അമ്മേ ശംഭു ആളാകെ മാറിയല്ലേ.ഇത്തിരി വണ്ണംവച്ചു. ദേഹം ഒക്കെ ഒന്നുടെ ഉറച്ചിട്ടുണ്ട്.അമ്പലത്തിൽ വച്ച് കണ്ടിട്ട് പെട്ടെന്ന് മനസിലായില്ല.
അതെയോ.എനിക്ക് ആ തോന്നലില്ലാ. വല്ലപ്പോഴും കാണുന്നകൊണ്ടാ. അതെങ്ങനാ നാട്ടിലേക്ക് വന്നോട്ടിപ്പോ എത്രയായീന്നാ.
ഞാൻ പറഞ്ഞത് തിരിച്ചെടുത്തു.പോരെ.
മ്മം,കഴിഞ്ഞില്ലേ.കഴിച്ചേക്കാം അല്ലെ മോളെ.
അമ്മ ചെന്നിരിക്ക്. ഞാൻ എടുത്തോണ്ട് വരാം.
ഊണുമേശക്കുചുറ്റും അവർ ഒത്തുകൂടി. വീണയുള്ളതിനാൽ ആവണം ശംഭു മൗനത്തിൽ ആയിരുന്നു.സാവിത്രിയും വീണയും നാട്ടുകാര്യങ്ങൾ കൊണ്ടുപിടിച്ചു സംസാരിക്കുന്നു.
ഇവനെന്താ അമ്മേ ഈ നാട്ടുകാരൻ അല്ലെ.ഇങ്ങനെ പതുങ്ങിയിരിക്കുന്നെ.
അത് നീയിരുന്നിട്ടാ.അല്ലാത്തപ്പോ നാക്ക് വായിൽ കിടക്കുന്നത് ചുരുക്കവാ.
അതെന്താ ശംഭു,എന്നോട് മിണ്ടാതെ നടക്കുന്നെ.
ഒന്നുല്ല.അവൻ കഴിച്ചെന്നു വരുത്തി എണീറ്റു.
മുഴുവനാക്കിയിട്ട് പോടാ.
മതി ടീച്ചറെ നിറഞ്ഞു.
ഓഹ് ഇങ്ങനൊരുത്തൻ.നീയുള്ളപ്പോഴെ ഈ മാറിനടക്കൽ ഉള്ളു.അവനുള്ളപ്പോ ഈ പരിസരത്ത് അടുക്കില്ല.എന്നാലും എല്ലാം കണ്ടറിഞ്ഞു ചെയ്തോളും.
ശരിയാക്കാം അമ്മേ. നാളെ എനിക്കൊന്ന് വീടുവരെ പോണം.അത്യാവശ്യമാ.അവനെയും കൂടിയാലോ അമ്മേ.
ചോദിച്ചു നോക്ക് വരുമൊന്നു.എന്താ ഇത്ര തിരക്കിട്ടു പോകുന്നെ.
അമ്മ പറഞ്ഞാൽ മതി.എനിക്ക് ഒരു അടുപ്പം അവനുമായിട്ടില്ലല്ലോ.പിന്നെ അത്യാവശ്യമായി അച്ഛന് ചിലത് സംസാരിക്കണം എന്ന് പറഞ്ഞിരുന്നു. നാളെ അത്രേടം വരെ ചെല്ലുവോന്നു ചോദിച്ചിരുന്നു.
ഡാ ശംഭു, നാളെ ഇവളുടെകൂടെ ഒന്ന് പോകണം കേട്ടോ.കൈകഴുകി പത്രവും വച്ചുവരുവായിരുന്നു അവൻ.