“‘ മൂന്ന് വീടുകളിലെയും കറന്റ് വെള്ളം അങ്ങനെയുള്ള ചിലവുകൾ . പിന്നെ എന്റെ ചിലവുകൾ . അൽപസ്വൽപം വെള്ളമടി പരിപാടികൾ …പിന്നെ ഞാൻ വളർന്ന അനാഥാലയത്തിന് മാസം തോറും ഒരു അയ്യായിരത്തിനും പതിനായിരത്തിനുമിടയിലുള്ള തുക കൊടുക്കും “‘ അവസാനം പറയുമ്പോൾ ഞാൻ അല്പം ഞെളിഞ്ഞിരുന്നു .
“‘ ഗുഡ് . നല്ല കാര്യം “””
“‘ വിഷ്ണു അനാഥാലയത്തിലാണ് വളർന്നതെന്നു പറഞ്ഞു . ഒരു തുക അനാഥാലയത്തിനു കൊടുക്കുന്നുമുണ്ട് . അവിടെ എത്ര പേരുണ്ടെന്ന് അറിയാമോ ? ആ അനാഥാലയത്തിൽ ?””
അൽപമൊന്നു പതറി ഞാൻ . അച്ഛനെ ആഴ്ചയിൽ ഒന്നു വിളിക്കാറുണ്ടെങ്കിലും ഒത്തിരി നാളായി അവിടെ പോയിട്ട് . അടുത്ത ദിവസം തന്നെ അവിടെയൊന്നും പോകണമെന്ന് ഞാൻ തീരുമാനിച്ചു
“‘ വിഷ്ണു പ്രീഡിഗ്രി കഴിഞ്ഞാണ് അവിട നിന്നിറങ്ങിയത് . അല്ലെ ?”
“”‘അതെ ?”’
“‘അതായത് .. സ്വന്തം കാലിൽ നിൽക്കുന്ന പ്രായത്തിൽ അവിടെ നിന്നിറങ്ങേണ്ടി വരും .അല്ലെങ്കിൽ അതിൽ കൂടുതൽ പഠിപ്പിക്കാൻ അവരെ കൊണ്ട് ആവതില്ല എന്ന് അല്ലെ ?”’
“‘ വിഷ്ണു ഒരു ആൺകുട്ടി ആയതുകൊണ്ട് പല തൊഴിലുമെടുത്ത് ഇവിടം വരെയായി . മറിച്ച് അതൊരു പെൺകുട്ടി ആയിരുന്നേൽ അവൾ എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയാമോ ? അല്ലെങ്കിൽ വിഷ്ണു അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ?”’
ദേവി ചോദിച്ചപ്പോൾ ഞാനൊന്ന് പരുങ്ങി .ഇവരിതെന്താണ് പറഞ്ഞു വരുന്നത് . ക്ഷോഭിച്ചല്ല സംസാരം .എന്നിരുന്നാലും ശബ്ദത്തിൽ അല്പം കാഠിന്യം
“” ഇല്ല “‘
“‘ വിഷ്ണുവിന് എന്റെ ചിന്തയിൽ ഒരു പെണ്ണിനെ പോറ്റാൻ പറ്റും . അനാഥാലയത്തിൽ ആരുടെയോ കാരുണ്യം കൊണ്ട് വളർന്ന വിഷ്ണു , അവിടെ അല്ലെങ്കിൽ അതേ സാഹചര്യത്തിൽ വളർന്ന ഒരു പെണ്ണിനെ കണ്ടുമുട്ടി അവൾക്കൊരു ജീവിതം കൊടുക്കുവാൻ താങ്കൾക്ക് പറ്റിയില്ലെങ്കിൽ താങ്കളുടെ ജീവിതത്തിനു യാതൊരു അർത്ഥവുമില്ല . താങ്കളുടെ ജീവിതത്തിൽ എന്ത് നേടിയിട്ടും മിച്ചം പിടിച്ചിട്ടും അത്കൊണ്ടൊരു കാര്യവുമില്ല “”‘
എനിക്ക് ദേവിയെ നോക്കാൻ പറ്റിയില്ല . അവരുടെ കണ്ണുകളിലെ തീയുടെ ചൂട് ഞാൻ എന്റെ ചങ്കിൽ അനുഭവപ്പെട്ടു .
“‘ ഇവിടെ നോക്ക് വിഷ്ണു “” അവരെന്റെ കയ്യിൽ മുറുകെ പിടിച്ചു . അവരുടെ വാക്കുകളിലെ അഗ്നിയുടെ ചൂട് എന്റെ കയ്യിലേക്കും വ്യാപിച്ചു .
“‘ ആരുടെയോ കാരുണ്യത്താൽ പത്രണ്ടാം തരം വരെ പഠിച്ച നീ , ഒരു പ്രത്യുപകാരമെന്ന നിലയിലെങ്കിലും അവരിലാരെയേലും വിവാഹം കഴിച്ചിരുന്നേൽ .. നിങ്ങൾക്കൊരു കുട്ടിയുണ്ടായി അവനെ പോറ്റി വളർത്തിയിരുന്നേൽ നീയൊരാണായേനെ .നിന്റെ ജന്മം കൊണ്ടൊരു ഗുണമുണ്ടായേനെ ഈ ലോകത്ത് . “”
“‘ എന്നെ … എന്നെയും ആർക്കേലും ഇഷ്ടപ്പെടേണ്ടേ ?”” എന്റെ വാക്കുകൾക്ക് ശക്തിയില്ലായിരുന്നു . പതറിയ ശബ്ദം എന്റേത് തന്നെയാണോ എന്ന് ഞാൻ സംശയിച്ചു . അവരിൽ നിന്നോടിയൊളിക്കാൻ ഞാൻ വെമ്പൽ കൊണ്ടു “