾ നന്ദുട്ടി എന്നെ നോക്കുനുണ്ടായിരുന്ന്. ഞാൻ അവളെ നോക്കിയപ്പോൾ ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഒരു സെക്കന്റ് നേരത്തേക്ക് മിഴിയോട് മിഴി നോക്കി.
അത്താഴത്തിനു പതിവുപോലെ മൂന്നാളും ഒരുമിച്ചിരുന്നു വർത്തമാനം എക്കെ പറഞ്ഞു ചിരിചു കഴിച്ചു.അധികം വൈകാതെ തന്നെ ഞങ്ങൾ കിടക്കാനും പോയി.
അടുത്ത ദിവസം രാവിലെ എല്ലാം പതിവുപോലെ കടന്നുപോയി. ഞാൻ ഹോസ്പിറ്റലിലേക്കും ലക്ഷ്മിയും നന്ദുട്ടിയും കോളേജിലാകും പോയി. അന്ന് സാമാന്യം തിരക്കുള്ള ദിവസം ആയിരുന്നു. ഒരു സർജറി പോസ്റ്റിങ്ങ് ഉണ്ടായിരുന്നു. പെഷിയേറ്റിനെ പോസ്റ്റ് ഓപ്പറേറ്റീവ് കെയർ മാറ്റിയ ശേഷം ഞാൻ അല്പം ബ്രേക്ക് എടുക്കാനായി ബ്രേക്ക് റൂമിലേക്ക് പോയി ഒരു ചായ കൊടിച്ചു ഇരുന്നു. മൊബൈൽ എടുത്തു, നന്ദുട്ടി ക് മെസ്സേജ് ടൈപ്പ് ചെയ്തു.