ശരി.ഞാൻ പോകുവാ. തിരിച്ചു പോകുമ്പോഴും വീണയുടെ മനസ്സിൽ പഴയകാലങ്ങൾ ഒടിയെത്തി.സാവിത്രിയുടെ നാട്ടിലെ ഒരു സമ്പന്നകുടുംബത്തിൽ ജനനം.ഇപ്പൊ അവിടുത്തെ കാര്യങ്ങൾ അച്ഛനും ചേട്ടനും നോക്കുന്നു. എം സി എ കഴിഞ്ഞു എം ബി എ ചെയ്യുന്ന സമയത്താണ് ആലോചന വരുന്നത്. പഠിപ്പു കഴിഞ്ഞു മതി എന്ന വാശിയിൽ അതല്പം നീണ്ടു.ഇരുപത്തിയെട്ട് പിന്നിട്ടു എന്നിട്ടും ഒരു ജീവൻ വയറ്റിൽ തുടിക്കാത്തത് ഇരു വീട്ടുകാരെയും വിഷമിപ്പിക്കുന്നുണ്ട്. ബാംഗ്ലൂർ നഗരത്തിൽ ഭർത്താവും ഒത്തു നഷ്ടത്തിൽ ആയിരുന്ന ഐ ടി സ്ഥാപനം ഏറ്റെടുക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്നത് ആത്മവിശ്വാസവും ഒപ്പം ബിസിനെസ്സ് പാരമ്പര്യവും ആയിരുന്നു. മൂന്നു വർഷങ്ങൾക്കിപ്പുറം ടോപ് 5 പൊസിഷനിൽ എത്തിനിൽക്കുന്നു.താൻ വരുമ്പോൾ മുതൽ കണ്ടിട്ടുള്ളതാണ് ശംഭുവിനെ.പക്ഷെ തങ്ങളിൽനിന്നും(ഗോവിന്ദ്) അവൻ പലപ്പോഴും ഒഴിഞ്ഞുനടക്കുന്നു.ഗായത്രി ഇടക്ക് ദേഷ്യപ്പെടുമെങ്കിലും അവളോടും ഇത്ര അകൽച്ചയില്ല.
ഓരോന്നാലോചിച്ചു അവൾ വീട്ടിലെത്തി.
അടുക്കളയിൽ അത്താഴത്തിനു കോപ്പുകൂട്ടുന്ന തിരക്കിലാണ് സാവിത്രി.വീണ മുറിയിൽ അൺബാഗ്ഗിങ് ചെയ്യലും അടുക്കിപെറുക്കുമൊക്കെയായി അല്പം ജോലിയിൽ.ഇതിനിടയിൽ സാവിത്രിയുടെ വയറിലൂടെ ഒരു കൈ ഇഴഞ്ഞുവന്ന് അവളെ ചേർത്തുപിടിച്ചു.പിന്നിൽനിന്നുമുള്ള ആ പ്രവൃത്തി അവളിൽ ഒരു നടുക്കം ഉളവാക്കി.ശബ്ദം പുറത്തുവരുന്നതിനു മുന്നേ മറുകയ്യാൽ വായ പൊത്തിപ്പിടിച്ചു. കിടന്നുകുതറിയ സാവിത്രിയുടെ കഴുത്തിൽ ചുംബിച്ചു അവളെ തിരിച്ചുനിർത്തി.
ഡാ,പേടിപ്പിച്ചുകളഞ്ഞല്ലോ നിന്നെ ഞാൻ….. കയ്യിലിരുന്ന തവി ശംഭുവിന്റെ മേൽ പതിഞ്ഞുകൊണ്ടിരുന്നു.അവൻ ആ കൈകൾ തന്റെ കൈക്കുള്ളിലാക്കി സാവിത്രിയെ നെഞ്ചോടു ചേർത്തു.
എന്നാലും പേടിപ്പിച്ചുകളഞ്ഞല്ലോ ചെക്കാ
പേടിച്ചോ എന്റെ ടീച്ചർ.
പിന്നല്ല,എന്റെ നല്ല ജീവനങ്ങു പോയി.
ഇവിടെ ഇത്രേം സ്വാതന്ത്ര്യത്തിൽ വേറാര് വരാനാ ടീച്ചറെ.
എന്നാലും????