ഏതായാലും ഇവിടെ കൊണ്ടുവന്നു നിർത്തികൊണ്ട് ഉപകാരം ഉണ്ട്.
അതേടീ സ്വന്തം മക്കൾ അടുത്തില്ല. അവനൊള്ള കൊണ്ട് ഒരാവശ്യത്തിന് ആളായി. നിന്നു തിരിയാതെ ചെല്ല്.കുളിച്ചുവന്ന് വല്ലതും കഴിക്ക്. പറയാതെയുള്ള വരവായതുകൊണ്ട് മുറിയൊന്നും വെടിപ്പല്ല. ഞാനും വരാം.
വേണ്ടമ്മേ. ഞാൻ ചെയ്തോളാം. ഇടക്ക് വൃത്തിയാക്കുന്നതല്ലേ.അധികം ഒന്നും കാണില്ല.വീണ ബാഗും എടുത്ത് മുറിയിലേക്ക് പോയി.
അപ്പോഴാണ് സാവിത്രിക്ക് ശ്വാസം നേരെ വീണത്.അവൾ ഓടി മുറിയിലെത്തി.ശംഭുവിന് ഫോൺ ചെയ്തു.
ഡാ മോനെ നീയെവിടാ?
ഞാനിപ്പോ അമ്പലത്തിനടുത്തുണ്ട്. എന്താ ടീച്ചറേ. പ്രശ്നം വല്ലോം ഉണ്ടോ.
ഒരുവിധം രക്ഷപെട്ടു.പിന്നെ ഒന്ന് കറങ്ങീട്ടൊക്കെ വന്നാമതി,ഞാൻ വാക്കുവാ.
സാവിത്രി പെട്ടെന്നുതന്നെ റൂമൊക്കെ ശരിയാക്കി വിരിയൊക്കെ മാറ്റിവിരിച്ചു. പറിച്ചെറിഞ്ഞതും ഒക്കെയെടുത്തു കൊണ്ട് കുതിർത്തുവച്ചു.
വീണ കുളിച്ചു വരുമ്പോൾ സാവിത്രി വിളമ്പിയിരുന്നു.അവൾക്കൊപ്പം ഇരുന്ന് കഴിക്കുമ്പോഴും അവളുടെ മുഖം നാണത്താൽ ചുവന്നിരുന്നു. അവൾ മനസ്സുകൊണ്ട് ചെറുപ്പം വീണ്ടെടുത്തിരുന്നു.
അമ്മ ആകെ ഒന്ന് മാറിയിട്ടുണ്ട്.വന്നപ്പോമുതൽ ശ്രദ്ധിക്കുന്നതാ.
എനിക്കൊരു മാറ്റോം ഇല്ല. കുറെ നാളുകൂടി കണ്ടതുകൊണ്ട് തോന്നുന്നതാ.ഇപ്പൊത്തന്നെ ഇങ്ങോട്ട് വന്നിട്ടെത്രയായെന്നാ.
പറഞ്ഞത് തിരിച്ചെടുത്തെ. ഈ അമ്മയുടെ പിടിച്ചുനിക്കാൻ ഞാനാളല്ല.
വൈകിട്ട് അഞ്ചു മണി.
അമ്മേ ഞാൻ അമ്പലത്തിൽ പോയി വരാം.വണ്ടി എടുക്കുവാണെ.തുണി കഴുകിക്കൊണ്ടിരുന്ന സാവിത്രിയോടായി അവൾ പറഞ്ഞു.
പതിവില്ലാത്ത പോക്കാണല്ലോ ഇപ്പോൾ. എന്തുപറ്റി ഇങ്ങനെ തോന്നാൻ.
ജീവിതം അങ്ങാനായി അമ്മേ.നമ്മളുടെ ആഗ്രഹങ്ങൾ സാധിച്ചുകിട്ടാൻ അങ്ങേരുകൂടി കനിയണ്ടെ.ഇനി ഈശ്വരൻ തന്നെ തുണ.
ഇപ്പോഴേലും തോന്നിയല്ലോ.നന്നായി.അല്ലേലും നമുക്കിവിടെ എന്നതാ ഒരു കുറവ്.എല്ലാം നന്നായിവരും മോളെ.