ശക്തിയിൽ മുഖത്തെന്തോ പതിഞ്ഞതെ ഓർമ്മയുള്ളു.നോക്കുമ്പോൾ കലിതുള്ളി രാധിക നിന്ന് വിറക്കുന്നു.
“നീ എന്താ എന്നെക്കുറിച്ച് കരുതിയെ
കാമം മൂത്ത് ആളുകളെ വിളിച്ചുകേറ്റാൻ മാത്രം തരംതാന്നവളാണെന്നോ”അവന്റെ കോളറിൽ കുത്തിപ്പിടിച്ചവൾ അലറി
അതുപോലല്ലേ നിങ്ങളുടെ പെരുമാറ്റം അവനൊന്നു വിക്കി….
പെരുമാറ്റം.ഒരുകാര്യം ശരിയാ എനിക്ക് നിന്നോട് ഇഷ്ടമുണ്ട്.അന്ന് നിന്നോട് ചോദിച്ചതും ആ ഇഷ്ടത്തിന്റെ പുറത്താ.അത് ഒരു നിമിഷത്തെ ചാപല്യത്തിന്റെ പുറത്ത് തോന്നിയതല്ല.വ്യക്തമായ കരണങ്ങളുണ്ട് അതിനൊക്കെ.
എന്തു കാരണങ്ങൾ.
ഇതുപോലുള്ളവർക്ക് പറയാൻ അങ്ങനെ പലതുമുണ്ട്.
ശരിയായിരിക്കാം.നിനക്ക് ശ്രീയേട്ടൻ ആണല്ലോ വലുത്. ആ നീ തന്നെ എനിക്ക് ഒരു ഉത്തരം താ.കല്യാണം കഴിഞ്ഞിട്ട് വർഷം ഒന്നാവാനായി.ഇത്രനാളും ഞാൻ കന്യകയായിരിക്കാൻ മാത്രം നിന്റെ സാറിനെന്താ കുഴപ്പം.ഞാനെന്ത് തെറ്റ് ചെയ്തിട്ടാ അങ്ങേർക്കെന്താ ഇതിലും മാത്രം വലിയ ലക്ഷ്യങ്ങൾ…… മനസാക്ഷിസൂക്ഷിപ്പുകാരനല്ലേ അറിയാതിരിക്കില്ലല്ലോ.ഒന്നു പറഞ്ഞതാ.എന്താ ഉത്തരമില്ലല്ലേ.
ഇപ്പൊ മനസ്സിലായോ,ഞാനും ഒരു സ്ത്രീയല്ലേ.ഒരു ജീവിതം ആഗ്രഹിച്ചത് തെറ്റാണെങ്കിൽ ഇനി നിന്റെ മുൻപിൽ ഞാൻ വരില്ല…. ഞാൻ പോണു.
അകത്തുള്ള കരച്ചിൽ പുറത്തേക്ക് വരാതെ വാപൊത്തി അവൾ ഇറങ്ങിപ്പോയി.അവസാനം കേട്ട വാക്കുകൾ അവനൊരു ഷോക്ക് ആയിരുന്നു.ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ചുറ്റും നടക്കുന്നത്.
മനസ്സ് സ്വസ്ഥമല്ലാത്തതിനാൽ അവൻ പുറത്തേക്കിറങ്ങി.ശങ്കറിന്റെ വീട് കടന്നാൽ കുറുക്കുവഴിയാണെങ്കിലും ഇപ്പൊ വീടിനു തെക്കുവശത്തെ പഞ്ചായത്ത് വഴിയിലൂടെ അല്പം ചുറ്റി അവരുടെ വീടിനുമുന്നിലൂടെയാണ് പോക്ക്.ഉച്ചസമയം, പോവാൻ അധികം ഇടമില്ലാത്തതിനാൽ അവൻ ക്ലബ്ബിലെത്തി.അകത്തേക്ക് കയറുമ്പോൾ ഓഫീസിൽ
ആരോ സംസാരിക്കുന്നുണ്ട്.ശബ്ദം കേട്ടപ്പോഴേ അവനാളെ മനസ്സിലായി.’ശങ്കർ’ സെക്രട്ടറി സുധാകരനുമായി കത്തിവച്ചിരിപ്പാണ് കക്ഷി.
അല്ല ശങ്കറെ,എന്തായി കാര്യങ്ങളൊക്കെ.
അങ്ങനെ പോകുന്നു ചേട്ടാ.സുഖം, സ്വസ്ഥം.
വിശേഷം ഒന്നുമായില്ലേടാ…